കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ പൊതുമേഖലാ ഓഹരികളിലൊന്നാണ് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആ പ്രകടനം തുടരാൻ ഓഹരിക്ക് സാധിക്കുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനത്തോളം ഇടിവ് ഓഹരിക്ക് സംഭവിച്ചു. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരി വരും നാളുകളിൽ കൂടുതൽ ഇടിവിലേക്ക് പോകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്. എന്താണ് അതിനുള്ള കാരണമെന്നും ഓഹരി വിപണിയിലെ പ്രകടനം എങ്ങനെയാണെന്നും നമുക്ക് നോക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1,830 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.75 ശതമാനം വളർച്ച മാത്രമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 21.34 ശതമാനം നഷ്ടവും ഓഹരിക്ക് സംഭവിച്ചു. ഏപ്രിലിൽ 29.3 ശതമാനവും മെയ് മാസത്തിൽ 38.5 ശതമാനവും ജൂണിൽ 53.3 ശതമാനവും ജൂലൈയിൽ 14.6 ശതമാനവും നേട്ടമുണ്ടാക്കിയതിന് ശേഷമാണ് ഓഹരി ഓഗസ്റ്റ് മാസത്തിൽ ഇടിഞ്ഞത്.
കഴിഞ്ഞ മാസം 2,834.60 എന്ന റെക്കോർഡ് ഉയർന്ന നിലവാരത്തിലെത്തിയ ശേഷം , സ്റ്റോക്ക് നിലവിൽ 1,813.90 രൂപയിലാണ് വ്യാപാരം ചെയ്യുന്നത് , അതിൻ്റെ ഏറ്റവും ഉയർന്ന നിലയ്ക്ക് ഏകദേശം 36 ശതമാനം താഴെയാണ്.

ബ്രോക്കറേജ് വിലയിരുത്തൽ
നിലവിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കാരണം ബംഗ്ലാദേശിൽ നിന്നുള്ള ഓർഡർ എക്സിക്യൂഷനിലെ കാലതാമസങ്ങൾ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ചൂട്ടിക്കാട്ടുന്നു. 2032 സാമ്പത്തിക വർഷം മുതൽ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സിന്‍റെ ഓരോ ഷെയറിനും (ഇപിഎസ്) വരുമാനം 55 രൂപയ്ക്കും 65 രൂപയ്ക്കും ഇടയിലായിരിക്കുമെന്നും ബ്രോക്കറേജ് കണക്കാക്കുന്നു.
2025 സാമ്പത്തിക വർഷത്തിൽ ഇതുവരെ 1500 കോടിയിലധികം മൂല്യമുള്ള കരാറുകളിൽ കമ്പനിക്ക് കാര്യമായ ഓർഡർ ഇൻടേക്ക് ഉണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനം അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യൻ നാവികസേനയുടെ പ്രധാന ഓർഡറുകളിലെ സമീപകാല കാലതാമസം അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു.
72 ശതമാനം നഷ്ടം
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരിയിൽ സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് 'സെൽ' റേറ്റിംഗ് നിലനിർത്തി. ബ്രോക്കറേജ് ടാർഗെറ്റ് വില 515 രൂപയായി നിശ്ചയിച്ചു. ഇത് ഏകദേശം 72 ശതമാനം കുറവുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡ്
ഇന്ത്യയിൽ യുദ്ധക്കപ്പലുകളുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഏർപ്പെടുന്ന കമ്പനി. ഫ്രിഗേറ്റുകൾ, അന്തർവാഹിനി വിരുദ്ധ വാർഫെയർ കോർവെറ്റുകൾ, മിസൈൽ കോർവെറ്റുകൾ, ലാൻഡിംഗ് കപ്പൽ ടാങ്കുകൾ, ലാൻഡിംഗ് ക്രാഫ്റ്റ് യൂട്ടിലിറ്റികൾ, സർവേ വെസലുകൾ, ഫ്ലീറ്റ് നികത്തൽ ടാങ്കറുകൾ തുടങ്ങിയവ കമ്പനി നിർമിക്കുന്നു. അതോടൊപ്പം ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡിനും മറ്റ് സർക്കാരുകൾക്കുമുള്ള അതിവേഗ ഇൻ്റർസെപ്റ്റർ ബോട്ടുകളും കമ്പനി നിർമ്മിക്കുന്നുണ്ട്.
ജൂൺ പാദത്തിലെ വരുമാനം
ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 33.6 ശതമാനം വർദ്ധിച്ചു. വരുമാന വളർച്ച ഉണ്ടായിരുന്നിട്ടും ഇബിഐടിഡിഎ മാർജിൻ മുൻവർഷത്തിലേ ഇതേപാദത്തിലെ 6.1 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി കുറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തെ കണക്കനുസരിച്ച് കമ്പനിയുടെ ഓർഡർ ബുക്ക് 23,100 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications