പഹൽ​ഗാം ആക്രമണം: മിസൈൽ പരീക്ഷണ സാധ്യത ഉയരുന്നു, പാക് തീരത്തേക്ക് പുറപ്പെട്ട് ഐഎൻസ് വിക്രാന്ത്

അപ്രതീക്ഷിതമായ ആക്രമണമായിരുന്നു ജമ്മു & കാശ്മീരിലെ പഹൽഗാമിൽ നടന്നത്. ഭീകരരുടെ ആക്രമണത്തിൽ നിരപരാധികളായ ഒട്ടനവധി ജീവനുകളാണ് നഷ്ടമായത്. നിലവിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചതോടെ ഒരു യുദ്ധ സമാന അന്തരീക്ഷം പ്രകടമാവുന്നു. പാക്കിസ്ഥാൻ പാക് തീരത്ത് മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോർട്ട് വന്നിട്ടുണ്ട്. പാക്കിസ്ഥാനുള്ള മറുമരുന്നുമായി ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തും പാക്ക് തീരത്തേക്ക് യാത്ര ആരംഭിച്ചു.

നിലവിൽ ലഭിച്ച ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നത് ഐഎൻഎസ് വിക്രാന്ത് കർണാടകയിലെ കാർവാർ തീരത്തിന് സമീപം പട്രോളിംഗ് നടത്തുകയാണെന്നാണ്. പാക്കിസ്ഥാൻ്റെ ഈ ആക്രമണം മൂലം കടൽതീരത്തും ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്. വിക്രാന്തിൻ്റെ ഈ യാത്ര അപ്രതീക്ഷിത സംഭവ വികാസങ്ങൾക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. അതായത് സിന്ധു നദീജല കരാർ(IWT) താൽക്കാലികമായി നിർത്തിവയ്ക്കാനും, നയതന്ത്ര ബന്ധങ്ങൾ ഒഴിവാക്കാനും, അട്ടാരി വാഗ അതിർത്തി അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. എന്നാൽ അതേസമയം, സിംല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ഒരു "യുദ്ധപ്രവൃത്തി" എന്ന് മുദ്രകുത്തുകയും ചെയ്തായിരുന്നു പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി.

പഹല്‍ഗാമിനെ രക്തക്കളമാക്കിയ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാണ്. പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിച്ചതോടെ ജമ്മു & കാശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നു.

പഹൽ​ഗാം ആക്രമണം: മിസൈൽ പരീക്ഷണ സാധ്യത ഉയരുന്നു, പാക് തീരത്തേക്ക് പുറപ്പെട്ട് ഐഎൻസ് വിക്രാന്ത്

പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചത് എങ്ങനെ?

  • സാർക്ക് വിസ ഇളവ് പദ്ധതി (SVES) പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. കൂടാതെ നിലവിൽ ഇന്ത്യയിലുള്ള SVES വിസയ്ക്ക് കീഴിൽ എല്ലാ പാകിസ്ഥാൻ പൗരൻമാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം.
  • അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാൻ ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല കരാർ താത്കാലികമായി വിച്ഛേദിക്കും. നദികളുടെ വെള്ളം പങ്കിടുന്നതിനായി ലോകബാങ്ക് മധ്യസ്ഥത വഹിച്ച സിന്ധു നദീജല ഉടമ്പടി ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും ഈടുറ്റ കരാറായി കണക്കാക്കപ്പെടുന്നു.
  • അട്ടാരി-വാഗ ചെക്ക്‌പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരേയൊരു പ്രവർത്തനക്ഷമമായ കര -അതിർത്തി കടക്കുവാനുള്ള മാർ​ഗമാണിത്. സാധുവായ രേഖകളുമായി അതുവഴി കടന്നുപോയവർ മെയ് 1 ന് മുമ്പ് ആ വഴി തന്നെ തിരിച്ചുവരണം.
  • ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് പ്രതിരോധ, നാവിക, വ്യോമ മേഖലയിലെ ഉപദേഷ്ടാക്കളെ ഇന്ത്യ പിരിച്ചു വിടും. ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കാനും CCS തീരുമാനിച്ചു. അവർക്ക് ഇന്ത്യ വിടാൻ ഒരാഴ്ചയാണ് സമയം.

വില കുതിച്ചത് 1-ൽ നിന്നും 54 രൂപയിലേക്ക്, നിക്ഷേപകരുടെ കീശ നിറച്ച മെഗാ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?

ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നായിരുന്നു വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞയെടുത്തത്. ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്ന ഏതൊരു ഭൂമിയും നശിപ്പിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ മധുബാനിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ- "ഭീകരതയ്ക്കായി സ്വന്തം ഭൂമി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക - അതിന്റെ ഓരോ ഇഞ്ചും ഞങ്ങൾ നശിപ്പിക്കും."

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ പുൽമേടുകളിൽ നടന്ന മാരകമായ ആക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുടെ പ്രതിനിധിയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) ഭീകരർ 26 നിരപരാധികളായ വിനോദസഞ്ചാരികളെയാണ് കൊലപ്പെടുത്തിയത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X