വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് ആരംഭിച്ചത്. സെൻസെക്സ് 75.80 പോയിന്‍റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 82,650.84 ലും നിഫ്റ്റി 7.30 പോയിന്‍റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 25,212.60 ലുമാണ് വ്യാപാരം തുടങ്ങിയത്. ഏകദേശം 1297 ഓഹരികൾ നേട്ടമുണ്ടാക്കി. 969 ഓഹരികൾ നഷ്ടത്തിലായി. അതിൽ തന്നെ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികളിലൊന്ന് ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്‍റെ (ഐഇഎക്സ്) ഓഹരിയാണ്. ആദ്യ സെഷനിൽ തന്നെ ഓഹരി 15 ശതമാനത്തോളം ഇടിഞ്ഞു. എന്താണ് ഓഹരിയുടെ ഇടിവിന് പിന്നിലെ കാരണമെന്നും മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.
ഇടിവിന് കാരണം
രാജ്യത്തെ പവർ റെഗുലേറ്ററായ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (CERC) അടുത്ത വർഷം മുതൽ മാർക്കറ്റ് കപ്ലിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ഓഹരി കുത്തനെ ഇടിഞ്ഞത്. 2026 ജനുവരിയോടെ പവർ എക്സ്ചേഞ്ചുകളുടെ ഡേ-അഹെഡ് മാർക്കറ്റ് (DAM) കപ്ലിംഗ് റൗണ്ട്-റോബിൻ മോഡിൽ നടപ്പിലാക്കുമെന്ന് സിഇആർസി 23-ആം തീയ്യതി വൈകുന്നേരം പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

വ്യത്യസ്ത വ്യാപാര പ്ലാറ്റ്‌ഫോമുകളിലോ എക്‌സ്‌ചേഞ്ചുകളിലോ വൈദ്യുതിക്ക് ഏകീകൃത വില സൃഷ്ടിക്കുന്നതിന് ഊർജ്ജ വിപണികളിൽ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക മാതൃകയാണ് മാർക്കറ്റ് കപ്ലിംഗ്. വില കണ്ടെത്തലും സിസ്റ്റം കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനാണ് റെഗുലേറ്ററുടെ നീക്കം. സിഇആർസിയുടെ നീക്കം വിപണിയിലെ ഐഇഎക്സ് ആധിപത്യം തകർക്കുമെന്ന ആശങ്കയാണ് ഓഹരിയുടെ ഇടിവിന് കാരണം.
ഓഹരി വില
എൻഎസ്ഇയിൽ 26 ശതമാനം നഷ്ടത്തോടെ 139.02 രൂപ എന്ന നിരക്കിലാണ് നിലവിൽ (11.45 AM) ഐഇഎക്സ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഓഹരി ചുവപ്പിലാണ് വ്യാപാരം നടത്തുന്നത്. തുടർച്ചയായ ഏഴാം സെഷനിൽ നഷ്ടം നേരിട്ട ഓഹരി വിപണി, 2017 ൽ ലിസ്റ്റുചെയ്തതിനുശേഷം ഏറ്റവും മോശം ഏകദിന പ്രകടനമാണ് രേഖപ്പെടുത്തിയത്.
ഒരുമാസത്തിനിടെ 25.9 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 19 ശതമാനം നഷ്ടമാണ് ഐഇഎക്സ് ആറ് മാസത്തിനിടെ നേരിട്ടത്. 2025-ൽ ഇതുവരെയുള്ള പ്രകടനം പരിശോധിച്ചാൽ ഓഹരിക്ക് 22.8 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ടെന്ന് കാണാം. 244.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ഇന്ന് രേഖപ്പെടുത്തിയ 139.02 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
കൂടുതൽ നഷ്ടം
വരും ദിവസങ്ങളിലും ഐഇഎക്സ് ഓഹരി വില താഴേക്ക് പതിക്കുമെന്നാണ് ബ്രോക്കറേജുകൾ സൂചിപ്പിക്കുന്നത്. ബെർൺസ്റ്റൈൻ ഓഹരിയിൽ "മാർക്കറ്റ് പെർഫോം" റേറ്റിംഗ് നിലനിർത്തി ടാർഗെറ്റ് വില 160 രൂപയിൽ നിന്ന് 122 രൂപയാക്കി കുറച്ചു.
ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്
ഇന്ത്യയിലെ ആദ്യത്തെ ഊർജ എക്‌സ്‌ചേഞ്ചാണ് ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴിലാണ് എനർജി എക്‌സ്‌ചേഞ്ചിന്‍റെ പ്രവർത്തനം. വാങ്ങുന്നവർക്കും വില്ക്കുന്നവർക്കുമുള്ള ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. ഇൻട്രാഡേ കരാറിലൂടെ അതേദിവസംതന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനർജി എക്‌സ്‌ചേഞ്ച് മുന്നോട്ടുവെയ്ക്കുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; 810 കോടി രൂപയുടെ കോറിഡോര്‍ വരുന്നു, ഇനി എളുപ്പത്തില്‍ നാട് പിടിക്കാം

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം



Click it and Unblock the Notifications