ബേസിക് ശമ്പളത്തിന്റെ 12 ശതമാനവും ഡിയര്‍നെസ് അലവന്‍സുമാണ് തൊഴില്‍ദാതാവ് നിങ്ങളുടെ പ്രോവിഡന്റെ ഫണ്ടിലേക്കുള്ള വിഹിതമായി നല്‍കുന്നത്. 2020 ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍, വകുപ്പ് 80C പോലെയുള്ള പ്രധാന ഇളവുകള്‍ക്ക് നിങ്ങള്‍ അര്‍ഹരാണ്. ആകെ ഏഴ് നികുതി സ്ലാബുകളാണ് 2020 ബജറ്റില്‍ അവതരിപ്പിച്ച പുത്തന്‍ നികുതി വ്യവസ്ഥയിലുള്ളത്.
2.5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല; വാര്‍ഷിക വരുമാനം 2.5 ലക്ഷത്തിനും 5 ലക്ഷം രൂപയ്ക്കും ഇടയിലുള്ളവര്‍ക്ക് 5 ശതമാനം നികുതി; 5 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപവരെ 10 ശതമാനം; 7.5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 15 ശതമാനം നികുതി; 10 ലക്ഷം തൊട്ട് 12.5 ലക്ഷം രൂപവരെയുള്ള വരുമാനമുള്ളവര്‍ക്ക് 20 ശതമാനം; 12.5 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനം; 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം, എന്നിങ്ങനെയാണ് ഈ ഏഴ് നികുതി സ്ലാബുകള്‍.
ഇപിഎഫ് വിഹിതം - പഴയ, പുതിയ നികുതി നിരക്കുകള്‍ :
1. നിലവിലെ ആദായനികുതി ചട്ടങ്ങള്‍ പ്രകാരം ജോലിക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്ക് തൊഴില്‍ദാതാവ് നല്‍കുന്ന ഇപിഎഫ് വിഹിതം ശമ്പളത്തിന്റെ 12 ശതമാനമാണെങ്കില്‍ ഇത് നികുതിയിളവിന് അര്‍ഹമാണ്. 12 ശതമാനത്തില്‍ കൂടിയാല്‍ ഇത് നികുതി ബാധകമാണ്. ഈ രിതി നിലവിലെ (പഴയ) നികുതി വ്യവസ്ഥയിലും പുതിയ നികുതി വ്യവസ്ഥയിലും ഒരുപോലെ തുടരും.
2. ഇപിഎഫ് അക്കൗണ്ടിലേക്കുള്ള നിങ്ങളുടെ വിഹിതം 12 ശതമാനമാണെങ്കില്‍ ആദായനികുതി നിയമത്തിലേ 80C വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ക്ക് നിങ്ങള്‍ അര്‍ഹരാണ്. ഇത് പഴയ നികുതി വ്യവസ്ഥയിലാവും ലഭ്യമാവുക. എന്നാല്‍, നിങ്ങള്‍ പുതിയ വ്യവസ്ഥയാണ് സ്വീകരിക്കുന്നതെങ്കില്‍ 80C പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിങ്ങള്‍ നേടാന്‍ കഴിയില്ല.
3. 2020 ബജറ്റ് പ്രകാരം ആദായനികുതി നിയമത്തില്‍ വന്ന മാറ്റങ്ങളില്‍ പ്രധാനമായ മറ്റൊന്ന്, നിങ്ങളുടെ എന്‍പിഎസ്, സൂപ്പര്‍ ആനുവേഷന്‍ ഫണ്ട്, ഇപിഎഫ് എന്നിവയിലേക്കുള്ള തൊഴില്‍ദാതാവിന്റെ വാര്‍ഷിക വിഹിതം 7.5 ലക്ഷം രൂപയില്‍ കൂടിയാല്‍ ഇത് നികുതി ബാധകമാവും. ഇത് രണ്ടു നികുതി വ്യവസ്ഥകളിലും ഉണ്ടാവുന്നതാണ്.
ജിയോ വരിക്കാർ അറിഞ്ഞോ? നിങ്ങളുടെ വാർഷിക പ്ലാനിലെ പുതിയ മാറ്റം ഇങ്ങനെ
ജോലിക്കാരന്റെ എന്‍പിഎസ് അക്കൗണ്ടിലേക്കുള്ള തൊഴില്‍ദാതാവിന്റെ വിഹിതം 80 CCD (2) വകുപ്പ് പ്രകാരം ഇളവുകള്‍ക്ക് അനുവദനീയമാണ്. പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നവര്‍ക്ക് മാത്രമെ ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാവൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവയ്ക്കുള്ള പരിധിയെന്നത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 14 ശതമാനവും മറ്റുള്ളവര്‍ക്ക് 10 ശതമാനവുമാണ്.