മഹാമാരി സമയത്ത് പ്രഖ്യാപിച്ച ബാങ്ക് വായ്പ മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നതിൽ സുപ്രീകോടതിയില്‍ നിന്നും കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം. സാധാരണക്കാരായ ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്‍പര്യം മാത്രം കാണുന്നതാവരുത് സര്‍ക്കാറിന്‍റെ നയമെന്നും കോടതി അഭിപ്രായപ്പെട്ടു.
കോടതി പരാമർശം
നീട്ടിവെച്ച ഇ.എം.ഐകൾക്ക് പലിശ ഈടാക്കുന്നതിൽ നിന്ന് ബാങ്കുകളെ തടയാൻ കഴിയുമോ എന്ന് തീരുമാനിക്കാൻ ദുരന്തനിവാരണ നിയമപ്രകാരം മതിയായ അധികാരങ്ങൾ ഉള്ളപ്പോൾ ഈ വിഷയത്തിൽ റിസർവ് ബാങ്ക് (റിസർവ് ബാങ്ക്) തീരുമാനത്തിന് പിന്നിൽ കേന്ദ്രം ഒളിച്ചിരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
സുപ്രീകോടതി ആവശ്യം
ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. കല്‍ക്കരി കുടിശ്ശികയെക്കുറിച്ചും സത്യാവാങ് മൂലം സമര്‍പ്പിക്കുന്നതിന് വരുത്തിയ കാലതാമസത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആർ. സുഭാഷ് റെഡ്ഡി, ജസ്റ്റിസ് എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച്, ദുരന്ത നിവാരണ നിയമത്തിലെ നിലപാട് വ്യക്തമാക്കണമെന്നും നിലവിലുള്ള പലിശയ്ക്ക് അധിക പലിശ ലഭിക്കുമോ എന്ന് വ്യക്തമാക്കണമെന്നും സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.
വാദം
എല്ലാ പ്രശ്‌നങ്ങൾക്കും പൊതുവായ പരിഹാരം കാണാൻ കഴിയില്ലെന്ന് മേത്ത വാദിച്ചു. റിസര്‍വ് ബാങ്കും, കേന്ദ്ര സര്‍ക്കാരും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐക്ക് പിന്നില്‍ ഒളിഞ്ഞ നില്‍ക്കുന്നുവെന്ന കോടതിയുടെ പരാമര്‍ശനം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വായ്പാ മൊറട്ടോറിയത്തിന്റെ സമയപരിധി ഓഗസ്റ്റ് 31 ന് അവസാനിക്കുമെന്ന് ഹർജിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബെഞ്ചിനെ അറിയിച്ചു.
സെപ്റ്റംബർ ഒന്നിലേയ്ക്ക് നീട്ടി
കൂടുതൽ വാദം കേൾക്കാൻ സുപ്രീംകോടതി സെപ്റ്റംബർ ഒന്നിലേയ്ക്ക് നീട്ടി. കൊവിഡ് -19 മഹാമാരിയെത്തുടർന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവിൽ മാറ്റിവച്ച വായ്പ തവണകൾക്ക് പലിശ ഈടാക്കുന്നതിൽ യാതൊരു യോഗ്യതയുമില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗ്ര സ്വദേശിയായ ഗജേന്ദ്ര ശർമ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications