യെസ് ബാങ്ക് പുനര്‍നിര്‍മാണ പദ്ധതി: മൊറട്ടോറിയം മാര്‍ച്ച് 18 -ന് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

നിലവില്‍ യെസ് ബാങ്കിന് ഏര്‍പ്പെടുത്തിയിട്ടുള്ള മൊറട്ടോറിയം മാര്‍ച്ച് 18 -നകം പിന്‍വലിക്കുമെന്നും, സിഇഒയും എംഡിയുമായ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ബോര്‍ഡ് ഈ മാസം അവസാനത്തോടെ ചുമതലയേറ്റെടുക്കമെന്നും സര്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിനുള്ള റിസര്‍വ് ബാങ്കിന്റെ കരട് പുനര്‍നിര്‍മാണ പദ്ധതിയ്ക്ക് വെള്ളിയാഴ്ച വൈകിട്ടോടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

യെസ് ബാങ്ക് പുനര്‍നിര്‍മാണ പദ്ധതി: മൊറട്ടോറിയം മാര്‍ച്ച് 18 -ന് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

പദ്ധതി പ്രകാരം, എസ്ബിഐയ്ക്ക് യെസ് ബാങ്കിലെ 26 ശതമാനം ഷെയറുകള്‍ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ലഭിക്കും. സ്വകാര്യ നിക്ഷേപകര്‍ക്കും മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് തന്നെയാവും ഉണ്ടായിരിക്കുക. നിക്ഷേപത്തിന്റെ 75 ശതമാനത്തിനാവും ലോക്ക്-ഇന്‍ കാലയളവ് ലഭ്യമാവുക. പ്രശാന്ത് കുമാറിനെ കൂടാതെ, സുനില്‍ മേഹ്ത (നോണ്‍-എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍), മഹേഷ് കൃഷ്ണമൂര്‍ത്തി, അതുല്‍ ഭേഡ (ഇരുവരും നോണ്‍-എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍) എന്നിവരും പുതിയ ബോര്‍ഡിലുണ്ടാവും.

യെസ് ബാങ്ക് പുനര്‍നിര്‍മാണ പദ്ധതി 2020 മാര്‍ച്ച് 13 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കുന്നു. പ്രതിസന്ധിയിലായ യെസ് ബാങ്കിന് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപുറമെ, ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായും പരിമിതപ്പെടുത്തിയിരുന്നു. ബാങ്ക് ബോര്‍ഡിനെ ആര്‍ബിഐ അസാധുവാക്കുകയും ശേഷം, പ്രശാന്ത് കുമാറിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ചെയ്തു.

യെസ് ബാങ്ക് പുനര്‍നിര്‍മാണ പദ്ധതി: മൊറട്ടോറിയം മാര്‍ച്ച് 18 -ന് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതിയുടെ മൂന്നാമത്തെ പ്രവൃത്തി ദിവസത്തില്‍ ബാങ്കിനേര്‍പ്പെടുത്തിയ മൊറട്ടോറിയം പിന്‍വലിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. മൊറട്ടോറിയം പിന്‍വലിച്ചതിന് ഏഴ് കലണ്ടര്‍ ദിവസങ്ങള്‍ക്ക് ശേഷം അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് അവസാനിപ്പിക്കുകയും കൂടാതെ, ഡയറക്ടര്‍ ബോര്‍ഡ് പുനക്രമീകരിക്കുകയും ചെയ്യും. യെസ് ബാങ്കില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള എസ്ബിഐ, പുതുതായി രൂപീകരിച്ച ബോര്‍ഡിലേക്ക് രണ്ട് ഡയറക്ടര്‍മാരെ നാമനിര്‍ദേശം ചെയ്യും.

കൂടാതെ, ആര്‍ബിഐയ്ക്ക് ഒന്നോ അതില്‍ കൂടുതലോ അധിക ഡയറക്ടര്‍മാരെയും നിയമിക്കാന്‍ കഴിയും. എസ്ബിഐയെ കൂടാതെ 15 ശതമാനം വോട്ടവകാശമുള്ള മറ്റേത് നിക്ഷേപകര്‍ക്കും യെസ് ബാങ്കിന്റെ ബോര്‍ഡില്‍ ഒരു ഡയറക്ടറെ നാമനിര്‍ദേശം ചെയ്യാന്‍ കഴിയും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ബന്ദന്‍ ബാങ്ക് എന്നിവരും എസ്ബിഐ നയിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ ചേരുകയും യെസ് ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യും.

100 കോടി ഓഹരികള്‍ വാങ്ങുന്നതിലൂടെ എച്ച്ഡിഎഫ്‌സി, യെസ് ബാങ്കില്‍ 1,000 കോടിയുടെ നിക്ഷേപകനാവും. 60 കോടി ഓഹരികള്‍ വാങ്ങിക്കൊണ്ട് ആക്‌സിസ് ബാങ്ക് 600 കോടി രൂപയും, 50 കോടി ഓഹരികള്‍ വാങ്ങിക്കൊണ്ട് കോട്ടക്ക് മഹീന്ദ്ര ബാങ്ക് 500 കോടി രൂപയും നിക്ഷേപിക്കും. 30 കോടി ഓഹരികള്‍ സ്വന്തമാക്കി 300 കോടി രൂപയാവും ബന്ദന്‍ ബാങ്ക് നിക്ഷേപിക്കുക. പുനര്‍നിര്‍മ്മിച്ച യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 6,200 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കിലെ എല്ലാ ജീവനക്കാര്‍ക്കും നിലവിലുള്ള പ്രതിഫലവും സേവന വ്യവസ്ഥകളും തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X