ദില്ലി; രണ്ട് ലക്ഷം രൂപയോ അതിലധികമോ ഒരു ഇപാടിൽ നിന്നോ വ്യക്തിയിൽ നിന്നോ പണമായി സ്വീകരിച്ചാൽ ഇനി പിഴ അടയ്ക്കേണ്ടി വരും. ആദായ വകുപ്പ് നിയമത്തിലെ സെക്ഷൻ 269 എസ്ടി പ്രകാരാണ് നടപടി.അതേമയം രണ്ട് ലക്ഷമോ അതിന് മുകളിലോ ഉള്ള തുക ചെക്കായോ , ബാങ്ക് ഡ്രാഫ്റ്റായോ, ഇലക്ട്രോണിക് ക്ലിയറിംഗ് സംവിധാനം (ഇസിഎസ്) വഴിയോ വിനിമയം നടത്താം.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഐഎംപിഎസ് (ഉടനടി പേയ്‌മെന്റ് സേവനം), യുപിഐ (ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്), ആർടിജിഎസ്, നെഫ്റ്റ് (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), ഭീം (ഭാരത് ഇന്റർഫേസ് ഫോർ മണി) ആധാർ പേ എന്നിവയാണ് ഇസിഎസ് ആയി പരിഗണിക്കുന്നത്.
സെക്ഷൻ 269 എസ്ടിയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി വിനിമയം നടത്തിയാൽ സെക്ഷൻ 271 ഡിഎ പ്രകാരം അത്തരം രസീത് തുകയ്ക്ക് തുല്യമായ തുകയുടെ പിഴ അടയ്ക്കാൻ അയാൾ ബാധ്യസ്ഥനാണ്.അതേസമയം ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാല്‍ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.
വീണ്ടും ഞെട്ടിച്ച് എലോണ്‍ മസ്‌ക്; ബില്‍ ഗേറ്റ്‌സിനെ വെട്ടിച്ച് ലോകത്തിലെ രണ്ടാമത്തെ ധനികന്‍...
വിദേശികള്‍ക്ക് ഇനി യുഎഇയില്‍ സംരംഭം തുടങ്ങാം; സ്‌പോണ്‍സര്‍മാര്‍ വേണ്ട, ഉത്തരവിറക്കി യുഎഇ
ഒരു വർഷത്തേയ്ക്ക് കാശിടാൻ ഏറ്റവും ബെസ്റ്റ് ഈ ബാങ്കുകൾ, ഉഗ്രൻ പലിശ നിരക്ക്
ടാറ്റ മോട്ടോഴ്‌സ് ബംബർ ഓഫർ, 5 ലക്ഷം രൂപയുടെ വരെ ഓഫറുകൾ; വിശദാംശങ്ങൾ ഇതാ
ബാങ്കുകളും ഇനി കോർപ്പറേറ്റുകൾക്ക് സ്വന്തമാക്കാം; ബാങ്കിംഗ് മേഖലയിൽ അടിമുടി മാറ്റം, ശുപാർശകൾ ഇതാ