കോവിഡ് പ്രതിസന്ധിയില്‍ ആഗോള സമ്പദ്ഘടന വിറങ്ങലിച്ചു നില്ക്കുന്ന സമയത്തും നിക്ഷേപകരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ആഭ്യന്തര വിപണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നിരവധി മള്‍ട്ടിബാഗര്‍ ഓഹരികളാണ് ഈ അത്ഭുതക്കുതിപ്പില്‍ പിറവിയെടുത്തത്. 2021- 22 സാമ്പത്തിക വര്‍ഷം മാത്രം 190-ഓളം ഓഹരികളാണ് നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ചത്. ഇതില്‍ 90 ഓഹരികളും നാലാം പാദത്തിലാണ് ലാഭം ഇരട്ടിയാക്കിയത്.
എന്നാല്‍ ഈ മള്‍ട്ടിബാഗര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും സ്ഥായിയായ ദീര്‍ഘകാല നേട്ടത്തിലൂടെ നിക്ഷേപകര്‍ക്ക് മികച്ച ലാഭം സമ്മാനിച്ച മറ്റൊരു വിഭാഗം ഓഹരികളും ഇവിടെയുണ്ട്. അവയില്‍ മുന്‍നിരയിലുള്ള ഓഹരിയാണ് സ്വകാര്യ മേഖലയിലെ വമ്പന്‍ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്ക് (BSE: 532174, NSE: ICICIBANK). ഈ ഓഹരിയുടെ 2009 മുതലുള്ള ചരിത്രം നോക്കിയാല്‍ ഓരോ നാലു വര്‍ഷം കൂടുമ്പോഴും നിക്ഷേപകരുടെ പണം ഇരട്ടിയാക്കുന്നതായി കാണാനാവും. അതും അധികം കോലാഹലങ്ങളില്ലാതെ.
ഓഹരിവില ചരിത്രം
2009 ഏപ്രില്‍ തുടക്കത്തില്‍ ഐസിഐസിഐ ബാങ്കിന്റെ ഓഹരിയുടെ വില 65 രൂപ നിലവാരത്തിലായിരുന്നു. തുടര്‍ന്ന് 2013 ഓഗസ്റ്റ് ആയപ്പോഴേക്കും ഓഹരി വില 150 രൂപയിലേക്ക് ഉയര്‍ന്നു. പിന്നീടും കുതിപ്പിന്റെ പാതയിലൂടെ നീങ്ങിയ ഓഹരി 2017 ജൂണ്‍ മാസത്തോടെ 305 രൂപ നിലവാരം ഭേദിച്ചു. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വിപണിയില്‍ ആകെയുണ്ടായ ആവേശക്കുതിപ്പിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 2021 സെപ്റ്റംബര്‍ മാസത്തോടെ 720 രൂപ നിലവാരവും കുറിച്ചു. അതായത്, ഓഹരി ഓരോ നാല് വര്‍ഷം കൂടുമ്പോഴും വില ഇരട്ടിയാക്കുന്നതായി കാണാനാവും.
ഐസിഐസിഐ ബാങ്ക്
സ്വകാര്യ മേഖലയില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്ക് ആണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്. വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, കാര്‍ഷിക, ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ ബാങ്കിംഗ് സേവനങ്ങള്‍ നല്കി വരുന്നു. ബാങ്കിന് 5,200 ലേറെ ശാഖകളും 17 വിദേശ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വരുമാനം 95,406 കോടി രൂപയും അറ്റാദായം 25,784 കോടി രൂപയുമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് ബാങ്ക് പുറത്തുവിട്ടത്.
അതേസമയം, ഐസിഐസിഐ ബാങ്കിന്റെ ഓഹരികളില്‍ 43.95 ശതമാനം വിദേശ നിക്ഷേപകരുടേയും 44.81 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെയും കൈവശമാണ്. നിലവിലെ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 4,99,006 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 222.24 രൂപയുമാണ്. സ്വകാര്യ ബാങ്കുകളുടെ ശരാശരി പിഇ റേഷ്യോ 21.51 ആയിരിക്കുമ്പോള്‍ ഐസിഐസിഐ ബാങ്കിന്റേത് 19.14 നിരക്കിലാണെന്നതും ശ്രദ്ധേയം.
അതേസമയം തിങ്കളാഴ്ച രാവിലെ 716 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഐസിഐസിഐ ബാങ്ക് ഓഹരിയുടെ കൂടിയ വില 867 രൂപയും കുറഞ്ഞ വില 591.10 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications