സ്വർണം എന്നാൽ മലയാളികൾക്ക് ഏറ്റവും പ്രീയപ്പെട്ട ആഭരണമാണ്. എല്ലാ ആഘോഷങ്ങളിലും വിശേഷ ദിവസങ്ങളിലും സ്വർണാഭരണങ്ങൾ അണിഞ്ഞ് കൂടുതൽ സുന്ദരിയായി പങ്കെടുക്കാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. കല്യാണ ദിവസമാണെങ്കിൽ സ്വർണാഭരണങ്ങളുടെ അളവ് കൂടും. സ്വർണമില്ലാതെ മലയാളികൾക്ക് ആഘോഷങ്ങളില്ല എന്ന് ചുരുക്കം.
കഴിഞ്ഞ കുറേനാളുകളായി സ്വർണവില കുതിച്ചുയരുകയാണ്. എന്നാൽ ഈ വിലക്കയറ്റം സ്വർണവിപണിയെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
ഇന്നത്തെ വില
പവന് 54,080 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവുണ്ട്. 80 രൂപയാണ് തിങ്കളാഴ്ച സ്വർണത്തിന് കുറഞ്ഞത്. അതോടെ പവന്‍റെ വില 54,000 രൂപയിലേക്കെത്തി.
ആഗോള സ്വർണ്ണവില
ആഗോള തലത്തിൽ, ഫ്ലാറ്റ് നിലവാരത്തിലാണ് തിങ്കളാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.10 ഡോളർ (0.05%) ഉയർന്ന് 2,411.60 ഡോളർ എന്നതാണ് നിരക്ക്.
മാസങ്ങൾക്ക് ശേഷം കഴിഞ്ഞ വാരമാണ് അന്താരാഷ്ട്ര സ്വർണ്ണ വില 2,400 ഡോളർ എന്ന നിർണായക നിലവാരം മറികടക്കുന്നത്. ഡോളർ സൂചിക ദുർബലമായി തുടരുന്നതും, യു.എസ് തൊഴിൽക്കണക്കുകളും സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുകയായിരുന്നു. സെപ്തംബറിൽ യു.എസ് ഫെഡ് പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന പ്രതീക്ഷയും മഞ്ഞ ലോഹത്തിന് കരുത്തേകുന്ന ഘടകമാണ്.

പവൻ വാങ്ങാൻ എത്രയാകും..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.
അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
വരും ദിവസങ്ങളിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായികികും.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

കൂടിയത് 1000 രൂപ
ജൂലൈ ഒന്നാം തീയ്യതി പവന് 53,000 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. 4-ആം തീയ്യതിയാകുമ്പോഴേക്കും വില 53,600 രൂപയിലേക്കെത്തി. എന്നാൽ ആറാം തീയ്യതി വില കുതിച്ചുയർന്നു. അന്ന് 54120 രൂപയായിരുന്നു പവന്‍റെ വില. ജൂലൈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. പിന്നീടുള്ള ദിവസങ്ങളിലും ചാഞ്ചാടിയ വില 10-ആം തീയ്യതി ആകുമ്പോഴേക്കും 53,680 രൂപയിലേക്കെത്തി. 12-ആം തീയ്യതി സ്വർണവില വീണ്ടും 54,000 കടന്നു.
കയ്യിൽ കരുതുമ്പോഴും സൂക്ഷിക്കണം
ഇന്ത്യയിൽ സ്വർണം കൈവശം വയ്ക്കാനും കൃത്യമായ ചട്ടങ്ങൾ നിലവിലുണ്ട്. അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം സ്വർണം കൈയ്യിൽ കരുതാം. അവിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ ഇനി വിവാഹിതയായ സ്ത്രീ ആണെങ്കിൽ അവർക്ക് 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ചട്ടം വ്യക്തമാക്കുന്നത്.


Click it and Unblock the Notifications