2020 സാമ്പത്തിക വർഷത്തിൽ ഒമ്പത് പ്രധാന സംസ്ഥാനങ്ങളുടെ ചരക്ക് സേവന നികുതി നഷ്ടപരിഹാരം 70,000 കോടി രൂപയാകുമെന്ന് റേറ്റിംഗ് സ്ഥാപനമായ ഐസിആർഎ റിപ്പോർട്ട്. കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറയ്ക്കൽ മറ്റ് സാമ്പത്തിക ഉത്തേജക നടപടികൾ എന്നിവ വഴി ഇതിനകം സമ്മർദ്ദത്തിലായ കേന്ദ്ര സർക്കാരിന്റെ ഖജനാവിൽ ഇത് കാര്യമായ സമ്മർദ്ദം ചെലുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതീക്ഷിച്ചതിലും താഴെയുള്ള ജിഎസ്ടി വരുമാനം കണക്കിലെടുക്കുമ്പോൾ - 2019 ജൂലൈയിലെ ബജറ്റ് എസ്റ്റിമേറ്റായ 24.6 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സാമ്പത്തിക വർഷത്തിൽ 3.5 ലക്ഷം കോടി രൂപ കേന്ദ്രത്തിന് നഷ്ടം വരുമെന്നും ഐസിആർഎ കണക്കാക്കുന്നു.
സാമ്പത്തിക പ്രതിസന്ധി: സാധനങ്ങളുടേയും സേവനങ്ങളുടേയും വില വർദ്ധിച്ചേക്കും
ഒൻപത് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള ധനസഹായമായി 60,000-70,000 കോടി രൂപ ആവശ്യമായി വരാൻ സാധ്യതയുണ്ടെന്നും ഇത് 2019 സാമ്പത്തിക വർഷത്തിലെ നഷ്ടപരിഹാരത്തിന്റെ ഇരട്ടിയാണെന്നും ഐസിആർഎയുടെ കോർപ്പറേറ്റ് ഗ്രൂപ്പ് ഹെഡ് ജയന്ത റോയ് പറഞ്ഞു.
ജിഎസ്ടി വരുമാന നഷ്ട്ടത്തിന്ഫെ വിടവ് നികത്താൻ സംസ്ഥാനങ്ങൾ സംസ്ഥാന വികസന വായ്പകളുടെ വിതരണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഐസിആർഎ കണക്കാക്കുന്നു. ഇത് സംസ്ഥാന ധനക്കമ്മി വർദ്ധിക്കും. കർണാടക, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയാണ് ഈ പഠനത്തിൽ ഉൾപ്പെട്ട ഒമ്പത് സംസ്ഥാനങ്ങൾ.
വരുമാനം കൂട്ടാൻ ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ