ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി. പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ സ്വകാര്യവത്കരണം ഉടന്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വൈകാതെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് കമ്പനിയെത്തും. എന്നാല്‍ ഐപിഒയ്ക്ക് മുന്നോടിയായി എല്‍ഐസി നിറംകെടുകയാണ്. സംഭവമെന്തെന്നോ? കോവിഡിന് ശേഷം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, പ്രത്യേകിച്ച് ബാങ്കുകള്‍ക്ക് കീഴിലുള്ളവ, എല്‍ഐസിയുടെ മാര്‍ക്കറ്റ് വിഹിതം പിടിച്ചെടുക്കുകയാണ്.
2020 ഒക്ടോബറിന് ശേഷം ഇതുവരെ 10 ശതമാനത്തോളം വിപണി വിഹിതം എല്‍ഐസിക്ക് നഷ്ടമായി. 2020 ഡിസംബര്‍ തൊട്ട് 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ മാത്രം 8 ശതമാനം ആധിപത്യം കമ്പനി എതിരാളികള്‍ക്ക് കയ്യൊഴിഞ്ഞു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ഐആര്‍ഡിഎഐ) ഈ വിവരങ്ങള്‍ പുറത്തുവിടുന്നത്. 2020 ഡിസംബറിന് ശേഷം ഇതുവരെ കമ്പനിയുടെ പ്രീമിയം വരുമാനം 68.05 ശതമാനത്തില്‍ നിന്നും 61.4 ശതമാനമായി കുറഞ്ഞത് കാണാം.
2020 ജൂണ്‍ മുതലുള്ള ചിത്രമെടുക്കുകയാണെങ്കില്‍ മാര്‍ക്കറ്റ് വിഹിതത്തില്‍ 13 ശതമാനം നഷ്ടം എല്‍ഐസി രേഖപ്പെടുത്തുന്നു. 2020 ജൂണ്‍ കാലഘട്ടത്തില്‍ ഇന്‍ഷുറന്‍സ് വിപണിയുടെ നാലില്‍ മൂന്ന് വിഹിതം എല്‍ഐസിയുടെ പക്കല്‍ ഭദ്രമായിരുന്നു. 2021 ഫെബ്രുവരിയില്‍ സ്വകാര്യവത്കരണം പ്രഖ്യാപിച്ചതിന് ശേഷം പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയാത്തതാണ് കമ്പനിയുടെ പ്രധാന പരാജയം. ഇതിനൊപ്പം കോവിഡ് ക്ഷീണവും എല്‍ഐസിയുടെ നില പരുങ്ങലിലാക്കി.
2020 -ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്ത്രം മാറ്റിപ്പിടിക്കുന്നത് നാം കണ്ടിരുന്നു. നടപടികള്‍ ഡിജിറ്റലായി; ഏജന്റുമാരുടെ രീതികള്‍ മാറി. ബാങ്കുകളുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ ബിസിനസ് മാര്‍ഗങ്ങള്‍ പൊളിച്ചെഴുതി. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ഏജന്റുമാരെ ആശ്രയിച്ചാണ് എല്‍ഐസി ബിസിനസ് നടത്തുന്നത്. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും പ്രീമിയമുകള്‍ പുതുക്കുന്നതിനുമെല്ലാം ഏജന്റ് ശൃഖലയെ മാത്രം എല്‍ഐസി ആശ്രയിച്ചു. അതുകൊണ്ട് കോവിഡ് കാലത്ത് പെട്ടെന്നുള്ള പരിണാമം കമ്പനിക്ക് സാധ്യമായില്ല.
ഐആര്‍ഡിഎഐ നല്കുന്ന വിവരം പ്രകാരം, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ അവസരം മുതലെടുത്ത് എല്‍ഐസിയുടെ മാര്‍ക്കറ്റ് വിഹിതം കവര്‍ന്നു. ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളാണ് കാര്യമായ നേട്ടം കൊയ്തതും. 2020 ജുണ് മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവുകൊണ്ട് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാര്‍ക്കറ്റ് വിഹിതം 6.2 ശതമാനത്തില്‍ നിന്നും 9.16 ശതമാനമായി വര്‍ധിച്ചു. എച്ച്ഡിഎഫ്സി സ്റ്റാന്‍ഡേര്‍ഡ് ലൈഫിന്റെ വിഹിതമാകട്ടെ 5.35 ശതമാനത്തില്‍ നിന്നും 8.38 ശതമാനമായി കൂടി.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് (3.04 ശതമാനത്തില്‍ നിന്നും 5 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ലൈഫ് (1.15 ശതമാനത്തില്‍ നിന്നും 1.8 ശതമാനം), പിഎന്‍ബി മെറ്റ് ലൈഫ് (0.48 ശതമാനത്തില്‍ നിന്നും 0.75 ശതമാനം) എന്നിവരും ചിത്രം മോശമാക്കിയില്ല.
പ്രീമിയം കളക്ഷനില്‍ സംഭവിക്കുന്ന ചോര്‍ച്ചയാണ് എല്‍ഐസിയുടെ മറ്റൊരു തലവേദന. പോളിസികളുടെ വില്‍പ്പനയ്ക്കും പ്രീമിയം കളക്ഷനുമായി 12 ലക്ഷം വരുന്ന ഏജന്റ് ശൃഖലയെയാണ് കമ്പനി പ്രധാനമായും ആശ്രയിക്കുന്നത്.
ഡിജിറ്റല്‍ ലോകത്ത് ശക്തമായി ചുവടുറപ്പിക്കാത്തിടത്തോളം കാലം എല്‍ഐസി തകര്‍ച്ച നേരിടുമെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ബാങ്കുകള്‍ വഴിയുള്ള ബിസിനസുകളെ കുറിച്ച് ആലോചിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ - ഡിസംബര്‍ കാലത്ത് 24 ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്ന് 2.05 ലക്ഷം കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് പിടിച്ചത്. എന്നാല്‍ മാര്‍ക്കറ്റില്‍ പുതിയ എതിരാളികള്‍ കടന്നുവരാതിരുന്നിട്ടും എല്‍ഐസിയുടെ വിപണി വിഹിതം താഴേക്ക് പോകുന്നത് ആശങ്കാജനകമാണ്.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications