വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വിൽ‌പ്പന‌ തുടരുന്നു, ഏപ്രിലിൽ‌ 15,403 കോടി രൂപ പിൻ‌വലിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഏപ്രിൽ മാസത്തിൽ ഇന്ത്യൻ മൂലധന വിപണികളിൽ നിന്ന് 15,403 കോടി രൂപ പിൻവലിച്ചു. നിക്ഷേപങ്ങളുടെ കണക്കനുസരിച്ച് ഏപ്രിൽ 1-30 കാലയളവിൽ എഫ്പി‌ഐകൾ 6,884 കോടി രൂപയും ഡെറ്റ് വിഭാഗത്തിൽ നിന്ന് 8,519 കോടി രൂപയും പിൻ‌വലിച്ചു. ഇതോടെ മൊത്തം പിൻവലിക്കൽ 15,403 കോടി രൂപയായി.

മാർച്ചിൽ എഫ്പിഐകൾ ഇന്ത്യൻ മൂലധന വിപണികളിൽ നിന്ന് (ഇക്വിറ്റിയും കടവും) 1.1 ലക്ഷം കോടി രൂപ പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപങ്ങളിൽ കൂടുതലും എൻ‌ബി‌എഫ്‌സി, ഫാർമ മേഖലകളിലാണെന്ന് ഗ്രോവ് സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയിൻ പറഞ്ഞു. സാമ്പത്തിക സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കാരണം നിക്ഷേപം പിൻവലിക്കൽ തുടരുകയാണെന്നും നിക്ഷേപകർ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെൻസെക്സിലും നിഫ്റ്റിയിലും കനത്ത ഇടിവ്; ബജാജ് ഫിനാൻസ് 8 ശതമാനത്തിലധികം ഇടിഞ്ഞുസെൻസെക്സിലും നിഫ്റ്റിയിലും കനത്ത ഇടിവ്; ബജാജ് ഫിനാൻസ് 8 ശതമാനത്തിലധികം ഇടിഞ്ഞു

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വിൽ‌പ്പന‌ തുടരുന്നു, ഏപ്രിലിൽ‌ 15,403 കോടി രൂപ പിൻ‌വലിച്ചു

വിദേശ നിക്ഷേപകർ ജാഗ്രത പുലർത്തുന്ന നിലപാട് സ്വീകരിക്കുന്നത് തുടരുമെന്നും ഇത് ഇന്ത്യൻ വിപണികളിലെ നിക്ഷേപ രീതിയിലും പ്രതിഫലിക്കുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് സർക്കാരും റിസർവ് ബാങ്കും ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന നടപടികൾ നിക്ഷേപകരിൽ സ്വാധീനം ചെലുത്തുമെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യ സീനിയർ അനലിസ്റ്റ് മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

ലോക്ക്ഡൌണിൽ നൽകിയിരിക്കുന്ന ഇളവുകളും രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ തുറക്കുന്നതും വിദേശ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കും. ആഭ്യന്തര സാമ്പത്തിക സൂചകങ്ങളും രാജ്യം വരുമാന കമ്മി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും നിക്ഷേപകർ ശ്രദ്ധയോടെ വിലയിരുത്തുമെന്നാണ് വിദഗ്ധരുടെ നിഗമനം. അപകടസാധ്യത കണക്കിലെടുക്കുമ്പോൾ, ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികൾ ദീർഘകാലത്തേക്ക് സമാനമായ പ്രവണതകൾക്ക് സാക്ഷ്യം വഹിച്ചേക്കാമെന്നും അല്ലെങ്കിൽ കൊറോണ വൈറസ് പാടെ കുറയുന്ന സാഹചര്യം വരണമെന്നും ശ്രീവാസ്തവ പറഞ്ഞു.

എണ്ണ വിലയിടിവ്: സെൻസെക്സും നിഫ്റ്റിയും 3 ശതമാനം വീതം തകർന്നുഎണ്ണ വിലയിടിവ്: സെൻസെക്സും നിഫ്റ്റിയും 3 ശതമാനം വീതം തകർന്നു

English summary

Foreign portfolio investors continue to selloff, withdraws Rs 15,403 crore in April | വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വിൽ‌പ്പന‌ തുടരുന്നു, ഏപ്രിലിൽ‌ 15,403 കോടി രൂപ പിൻ‌വലിച്ചു

Foreign portfolio investors (FPIs) withdrew Rs 15,403 crore from the Indian capital markets in April, following the Corona virus crisis. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X