രണ്ടായിരം കോടി രൂപയുടെ ഫോറെക്സ് കുംഭകോണവുമായി ബന്ധപ്പെട്ട് എഡൽവെയ്സ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ രാഷേഷ് ഷായെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വിളിപ്പിച്ചു. ഷായുടെ ബിനാമി സ്ഥാപനങ്ങൾ ഫെഡറൽ പ്രോബ് ഏജൻസിയുടെ നിരീക്ഷണത്തിലാണ്. രണ്ടായിരം കോടി രൂപയുടെ ഫോറെക്സ് കുംഭകോണമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.
ഫോറെക്സ് കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷേഷ് ഷായെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതായി റിപ്പോർട്ട് പുറത്തു വന്നതിന് തുടർന്ന് വെള്ളിയാഴ്ച എഡൽവെയിസ് ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികൾ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. റിപ്പോർട്ടുകൾ തെറ്റാണെന്നും കമ്പനി ഉടൻ തന്നെ എക്സ്ചേഞ്ചുകൾക്ക് പ്രസ്താവന നൽകുമെന്നും എഡൽവെയ്സ് അധികൃതർ വ്യക്തമാക്കി.
ബോളിവുഡ് നടി സൊനാക്ഷി സിൻഹയ്ക്ക് എതിരെ സാമ്പത്തിക വഞ്ചനാ കേസ്, പൊലീസ് വീട്ടിലെത്തി
എഡൽവെയ്സ് ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ 9.98 ശതമാനം ഇടിഞ്ഞ് 105.50 രൂപയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ എഡൽവെയ്‌സിന്റെ ഓഹരികൾ 41 ശതമാനം ഇടിഞ്ഞു.
പ്രവാസികൾ സൂക്ഷിക്കുക: ഈ ബാങ്കിൽ ഇടപാട് നടത്തിയാൽ കാശ് പോകും ഉറപ്പ്, അധികൃതരുടെ മുന്നറിയിപ്പ്