ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ വീണ്ടെടുക്കൽ സെൻസെക്‌സിനെയും നിഫ്റ്റിയെയും റെക്കോർഡ് ഉയരങ്ങളിൽ എത്താൻ സഹായിച്ചു. ഫിനാൻഷ്യൽ ഓഹരികളുടെ ഇടിവ് നിഫ്റ്റി ബാങ്ക് ഓഹരികളുടെ 80% നഷ്ടത്തിന് കാരണമായി. നിഫ്റ്റി 49 പോയിന്റുകൾ ഉയർന്നത് 13,982ലും സെൻസെക്സ് 133 പോയിന്റുകൾ ഉയർന്നത് 47,746ലും ക്ലോസ് ചെയ്തു.

നിഫ്റ്റി ബാങ്ക് സൂചിക 19 പോയിൻറുകൾ കുറഞ്ഞ് 31,303 ലേക്ക് താഴ്ന്നു. മിഡ്‌കാപ്പ് സൂചിക 46 പോയിൻറുകൾ ഉയർന്ന് 20,742ൽ എത്തി. സിമൻറ്, മെറ്റൽ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. അൾട്രാടെക്, ശ്രീ സിമൻറ്, ഗ്രാസിം എന്നിവ നിഫ്റ്റിയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, എസ്‌ബിഐ, ഭാരതി എയർടെൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.
രാംകോ സിമൻറ്, സംഘി, ഹൈഡൽബെർഗ്, ഇന്ത്യ സിമൻറ് എന്നിവയാണ് സിമന്റ് ഓഹരികളിൽ ഏറ്റവും കൂടുതൽ മുന്നേറിയത്. ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഡ് വാക്സിൻ അംഗീകരിച്ചതിന് ശേഷം വോക്ഹാർട്ട് ഓഹരികൾ 8% ഉയർന്നു.


Click it and Unblock the Notifications