2018ൽ വിൽക്കാൻ ഒരുങ്ങിയെങ്കിലും ആരും ഏറ്റെടുക്കാത്തതിനെ തുടർന്ന് വിൽപ്പന പരാജയപ്പെട്ട എയർ ഇന്ത്യയെ വീണ്ടും വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇത്തവണ എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വിൽക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഓഹരി വില്‍പന സംബന്ധിച്ച് എയര്‍ ഇന്ത്യ താത്പര്യപത്രം ക്ഷണിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിന്റെ 100 ശതമാനം എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റിന്റെ 50 ശതമാനം ഓഹരികളും വിൽക്കുന്നതായി രേഖയിൽ പറയുന്നു. താൽപ്പര്യ പ്രകടന പത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 17 വരെയാണ്. വാങ്ങുന്നവർ മറ്റ് ബാധ്യതകൾക്കൊപ്പം ഏകദേശം 3.26 ബില്യൺ ഡോളർ കടം ഏറ്റെടുക്കേണ്ടി വരും.
എയർ ഇന്ത്യയുടെ കുതിപ്പ് താഴേക്ക്; നഷ്ടം 4,685 കോടി രൂപ
വിൽപ്പനയെത്തുടർന്ന് എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഒരു ഇന്ത്യൻ സ്ഥാപനത്തിൽ നിക്ഷിപ്തമായിരിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ കമ്പനികൾക്ക് ഇന്ത്യൻ പങ്കാളികളുമായി ചേർന്നു മാത്രമേ കമ്പനി വാങ്ങാനാവൂ. 2018 ൽ, ഇന്ത്യ ഇന്ത്യയിൽ 76% ഓഹരി വിൽക്കാനും കടത്തിന്റെ 5.1 ബില്യൺ ഡോളർ ഒഴിവാക്കാനും ശ്രമിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയര്‍ ഇന്ത്യ വാങ്ങാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. പ്രതിദിനം 26 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. ഏകദേശം 23000 കോടി രൂപയുടെ കടബാധ്യതയുമുണ്ട്. വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി എയർലൈനിന്റെ കടത്തിന്റെ 7 ബില്യൺ ഡോളർ ഒഴിവാക്കാനുള്ള പദ്ധതി മോദി സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
സ്വകാര്യവത്ക്കരണം നടന്നില്ലെങ്കിൽ, എയർ ഇന്ത്യ ഉടൻ പൂട്ടേണ്ടി വരും