ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടും മന്ദഗതിയിലായതായി ഫിച്ച് ഗ്രൂപ്പ് കമ്പനിയായ ഇന്ത്യ റേറ്റിംഗ്സ് അറിയിച്ചു. ഇതോടെ തുടർച്ചയായ ആറാം പാദത്തിലാണ് സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ഇന്ത്യ റേറ്റിംഗ്സ് നാലാം തവണയും കുറച്ചിരുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏപ്രിൽ-ജൂൺ മാസങ്ങളിൽ അഞ്ച് ശതമാനം വളർച്ചയാണ് നേടിയത്. 2013 ന് ശേഷമുള്ള ഏറ്റവും വേഗത കുറഞ്ഞ വളർച്ചയായിരുന്നു ഇത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ വളർച്ച 4.7 ശതമാനം ആയതോടെ തുടർച്ചയായ ആറ് പാദങ്ങളിലും വളർച്ച മന്ദഗതിയിലായി. 2012 ന് ശേഷം ആദ്യമായാണ് വളർച്ച ഇത്രയും കുറയുന്നത്.
ഇന്ത്യയ്ക്ക് സാമ്പത്തിക നൊബേൽ ജേതാവിന്റെ മുന്നറിയിപ്പ്; സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം
കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറയ്ക്കുന്നതുൾപ്പെടെയുള്ള സമീപകാല ധനപരമായ ഉത്തേജനം ഉണ്ടായിരുന്നിട്ടും സാമ്പത്തിക വളർച്ച പിന്നോട്ട് പോകുകയായിരുന്നു. 2020 സാമ്പത്തിക വർഷത്തെ ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസേർച്ച് ജിഡിപി വളർച്ചാ പ്രവചനം 5.6 ശതമാനമായി പരിഷ്കരിച്ചിരുന്നു. ഇത് നാലാമത്തെ പുനരവലോകനമാണ്. ഒരു മാസം മുമ്പ് ഏജൻസി തങ്ങളുടെ ജിഡിപി വളർച്ചാ പ്രവചനം 6.1 ശതമാനമായി പരിഷ്കരിച്ചതിന് ശേഷമാണ് ഈ മാസം വീണ്ടും 5.6 ശതമാനമായി കുറച്ചിരിക്കുന്നത്.
റീട്ടെയിൽ ബിസിനസുകൾ, കാർ നിർമ്മാണ മേഖല, തുടങ്ങി പ്രധാന വ്യവസായ മേഖലകളിലെല്ലാം പ്രതിസന്ധി വ്യാപിച്ചതോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ദുർബലമായി. ഇന്ത്യ റേറ്റിംഗിന്റെ വളർച്ചാ പ്രവചനം മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ വളർച്ചാ ശതമാനമായ 5.8 ശതമാനത്തേക്കാൾ വളരെ കുറവാണ്.
സാമ്പത്തിക നൊബേൽ സമ്മാനം ഇന്ത്യക്കാരനായ അഭിജിത് ബാനർജി അടക്കം മൂന്ന് പേർക്ക്