ദില്ലി: ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് ഉടനെയൊന്നും സാധ്യമാകില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ധന വില വലിയ വില്ലനാകുന്നുവെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കൂടി ഉയര്‍ന്നതോടെ പല വീടുകളിലും ദാരിദ്ര്യം അതിശക്തമായിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില നൂറ് കടക്കുകയോ അതിനടുത്ത് എത്തുകയോ ചെയ്തിരിക്കുകയാണ്.

പെട്രോള്‍ വിലയ്ക്ക് സമാനമായി ഡീസലും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നൂറ് രൂപയിലേക്ക് ഡീസലും എത്തിയാല്‍ ഇപ്പോഴുള്ള പ്രശ്നം രൂക്ഷമാകും. മുംബൈ പോലൊരു നഗരത്തില്‍ പെട്രോള്‍ വാങ്ങുന്നത് ന്യൂയോര്‍ക്ക് നഗരത്തേക്കാളും രണ്ട് ഇരട്ടി പണം കൊടുത്താണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് വന്‍ നിരക്കിലാണ് ഇന്ത്യയിലെ ഇന്ധനം വില്‍ക്കുന്നത്. ഇനിയും വില കൂടുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇന്ത്യയുടെ സമ്പദ് ഘടനയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതാണ് ഇന്ധന വിലയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു.
വാഹന ഉടമകളെ മാത്രമല്ല, പണപ്പെരുപ്പത്തെയും ഉയര്‍ത്താനാണ് ഇന്ധന വില സഹായിക്കുക. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും. ഇത് വരുമാനം തീര്‍ത്തും കുറയാനും, സമ്പാദ്യങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്കും ഇന്ത്യന്‍ പൗരന്മാരെ നയിക്കും. ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പെട്രോള്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ്. ഇന്ധന ആവശ്യകത ഇന്ത്യയില്‍ ഉയര്‍ന്ന തോതിലാണ്. ഈ സമയത്ത് നിരക്ക് വര്‍ധിപ്പിക്കുന്നത് ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
അതേസമയം വില വര്‍ധിച്ചാല്‍ ഇന്ധനം വാങ്ങുന്നവരുടെ എണ്ണം കുറയും, അത് സര്‍ക്കാരിന്റെ വരുമാനത്തെ തന്നെ ബാധിക്കും. ഇത് ദീര്‍ഘകാലത്തില്‍ നടക്കാനിടയുള്ള കാര്യമാണ്. നേരത്തെ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ വന്നപ്പോള്‍ ഇന്ധന ആവശ്യകത കുറഞ്ഞിരുന്നു.അപ്പോള്‍ സര്‍ക്കാരിന്റെ വരുമാനവും ഇടിഞ്ഞിരുന്നു. ഇന്ത്യയുടെ പണപ്പെരുപ്പം ഇപ്പോള്‍ റെക്കോര്‍ഡ് നിരക്കിലാണ്. ആര്‍ബിഐ നിരക്കിന് മുകളിലാണിത്. ഫുഡ് ഡെലിവറി, ഗതാഗതം, ഇ കൊമേഴ്സ് പോലുള്ളവരെ ശക്തമായി ഇന്ധന വില ബാധിക്കും. അതിന്റെ ബാധ്യത ഉപഭോക്താക്കളായിരിക്കും വഹിക്കേണ്ടി വരിക.
ഇന്ധന നികുതി കുറയ്ക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല. മധ്യവര്‍ഗത്തെ ഇത് ബാധിക്കുന്നത് കൊണ്ടാണ് സര്‍ക്കാരിന്റെ മുന്നോട്ട് പോക്കിന് തടസ്സമാകാന്‍ പോകുന്നത്. ദില്ലിയില്‍ നിന്നുള്ള ഒരു എക്സിക്യൂട്ടീവ് പറയുന്നത് തന്റെ കാര്‍ വില്ക്കാന് പോവുകയാണെന്നാണ്. ഇന്ധന വില കാരണം കാര്‍ തനിക്ക് ആഢംബരമായെന്നും ഇയാള്‍ വ്യക്തമാക്കി. എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരും നിര്‍ദേശിക്കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications