ആഗോള വിപണികളിലെ ബലഹീനതയെ തുടർന്ന് ഇന്ത്യൻ സൂചികകളും ചൊവ്വാഴ്ച കാര്യമായ നേട്ടങ്ങളില്ലാതെ വ്യാപാരം ആരംഭിച്ചു. യൂറോപ്പിലെ പുതിയ മഹാമാരി ലോക്ക്ഡൌണുകളെക്കുറിച്ചുള്ള ആശങ്കയിൽ ഏഷ്യൻ ഓഹരികൾ ദുർബലമായിരുന്നു. കൂടാതെ ധനകാര്യ സ്ഥാപനങ്ങൾ അനധികൃത ഫണ്ടുകൾ നീക്കുന്നുവെന്ന റിപ്പോർട്ടുകൾ ആഗോള ബാങ്കിംഗ് ഓഹരികളെ ബാധിച്ചു. രാവിലെ 9:18 ന് സെൻസെക്സ് 31 പോയിന്റ് ഉയർന്ന് 38,056 ൽ എത്തി. നിഫ്റ്റി 11,300 ൽ താഴെയായി.
സെൻസെക്സ് 323 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനം താഴ്ന്നു
ഐടി, ഫാർമ ഓഹരികളിലെ നേട്ടം ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികളിലെ നഷ്ടത്തെ നികത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് എന്നിവ ഒരു ശതമാനം വീതം കുറഞ്ഞു. നിഫ്റ്റി ഫാർമ, നിഫ്റ്റി ഐടി എന്നിവ ഒഴികെയുള്ള മിക്ക പ്രധാന സൂചികകളും ഓപ്പണിംഗിൽ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റൽ 1.4 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഓട്ടോയ്ക്കും നിഫ്റ്റി എഫ്എംസിജിക്കും അര ശതമാനം വീതം നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്കും നഷ്ടത്തിലായിരുന്നു.
ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 1.26 ശതമാനം ഇടിഞ്ഞു. ഏഷ്യയിൽ ഓസ്‌ട്രേലിയയുടെ എസ് ആന്റ് പി / എഎസ്‌എക്സ് 200 0.5 ശതമാനം ഇടിഞ്ഞപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി 0.9 ശതമാനം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഫ്യൂച്ചറുകൾ 0.36 ശതമാനം ഇടിഞ്ഞു.
ഓഹരി വിപണി ഇന്ന്; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു