ചൈനീസ് എതിരാളിയായ ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതോടെ ഷോർട്ട് വീഡിയോ ആപ്ലിക്കേഷനായ ട്രെല്ലിന് ഉപഭോക്താക്കൾ കൂടിയതായി റിപ്പോർട്ട്. 1.2 കോടിയിലധികം ഡൗൺലോഡുകൾ രജിസ്റ്റർ ചെയ്തതായി ആപ്പ് തിങ്കളാഴ്ച അവകാശപ്പെട്ടു. 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വെളിപ്പെടുത്തലുമായി ട്രെൽ രംഗത്തെത്തിയിരിക്കുന്നത്. വിപണിയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകൾ നിരോധിച്ച ആപ്പുകളിൽ ഉൾപ്പെടുന്നു.
5 മടങ്ങ് വളർച്ച
പ്രതിദിന സജീവ ഉപയോക്താക്കളിൽ 5 മടങ്ങ് വളർച്ച രേഖപ്പെടുത്തിയ ആപ്ലിക്കേഷൻ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പ്രതിമാസം 2 കോടി പ്രതിമാസ സജീവ ഉപയോക്താക്കൾ എന്ന നിലയിലേയ്ക്ക് എത്തിയെന്ന് ട്രെലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സഹസ്ഥാപകൻ പുൽകിത് അഗർവാൾ പറഞ്ഞു.
ചൈനീസ് ആപ്ലിക്കേഷൻ നിരോധനം; ഇന്ത്യയുടെ ഷെയർചാറ്റിന് സന്തോഷ വാർത്ത
ആത്മനിർഭർ ഭാരതിന് പ്രോത്സാഹനം
ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ എടുത്ത ധീരമായ തീരുമാനത്തിന് തൊട്ടുപിന്നാലെ വെറും 5 ദിവസത്തിനുള്ളിൽ 12 മില്യൺ ഡൗൺലോഡുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് റെക്കോർഡുകൾ തകർത്തുവെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ടിക് ടോക്കും ഹെലോയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും നീക്കംചെയ്‌തു
5 ലക്ഷം പോസ്റ്റ്
ആപ്ലിക്കേഷനിലെ ഏകദേശം 2.2 ലക്ഷം ഉള്ളടക്ക സ്രഷ്ടാക്കളുടെ സഹായത്തോടെ, ഒരു ദിവസം കൊണ്ട് ആകെ 5 ലക്ഷം പോസ്റ്റ് അപ്‌ലോഡുകൾ ലഭിച്ചതായി അപ്ലിക്കേഷൻ അവകാശപ്പെട്ടു. ആപ്ലിക്കേഷന്റെ പ്ലേ സ്റ്റോർ ലിസ്റ്റിംഗിൽ, 40 ലക്ഷത്തിലധികം സ്രഷ്‌ടാക്കളുടെയും "ട്രെല്ലർമാരുടെയും" ഒരു കമ്മ്യൂണിറ്റി ഉള്ളതായും ആപ്പ് അവകാശപ്പെടുന്നു.ഇപ്പോൾ, ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ 10 ദശലക്ഷത്തിലധികം ഡൗൺലോഡുകളാണ് കാണിക്കുന്നത്.
ആപ്പ് നിരോധനം
ഇന്ത്യയിൽ ഉപയോഗിക്കുന്ന 59 പ്രമുഖ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഇന്ത്യൻ സർക്കാർ കഴിഞ്ഞ മാസം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉപയോക്താക്കളിൽ നിന്ന് ഡാറ്റ മോഷ്ടിക്കാൻ ഈ അപ്ലിക്കേഷനുകൾ ഉപയോഗിച്ചതായി അധികൃതർ അവകാശപ്പെട്ടു. ടിക് ടോക്കിനുപുറമെ, അലിബാബയുടെ യുസി ബ്രൌസർ, കാംസ്കാനർ, ജനപ്രിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വീചാറ്റ് എന്നിവ തുടങ്ങിയവയും ഇന്ത്യ നിരോധിച്ച ആപ്പുകളിൽ ഉൾപ്പെടുന്നു.
ടിക് ടോക്കിന്റെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ, ആപ്പ് നിരോധനം ചൈനയ്ക്ക് തിരിച്ചടി?