ബാങ്ക് ഓഹരികളില്‍ മിന്നല്‍ക്കുതിപ്പ്; സെന്‍സെക്‌സില്‍ 700 പോയിന്റ് കുതിച്ചുച്ചാട്ടം

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനം ഗംഭീരമാക്കി പ്രധാന സൂചികകളുടെ മിന്നല്‍ക്കുതിപ്പ്. പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലേറെ മുന്നേറി. സെന്‍സെക്‌സ് 59,000 നിലവാരം മറികടന്നു. നിഫ്റ്റി 17,700-ന് സമീപത്തേക്കും ഉയര്‍ന്നു. വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയിലേക്ക് തിരികെയെത്തിയതും ക്രൂഡ് ഓയില്‍ വിലയിലെ തിരുത്തലും വിപണിയിലെ കുതിപ്പിന് കരുത്തേകി. കഴിഞ്ഞ 10 ദിവസത്തിനിടെ 9 തവണ ഇന്ധനങ്ങള്‍ക്ക് വില കൂട്ടിയെങ്കിലും മാര്‍ച്ച് മാസത്തില്‍ റെക്കോഡ് ജിഎസ്ടി പിരിവ് അനുകൂല ഘടകമായി. മാര്‍ച്ച് മാസത്തില്‍ ജിഎസ്ടി 1.42 ലക്ഷം കോടിയാണ് പിരിച്ചെടുത്തത്. സര്‍വകാല റെക്കോഡ് നിലവാരത്തിലേക്ക് നികുതി പിരിവ് ഉയര്‍ന്നത് സമ്പദ്ഘടനയുടെ ഉണര്‍വിനെ സൂചിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

എന്‍എസ്ഇയുടെ

ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 205 പോയിന്റ് നേട്ടത്തില്‍ 17,670-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 708 പോയിന്റ് കുതിച്ചുയര്‍ന്ന് 59,277-ലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്താണ് പ്രധാന സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയതെന്നും ശ്രദ്ധേയം. വ്യാപാരത്തിനിടെ 17,703-ല്‍ ഉയര്‍ന്ന നിലവാരവും 17,422-ല്‍ താഴ്ന്ന നിലവാരവും കുറിച്ചു. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 775 പോയിന്റ് മുന്നേറി 37,148-ലും വ്യാപാരം അവസാനിപ്പിച്ചു.

പൊതുമേഖല

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 13 എണ്ണവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ് ഓഹരികളാണ് ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത്. പൊതുമേഖല ബാങ്ക് സൂചിക 3.99 ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 2.23 ശതമാനവും മുന്നേറി നേട്ടക്കണക്കില്‍ മുന്നിലെത്തി. റിയാല്‍റ്റി വിഭാഗവും ഓയില്‍ & ഗ്യാസ് സൂചികയും 2 ശതമാനത്തിലേറെ ഉയര്‍ന്നു. മീഡിയ, എഫ്എംസിജി, ഓട്ടോ വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറേയും വര്‍ധന രേഖപ്പെടുത്തി.

അതേസമയം, ഹെല്‍ത്ത്‌കെയര്‍, ഫാര്‍മ സൂചികകള്‍ മാത്രമാണ് നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, മിഡ് കാപ്-100 സൂചിക 1.49 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.68 ശതമാനവും നേട്ടം രേഖപ്പെടുത്തി.

അഡ്വാന്‍സ്

എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,114 ഓഹരികളില്‍ 1,750 എണ്ണവും വെള്ളിയാഴ്ച നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ആകെ 335 ഓഹരികള്‍ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. 29 ഓഹരികള്‍ക്കം മാറ്റമൊന്നും ഇല്ലാതെയും ക്ലോസ് ചെയ്തു. ഇതോടെ, ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 5.22-ലേക്ക് കുതിച്ചുയര്‍ന്നു. ഒരാഴ്ചയുടെ ഇടവേളയ്ക്കു ശേഷമാണ് എഡി റേഷ്യോ ഒന്നിന് മുകളിലെത്തിയത്. ഇത് വിപണിയിലും പൊതു സാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനയാണ്.

അതുപോലെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍, 10 ശതമാനത്തിലേറെ ഇടിഞ്ഞ് 18.44-ലേക്കെത്തിയത് ആശ്വാസത്തിന് വകനല്‍കുന്നു. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിന് താഴേക്കെത്തിയത് വരും ദിവസങ്ങളില്‍ ബുള്ളുകള്‍ക്ക് മേല്‍ക്കെ ലഭിക്കാന്‍ സഹായമേകും.

നേട്ടം

നേട്ടം

എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 54 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. 275 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 40 എണ്ണവും നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 6 ശതമാനത്തോളം മുന്നേറിയ എന്‍ടിപിസി ഓഹരിയാണ് നേട്ടക്കണക്കില്‍ മുന്‍പന്തിയില്‍. ബിപിസില്‍ 4.26%, പവര്‍ഗ്രിഡ് 3.99%, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 3.49%, എച്ച്ഡിഎഫ്‌സി 3.01%, എസ്ബിഐ 2.93%, എച്ച്ഡിഎഫ്‌സി ബാങ്ക് 2.53% വീതവും വര്‍ധന രേഖപ്പെടുത്തി.

നഷ്ടം:

നഷ്ടം

എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 8 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചു. 19 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 10 എണ്ണം നഷ്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി. 2.70 ശതമാനം വീണ ഹീറോ മോട്ടോ കോര്‍പ്പാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ടെക് മഹീന്ദ്ര 0.70%, ഡിവീസ് ലാബ് 0.61%, എസ്ബിഐ ലൈഫ് 0.42%, ഡോ. റെഡ്ഡീസ് ലാബ് 0.41%, ടൈറ്റന്‍ 0.40% വീതവും നഷ്ടം രേഖപ്പെടുത്തി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X