ഓരോരുത്തരുടെയും ജീവിതത്തിൽ എന്തിനും ഏതിനും പിന്തുണയുള്ള ഒരാളുണ്ടാകും. ജീവിത വിജയത്തിൽ നിർണായക സ്വാധീനം ചെലത്തുന്നവരാകും ഇക്കൂട്ടർ. ഭാര്യ, സുഹൃത്ത് എങ്ങിങ്ങനെ ഓരോരുത്തരുടെ ജീവിതത്തിലും വ്യത്യസ്തരാകും ഈ സ്ഥാനത്തുണ്ടാവുക. ഇന്ത്യയിലെ പ്രധാന ബിസിനസുകാരിലേക്ക് നോക്കിയാലും അവരുടെ വിജയത്തിന് കൂട്ടായും ഒരാൾ ഉണ്ടാകും.
പൊതുവെ പറയുന്ന ഈ 'വലംകൈ' പ്രധാന പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും ബിസിനസിന്റെ ദൈനംദിന നടത്തിപ്പനും ആവശ്യമാണ്. മുകേഷ് അംബാനി, രത്തൻ ടാറ്റ തുടങ്ങിയ ഇന്ത്യൻ വ്യവസായികളുടെ വിജയത്തിന് പിന്നിലെ 'വലംകൈ' യെ കുറിച്ച് നോക്കാം.
മുകേഷ് അംബാനിയും മനോജ് മോദിയും
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ബിസിനസിൽ കണക്കുകൂട്ടിയുള്ള റിസ്‌ക്കുകൾ എടുക്കുന്നതിൽ പ്രശസ്തനാണ്. അതാണ് അംബാനിയുടെ വിജയത്തിന് പിന്നിലെ രഹസ്യവും. മുകേഷ് അംബാനിയുടെ തീരുമാനങ്ങളിൽ സഹായിക്കുകയും പിന്തുണ നൽകുകയു ചെയ്യുന്ന അദ്ദേഹത്തിന്റെ വലംകൈയാണ് മനോജ് മോദി. അംബാനിക്കൊപ്പം യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കെമിക്കൽ ടെക്‌നോളജിയിൽ സഹപാഠിയായിരുന്നു മനോജ് മോദി.

എല്ലാ പ്രധാനപ്പെട്ട ഡീലുകളിലും മുകേഷ് അംബാനി മനോജ് മോദിയുടെ ഉപദേശം തേടാറുണ്ട്. 2020 ഏപ്രിലിൽ റിലയൻസ് ജിയോ ഫെയ്‌സ്ബുക്കുമായുള്ള കരാറിന് പിന്നിലെ ബുദ്ധി കേന്ദ്രവും മനോജ് മോദിയായിരുന്നു. നിലവിൽ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറാണ് മനോജ് മോദി.
ഈയിടെ മുകേഷ് അംബാനി, മനോജ് മോദിക്ക് മുംബൈയിലെ നേപ്പിൻ സീ റോഡിൽ 22 നിലകളുള്ള ഒരു വസ്തു സമ്മാനിച്ചിരുന്നു. 1.7 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള വസ്തുവിന് 1500 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.
ഇഷ അംബാനിയും ഭക്തി മോദിയും
മുകേഷ് അംബാനിയും മനോജ് മോദിയും തമ്മിലുള്ള ബന്ധം അടുത്ത തലമുറയിലേക്കും കൈമാറിയതാണ് ഇഷ അംബാനിയും ഭക്തി മോദിയും തമ്മിലുള്ള അടുപ്പം. മനോജ് മോദിയുടെ മകൾ ഭക്തി മോദി ഇപ്പോൾ ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയിലിലെ പ്രധാന എക്സിക്യൂട്ടീവാണ്, ഇരുവരുടെയും കൂട്ടുകെട്ടാണ് കമ്പനിയെ 8.4 ലക്ഷം കോടി രൂപ മൂല്യത്തിൽ എത്തിക്കാൻ സഹായിച്ചത്. റിലയൻസ് റീട്ടെയിലിനെ പുതിയ നേതൃത്വ ത്തിന്റെ പ്രധാന ഭാഗമാണ് ഭക്തി മോദി.
ഇതോടൊപ്പം റിലയൻസ് ബ്രാൻഡുകളുടെ ഡയറക്ടറും ബ്യൂട്ടി ഉൽപ്പന്ന പ്ലാറ്റ്‌ഫോമായ തിരയുടെ സഹസ്ഥാപകയുമാണ് ഭക്തി മോദി.റിലയൻസ് ബ്രാൻഡുകളിൽ മാനേജ്‌മെന്റ് ട്രെയിനിയായി തുടങ്ങിയ ഭക്തിമോദി വർഷങ്ങളായി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
രത്തൻ ടാറ്റയും ശാന്തനു നായിഡുവും
ഇന്ത്യയിലെ പ്രമുഖ വ്യവസായികളിൽ ഒരാളും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ വിശ്രമകാലത്ത് അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുന്ന വലംകൈ ഒരു ചെറുപ്പകാരനാണ്. രത്തൻ ടാറ്റയുടെ പേഴ്‌സണൽ അസിസ്റ്റന്റും രത്തൻ ടാറ്റ ഓഫീസിന്റെ ജനറൽ മാനേജരുമാണ് ശാന്തനു നായിഡു. അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് രത്തൻ നേവൽ ടാറ്റയുടെ ഓഫീസിലെ ജനറൽ മാനേജരാണ്. ഇതോടൊപ്പം പ്രായമായവർക്കും വികലാംഗർക്കമുള്ള സേവനങ്ങൾ നൽകുന്ന ഗുഡ്ഫെല്ലോ ഇന്ത്യയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
എൻജിഒ വഴി തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനിടയിലാണ് ശാന്തനു നായിഡു രത്തൻ ടാറ്റയെ പരിചയപ്പെടുന്നത്. നേരത്തെ ടാറ്റ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു നേരത്തെ ശാന്തനു നായിഡു. പൂനെ സര്‍വകലാശാലയില്‍ നിന്ന് 2014 ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത ശേഷമാണ് ശാന്തനു ടാറ്റ ഗ്രൂപ്പില്‍ ഡിസൈന്‍ എന്‍ജിനീയറായി ജോലിക്ക് കയറിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications