കൊവിഡ് 19 മഹാമാരി മൂലം സംജാതമായ സാമ്പത്തിക മാന്ദ്യം, ആറുമാസത്തിനുള്ളില്‍ അഭൂതപൂര്‍വമായ മോശം വായ്പകളിലേക്ക് നയിക്കുന്നതിനാല്‍ ഇന്ത്യയുടെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാകുമെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്. ദില്ലി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് എന്സിഇആര് സംഘടിപ്പിച്ച ഒരു വെബിനാറില്‍ പങ്കെടുത്ത രാജന്, മഹാമാരി മൂലമുണ്ടായ മാന്ദ്യം സാധാരണ മാന്ദ്യത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും പറയുന്നു. 'പെന്റ് അപ്പ് ഉപഭോഗത്തിന്റെ പ്രാരംഭ മത്സരം സാധാരണ ഉപഭോഗമായി കണക്കാക്കാനാവില്ല. ഈ മഹാമാരി സമ്പദ്വ്യവസ്ഥയിലെ എല്ലാ പ്രമുഖരെയും പ്രതികൂലമായി ബാധിക്കും. മഹാമാരിയ്ക്ക് ശേഷം മോശം വായ്പകളില്‍ സാമ്പത്തിക മേഖല വന്‍ വര്‍ധനവ് കാണിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ ക്രെഡിറ്റ് റേറ്റിംഗിലും ചെലവിലും സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ധീരമായ തീരുമാനങ്ങള്‍, ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി' എന്ന തലക്കെട്ടില്‍ ചൊവ്വാഴ്ച ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ധനമന്ത്രി നിര്‍മല സീതാരാമന്റെ ലേഖനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട രഘുറാം രാജന്, നിലവിളി വെല്ലുവിളി അഭിമുഖീകരിക്കാത്തതിനാല്‍ ധനമന്ത്രിയുടെ അഭിപ്രായം തികച്ചും നിരാശാജനകമാണെന്ന് വ്യക്തമാക്കി. 'ഈ ഭാഗം എപ്പോള്‍ എഴുതിയതാണെന്ന് എനിക്കറിയില്ല. പക്ഷേ, അത് നിരാശജനകമായിരുന്നു. എന്‍പിഎയുടെ നിലവാരം മുതല്‍ ആറുമാസം മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ളതായിരിക്കും. എത്രയും വേഗം നമ്മളത് തിരിച്ചറിയുന്നോ അത്രയും നല്ലത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 4.4 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യത്തിന്റെ ഇടത്തരം വളര്‍ച്ചാ കാഴ്ചപ്പാടിനെക്കുറിച്ചുള്ള അനിശ്ചിതത്വം ഉയര്‍ന്നതാണെന്നും വെബിനാറിലെ അവതരണത്തില്‍ ഗോള്‍ഡ്മാന്‍ സാഷിലെ ചീഫ് ഇന്ത്യ സാമ്പത്തിക ശാസ്ത്രജ്ഞയായ പ്രാചി മിശ്ര അഭിപ്രായപ്പെട്ടു.

'അജ്ഞാതമായ നിരവധി കാര്യങ്ങളുണ്ട് — ആഗോളമായും ആഭ്യന്തരമായും വൈറസ് എങ്ങനെ വികസിക്കും, വൈറസിന്റെ വ്യാപനത്തെ പരിമിതപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ നടപടികള്‍ എത്രത്തോളം വിജയിക്കും, ആഗോളതലത്തില്‍ വാക്സിനുകള്‍ എത്ര വേഗത്തില്‍ കണ്ടെത്താനാകും, സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതില്‍ മാക്രോ ഇക്കണോമിക് നയങ്ങള്‍ എത്രത്തോളം ഫലപ്രദമാകും എന്നതൊക്കെയാണിവ,' പ്രാചി വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നിന്ന് കാര്യമായ ക്രെഡിറ്റ് ഓഫ്ടേക്കിന്റെ അഭാവം, ഉയര്‍ന്ന നിഷ്ക്രിയ വായ്പകള്‍, വഞ്ചനാപരമായ നടപടികളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ എന്നിവയും ഇവര്‍ ചൂണ്ടിക്കാട്ടി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications