കൈവശമുള്ളത് 10 ഇരട്ടി വരെയാകും; ഈയാഴ്ച ബോണസ്, ഓഹരി വിഭജനം നടത്തുന്ന 6 കമ്പനികളിതാ

ചിലപ്പോഴൊക്കെ പണമായി നല്‍കുന്നതിന് പകരം കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായിട്ടായിരിക്കും കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം ഫലപ്രദമായി കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. അതേസമയം, ഓഹരി വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ അത് ലിക്വിഡിറ്റിയെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ (Stock Split) കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.

ബോണസ് ഓഹരി

പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരികള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലുമാകും. ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.

ഡിവിഡന്റ് വര്‍ധിക്കുമോ ?

ഡിവിഡന്റ് വര്‍ധിക്കുമോ ?

  • ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതുകൊണ്ടാണിത്.
  • ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. സ്റ്റോക്ക് സ്പ്ലിറ്റിലൂടെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയാണ് ചെയ്യുക.
ബോണസ് ഓഹരി

ബോണസ് ഓഹരി

  • ഇന്‍ഫിബീം അവന്യൂ- 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള ഓരോ ഷെയറിനും ആനുപാതികമായി ഓരോ അധിക ഓഹരി ലഭിക്കും. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 15-നും എക്‌സ- ബോണസ് ഡേറ്റ് 14-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
  • ബ്രൈറ്റ്‌കോം ഗ്രൂപ്പ്- 2:3 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള മൂന്ന് ഓഹരിക്ക് അധികമായി 2 ഓഹരികള്‍ കൂടി ലഭിക്കും. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 16-നും എക്‌സ് ബോണസ് ഡേറ്റ് 15-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓഹരി വിഭജനം

ഓഹരി വിഭജനം

  • രാമകൃഷ്ണ ഫോര്‍ജ്- നിലവില്‍ 10 രൂപയുള്ള മുഖവില 2 രൂപയുള്ളതായി വിഭജിക്കും. ഇതോടെ കൈവശമുള്ള 1 ഓഹരി 5 എണ്ണമായി വര്‍ധിക്കും. സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 14-നാണ്.
  • രാജരത്തന്‍ ഗ്ലോബല്‍- നിലവിലെ 10 രൂപ മുഖവില 2 രൂപയുടേതായി വിഭജിക്കും. ഇതോടെ കൈവശമുള്ള 1 ഓഹരി 5 എണ്ണമായി വര്‍ധിക്കും. സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 15-നാണ്.
അലയന്‍സ് ഇന്റഗ്രേറ്റഡ്-
  • അലയന്‍സ് ഇന്റഗ്രേറ്റഡ്- നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപയുടേതായി വിഭജിക്കും. ഇതോടെ കൈവശമുള്ള 1 ഓഹരി 10 എണ്ണമായി വര്‍ധിക്കും. സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 15-നാണ്.
  • ഡിആര്‍സി സിസ്റ്റംസ്- നിലവിലെ 10 രൂപ മുഖവില 1 രൂപയുടേതായി വിഭജിക്കും. ഇതോടെ കൈവശമുള്ള 1 ഓഹരി 10 എണ്ണമായി വര്‍ധിക്കും. സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 16-നാണ്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X