2024 സാമ്പത്തിക വർഷത്തെ ജൂലായ്-സെപ്തംബർ പാദത്തിലെ ജിഡിപി വളർച്ച 7.6 ശതമാനമായി ഉയർന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ച 6.50 ശതമാനം വളർച്ച നിരക്ക് മറികടക്കുന്ന വളർച്ചയാണിത്. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ 6.2 ശതമാനമായിരുന്നു ജിഡിപി വളർച്ച.
എന്നാൽ ഏറ്റവും പുതിയ ജിഡിപി ഡാറ്റ ഒന്നാം പാദത്തിലെ 7.8 ശതമാനത്തേക്കാൾ കുറവാണ്. മൊത്ത മൂല്യവർദ്ധന (ജിവിഎ) 7.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പാദത്തിലെ 7.8 ശതമാനത്തേക്കാൾ വളർച്ച കുറവാണ്.
കൃഷി, കന്നുകാലി, വനം, മത്സ്യബന്ധന വ്യവസായം എന്നിവയുടെ വളർച്ച രണ്ടാം പാദത്തിൽ 1.2 ശതമാനമായി. മുൻപാദത്തിലെ 3.50ശതമാനത്തിൽ നിന്ന് വളർച്ച കുറയുകയാണുണ്ടായത്. മെെനിംഗ് രംഗത്ത് 10 ശതമാനമാണ് വളർച്ച. നിർമാണ മേഖല 13.9 ശതമാനം വളർച്ച നേടി. നിര്‍മാണ മേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.8 ശതമാനം വളര്‍ച്ചയുണ്ടായിടത്ത് നിന്നാണ് മുന്നേറ്റം.

കൺസ്ട്രക്ഷൻ സെക്ടർ 2024 സാമ്പത്തിക വർഷത്തിൽ 13.3 ശതമാനം വളർച്ച കൈവരിച്ചു. കണ്‍സ്ട്രക്ഷന്‍ മേഖല 5.7 ശതമാനം വളര്‍ച്ച നേടിയ 2023 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വലിയ വളര്‍ച്ച നേടി. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിലെ വളർച്ച മുൻ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിലെ 15.6 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുറഞ്ഞു.
ധനകമ്മി ഉയരുന്നു
ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 7.02 ലക്ഷം കോടി രൂപയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഏപ്രിൽ-ഒക്ടോബർ മാസത്തിലേക്ക് എത്തുമ്പോൾ 8.04 ലക്ഷം കോടി രൂപയായി വർധിച്ചതായി കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ ഏഴ് മാസത്തെ ധനക്കമ്മി മുഴുവൻ വർഷ ലക്ഷ്യമായ 17.87 ലക്ഷം കോടിയുടെ 45 ശതമാനമാണ്.
അതേസമയം, 2022-23 സാമ്പത്തിക വർഷത്തിൽ ലക്ഷ്യം വെച്ച ധനകമ്മിയുടെ 45.6 ശതമാനമായിരുന്നു 2022 ഏപ്രിൽ-ഒക്ടോബർ മാസങ്ങളിലെ ധനക്കമ്മി. തുടർച്ചയായ മൂന്നാം മാസവും കേന്ദ്രത്തിന്റെ ധനക്കമ്മി മുൻവർഷത്തെ അപേക്ഷിച്ച് കുറവാണ്.
2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴു മാസങ്ങളിൽ സർക്കാരിന്റെ മൊത്തം ചെലവ് 23.94 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്. അതേസമയം, മൊത്ത വരുമാനം ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ 15 ശതമാനം ഉയർന്ന് 15.91 ലക്ഷം കോടി രൂപയിലെത്തി. നികുതിയേതര വരുമാനത്തിൽ 49 ശതമാനം വർധനവുണ്ടായി.
നികുതി വരുമാനത്തിലും നേട്ടമുണ്ടായി. ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ കേന്ദ്രത്തിന്റെ മൊത്ത നികുതി വരുമാനം 14 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം അറ്റ നികുതി വരുമാനം ഇതേ കാലയളവിൽ 11 ശതമാനം ഉയർന്നു. ഓഹരി വിറ്റഴിക്കൽ പിന്നോട്ടടാണ്. വെറും 8,000 കോടി രൂപയാണ് ഇക്കാലയളവിൽ സമാഹരിച്ചത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications