കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ്, വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ജനങ്ങളെ സഹായിക്കാനുള്ള വിവിധ നടപടികള്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എന്‍ആര്‍ഇജിഎസ്) വേതനം ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ പരിഷ്കരിച്ചു. 20 രൂപയാണ് ശരാശരി ദേശീയ വര്‍ദ്ധനവ്. വ്യക്തിഗത ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പ്രവര്ത്തനങ്ങളായതിനാലാവാം സര്‍ക്കാര്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് പട്ടികജാതി, പട്ടികവര്‍ഗ, വനിതാ തലത്തിലുള്ള കുടുംബങ്ങള്‍ക്കും ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും മറ്റു പാവപ്പെട്ട കുടുംബങ്ങള്‍ക്കും നേരിട്ട് പ്രയോജനം ചെയ്യും.
11 ശതമാനം വര്‍ദ്ധനവ്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അവിദഗ്ധ തൊഴിലാളികളുടെ പ്രതിദിന വേതനം 182 രൂപയില്‍ നിന്ന് 202 രൂപവരെ ഉയര്‍ത്തുന്നത് ശരാശരി 11 ശതമാനം വര്‍ദ്ധനയ്ക്ക് കാരണമാകുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2014 മെയ് മാസത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവ് കൂടിയാണിത്. ഇതിന് മുമ്പ് 2015-16 കാലയളവിലാണ് വേതന വര്‍ദ്ധനവുണ്ടായത്. അന്ന് ഏഴ് ശതമാനമാണ് തൊഴിലാളികളുടെ ശരാശരി വേതന നിരക്ക് ഉയര്‍ത്തിയത്. 2019-20 കാലയളവിലാകട്ടെ, വലിയ രീതിയിലുള്ള വര്‍ദ്ധനവൊന്നും ഉണ്ടായതില്ല.

വെറും 1.6 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്. ലഭിക്കപ്പെട്ട കണക്കുകളനുസരിച്ച്, അവിദഗ്ധ കാര്‍ഷിക തൊഴിലാളികള്‍ക്ക് തൊഴില്‍ മേഖലയെ ആശ്രയിച്ച് നല്കുന്ന നിരക്ക് പ്രതിദിനം 347 രൂപ മുതല്‍ 383 രൂപവരെയാണ്. എങ്കിലും, ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നില്ലെന്നും മതിയായ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തൊഴിലാളികള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സംസ്ഥാനങ്ങള്‍ക്കും ബന്ധപ്പെട്ട ജില്ലാ അധികാരികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേതന, മെറ്റീരിയല്‍ കുടിശ്ശിക ഇല്ലാതാക്കുന്നതിനാണ് ഗ്രാമവികസന മന്ത്രാലയം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ബാധ്യതകള്‍ ഇല്ലാതാക്കുന്നതിനായി പുറത്തിറക്കിയ പണം;
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബാധ്യതകള്‍ പരിഹരിക്കുന്നതിനായി 4,431 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ നല്‍കിയത്. 2020-21 വര്‍ഷത്തെ ഒന്നാം തവണയോടൊപ്പം ശേഷിക്കുന്ന ബാധ്യതകള്‍ ഏപ്രില്‍ 15 -ന് മുമ്പ് പുറത്തിറക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന് 721 കോടി രൂപയും വിട്ടുനല്‍കിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications