ദില്ലി: കൊറോണ വൈറസ് വ്യാപനത്തോടെ 2020 മാർച്ചിലാണ് ആഭ്യന്തര- രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. ഇതോടെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പേർക്കാണ് തിരിച്ചടി നേരിട്ടത്. എന്നാൽ കൊവിഡ് മൂലം യാത്ര മുടങ്ങിയവർക്ക് മുഴുവൻ ടിക്കറ്റ് തുകയും തിരിച്ച് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉപഭോക്താക്കൾക്ക് നൽകേണ്ട മൊത്തം തുകയുടെ 99.5% തിരികെ നൽകിയതായാണ് ഇൻഡിഗോ എയർലൈൻസ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ലോക്ക്ഡൌൺ സമയത്ത് വിമാന സർവീസ് റദ്ദാക്കിയതോടെ ഉപഭോക്താക്കൾക്ക് നൽകേണ്ട തുക അതിവേഗം മടക്കിനൽകുകയാണെന്ന് ഇൻഡിഗോ പറഞ്ഞു." ഇൻഡിഗോ എയർലൈൻസ് ഇതിനകം 1,030 കോടി രൂപയാണ് യാത്രക്കാർക്ക് റീഫണ്ട് ചെയ്തിട്ടുള്ളത്. ഇത് ഉപഭോക്താക്കൾക്ക് നൽകേണ്ട മൊത്തം തുകയുടെ 99.95% വരും. ബാക്കിയുള്ളവ ഇൻഡിഗോ ഉപഭോക്താക്കളിൽ നിന്നും ബാങ്ക് ട്രാൻസ്ഫർ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്ന പണമിടപാടുകളാണെന്നും കമ്പനി വ്യക്തമാക്കി.

ടിക്കറ്റ് തുക മടക്കി നൽകുന്നത് സംബന്ധിച്ച് വിമാനക്കമ്പനികൾക്കെതിരായ പരാതികളുടെ എണ്ണം കുറഞ്ഞതിനാൽ സ്ഥിതി മെച്ചപ്പെടുന്നതായി തോന്നുന്നുവെന്ന് മുംബൈ ആസ്ഥാനമായുള്ള ഉപഭോക്തൃ സംഘടനയായ മുംബൈ ഗ്രഹാക് പഞ്ചായത്ത് ചെയർമാൻ അഭിഭാഷകൻ ഷിരീഷ് ദേശ്പാണ്ഡെ പറഞ്ഞു.
"കൊവിഡ് ഫലമായുണ്ടായ ലോക്ക്ഡൌണും പ്രഖ്യാപിച്ചതോടെ 2020 മാർച്ച് അവസാനത്തോടെ വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവച്ചു. ഇത് ടിക്കറ്റ് വിൽപ്പനയിലൂടെയുള്ള ഞങ്ങളുടെ പണമൊഴുക്കിനെ ബാധിച്ചതിനാൽ, ഞങ്ങൾ റദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ടുകൾ ഉടനടി പ്രോസസ്സ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ വിമാന സർവീസ് പുനരാരംഭിക്കുന്നതും വിമാന യാത്രയ്ക്കുള്ള ആവശ്യകത ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തതോടെയാണ് ഇതുമായി മുന്നോട്ടുപോകുന്നത്. ഞങ്ങൾ 99.95% ക്രെഡിറ്റ് ഷെൽ പേയ്‌മെന്റുകൾ വിതരണം ചെയ്തുവെന്ന് പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, മാത്രമല്ല ഉപഭോക്താക്കളിൽ നിന്ന് ആവശ്യമായ വിശദാംശങ്ങൾ ലഭിച്ചാലുടൻ ബാക്കി പേയ്‌മെന്റുകൾ പൂർത്തിയാക്കുകയും ചെയ്യുമെന്നും ഇൻഡിഗോ സിഇഒ റോനോജോയ് ദത്ത പറഞ്ഞു.


Click it and Unblock the Notifications