സംസ്ഥാന ബജറ്റ്: കെ-ഫോണ്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനപദ്ധതിയായ കെ-ഫോണിന് ഫെബ്രുവരിയില്‍ തുടക്കമാകും. നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി ടിഎം തോമസ് ഐസക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. 14 ജില്ലകളിലായി 600 ഓഫീസുകള്‍ കെ-ഫോണിനായി സംസ്ഥാനത്ത് ആരംഭിക്കും. ഇന്റര്‍നെറ്റ് വിതരണത്തില്‍ കേരളത്തിലെ എല്ലാ സേവനദാതാക്കള്‍ക്കും തുല്യ അവസരം നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ അറിയിച്ചു. 166 കോടി രൂപ കൂടി കെ-ഫോണ്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇക്കുറി വകയിരുത്തിയിട്ടുണ്ട്. കേരളത്തില്‍ പുതു ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ കെ-ഫോണിന് കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

സംസ്ഥാന ബജറ്റ്: കെ-ഫോണ്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം

കെ-ഫോണ്‍ പദ്ധതി

സംസ്ഥാനത്തെ ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം ദൃഢപ്പെടുത്തുകയാണ് കെ-ഫോണ്‍ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി കൂടുതല്‍ വേഗത്തില്‍ ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല സംസ്ഥാനത്താകെ സ്ഥാപിതമാകും. ഇതുവഴി കേരളത്തിലെ മിക്കവീടുകളിലും 30,000 -ത്തോളം ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാവും. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം പേര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

മറ്റു പ്രഖ്യാപനങ്ങള്‍

റബറിന്റെ തറവില 170 രൂപയാക്കിയതാണ് സംസ്ഥാന ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. റബറിന് പുറമെ നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 22 രൂപയില്‍ നിന്ന് 32 രൂപയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വിലനിലവാരം പ്രാബല്യത്തില്‍ വരും. നിലവില്‍ നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സംഭരണവില 18 രൂപയാണ്. എന്നാല്‍ കേരള 27.48 രൂപയാണ് ഇതുവരെ നല്‍കിവന്നത്. ഇപ്പോള്‍ നെല്ലിന്റെ സംഭരണവില 28 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചതാണ് ബജറ്റിലെ മറ്റൊരു നിര്‍ണായക പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ ക്ഷേമപെന്‍ഷന്‍ തുക 1,600 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തും. അടുത്ത സാമ്പത്തികവര്‍ഷം 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

ആരോഗ്യവകുപ്പില്‍ നാലായിരം തസ്തികള്‍ സൃഷ്ടിക്കും. തസ്തികകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിന് തീരുമാനിക്കാം. ആരോഗ്യവകുപ്പിന്റെ ചിലവുകള്‍ക്കുള്ള നിയന്ത്രണം പൂര്‍ണമായി നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എട്ടു ലക്ഷം തൊഴിലവസരങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ എന്നിവയും ബജറ്റിലെ മുഖ്യ പ്രഖ്യാപനങ്ങളാണ്. അടുത്ത 5 വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.

വെള്ളിയാഴ്ച്ച പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ബജറ്റ് പ്രസംഗം ധനമന്ത്രി ആരംഭിച്ചത്. തോല്‍ക്കാന്‍ മനസ്സില്ലാത്ത ജനതയുടെ പോരാട്ടം ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

Read more about: kerala budget 2021
English summary

Kerala Budget 2021: K-Fon Project To Start From February — Full Details

Kerala Budget 2021: K-Fon Project To Start From February — Full Details. Read in Malayalam.
Story first published: Friday, January 15, 2021, 10:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X