തുടർച്ചയായി ആറ് ദിവസം ചുവപ്പിൽ അവസാനിച്ച ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച ഉയർത്തെഴുന്നേറ്റു. നിഫ്റ്റി 0.88 ശതമാനം നേട്ടത്തോടെ 25,013 പോയിൻ്റിൽ അവസാനിച്ചു. അതുപോലെ, സെൻസെക്‌സ് 0.70% വർദ്ധനയോടെ 81,616 പോയിൻ്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 2.16% ഉയർന്ന് 58,535 പോയിൻ്റിലെത്തി. നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 2.05% ഉയർന്ന് 18,617 പോയിൻ്റിൽ ക്ലോസ് ചെയ്തു.
നേട്ടവും നഷ്ടവും
നിഫ്റ്റിയിൽ ട്രെൻ്റ് (7.95%), ഭാരത് ഇലക്‌ട്രോണിക്‌സ് (4.83%), അദാനി എൻ്റർപ്രൈസസ് (4.73%), അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (4.67%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (3.45%) എന്നിവ നേട്ടത്തിൽ അവസാനിപ്പിച്ചു. അതേസമയം എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി (3.35%), ടാറ്റ സ്റ്റീൽ (2.94%), ടൈറ്റൻ കമ്പനി (2.67%), ബജാജ് ഫിൻസെർവ് (2.19%), ജെഎസ്ഡബ്ല്യു സ്റ്റീൽ (2.02% ) എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികൾ.
നേട്ടത്തിന് കാരണം
1) നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ
ഭരണകക്ഷിയായ ബി.ജെ.പി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേക്കെത്തിയതിനോട് ഓഹരി വിപണി അനുകൂലമായാണ് പ്രതികരിച്ചത്. ഒന്നിലധികം എക്‌സിറ്റ് പോളുകൾ ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രവചിച്ചപ്പോഴാണ് ബിജെപിയുടെ വിജയം.
2. ആർബിഐ യോഗം
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ഒക്ടോബർ 9 ന് ബെഞ്ച്മാർക്ക് പലിശ നിരക്ക് പ്രഖ്യാപിക്കും. പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. എല്ലാ സാമ്പത്തിക ഓഹരികളും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ മുന്നേറി.
3. ചൈനയിലെ അനിശ്ചിതത്വം
ഗോൾഡൻ വീക്ക് അവധിക്ക് ശേഷം ചൈനീവ് വിപണി വ്യാപാരം പുനരാരംഭിച്ചപ്പോൾ ഓഹരികൾ 10 ശതമാനത്തിലധികം ഉയർന്നു. എന്നാൽ രാജ്യത്തിൻ്റെ സാമ്പത്തിക ആസൂത്രകരുടെ പത്രസമ്മേളനത്തിന് ശേഷം അവ പിൻവാങ്ങി. ചൈനയുടെ നാഷണൽ ഡെവലപ്‌മെൻ്റ് ആൻഡ് റിഫോം കമ്മീഷൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രീഫിംഗ്, ഗവൺമെൻ്റ് ചെലവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ വാഗ്ദാനങ്ങളൊന്നും നൽകാതെ അവസാനിച്ചതാണ് കാരണം.

ഇടിഞ്ഞ് മെറ്റൽ സൂചിക
നിഫ്റ്റി മെറ്റൽ സൂചിക ഏകദേശം 1 ശതമാനം ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻഎംഡിസി 4.4 ശതമാനം ഇടിഞ്ഞു. ഒരു വേള 8 ശതമാനം വരെ താഴേക്ക് വീണിരുന്നു. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയും 2 ശതമാനത്തിലധികം ഇടിഞ്ഞു.
ബാങ്കിംഗ് ഓഹരികൾ തിളങ്ങുന്നു
സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള പ്രതീക്ഷിച്ചതിലും മികച്ച ബിസിനസ് അപ്‌ഡേറ്റുകൾക്കും ആർബിഐ മോണിറ്ററി പോളിസി മീറ്റിംഗിലെ നിരക്ക് വെട്ടിക്കുറവിനും ശേഷം, ഇന്നത്തെ സെഷനിൽ ബാങ്കിംഗ് ഓഹരികൾ കുത്തനെ ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക 1.15 ശതമാനം നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എസ്‌ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്ക് ഓഹരികളാണ് പച്ചയിൽ അവസാനിച്ചത്.

നേട്ടമുണ്ടാക്കി മോദി സ്‌റ്റോക്‌സ്
സര്‍ക്കാര്‍ മൂലധന ചെലവിന്റെ ഗുണം ലഭിക്കുന്ന കമ്പനികളുടെ ഓഹരികളാണ് മോദി സ്‌റ്റോക്‌സ് എന്നപേരില്‍ പൊതുവെ അറിയപ്പെടുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് റെയില്‍വെ, പ്രതിരോധം എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.
പൊതുമേഖല ഓഹരിയായ ആര്‍വിഎന്‍എല്‍ എട്ട് ശതമാനത്തോളം ഉയര്‍ന്നു. ഹോഡ്‌കോ ഏഴ് ശതമാനവും എച്ച്എഎല്‍, ബിഇഎല്‍, മസഗോണ്‍ ഡോക്ക്, കൊച്ചിന്‍ ഷിപ്പിയാഡ് എന്നിവ നാല് മുതല്‍ ആറ് ശതമാനം വരെയും നേട്ടമുണ്ടാക്കി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications