വായ്പ മൊറട്ടോറിയം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

മഹാമാരി സമയത്ത് പ്രഖ്യാപിച്ച ബാങ്ക് വായ്പ മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നതിൽ സുപ്രീകോടതിയില്‍ നിന്നും കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം. സാധാരണക്കാരായ ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്‍പര്യം മാത്രം കാണുന്നതാവരുത് സര്‍ക്കാറിന്‍റെ നയമെന്നും കോടതി അഭിപ്രായപ്പെട്ടു.

കോടതി പരാമർശം

കോടതി പരാമർശം

നീട്ടിവെച്ച ഇ.എം.ഐകൾക്ക് പലിശ ഈടാക്കുന്നതിൽ നിന്ന് ബാങ്കുകളെ തടയാൻ കഴിയുമോ എന്ന് തീരുമാനിക്കാൻ ദുരന്തനിവാരണ നിയമപ്രകാരം മതിയായ അധികാരങ്ങൾ ഉള്ളപ്പോൾ ഈ വിഷയത്തിൽ റിസർവ് ബാങ്ക് (റിസർവ് ബാങ്ക്) തീരുമാനത്തിന് പിന്നിൽ കേന്ദ്രം ഒളിച്ചിരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

സുപ്രീകോടതി ആവശ്യം

സുപ്രീകോടതി ആവശ്യം

ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. കല്‍ക്കരി കുടിശ്ശികയെക്കുറിച്ചും സത്യാവാങ് മൂലം സമര്‍പ്പിക്കുന്നതിന് വരുത്തിയ കാലതാമസത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആർ. സുഭാഷ് റെഡ്ഡി, ജസ്റ്റിസ് എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച്, ദുരന്ത നിവാരണ നിയമത്തിലെ നിലപാട് വ്യക്തമാക്കണമെന്നും നിലവിലുള്ള പലിശയ്ക്ക് അധിക പലിശ ലഭിക്കുമോ എന്ന് വ്യക്തമാക്കണമെന്നും സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.

വാദം

വാദം

എല്ലാ പ്രശ്‌നങ്ങൾക്കും പൊതുവായ പരിഹാരം കാണാൻ കഴിയില്ലെന്ന് മേത്ത വാദിച്ചു. റിസര്‍വ് ബാങ്കും, കേന്ദ്ര സര്‍ക്കാരും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐക്ക് പിന്നില്‍ ഒളിഞ്ഞ നില്‍ക്കുന്നുവെന്ന കോടതിയുടെ പരാമര്‍ശനം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വായ്പാ മൊറട്ടോറിയത്തിന്റെ സമയപരിധി ഓഗസ്റ്റ് 31 ന് അവസാനിക്കുമെന്ന് ഹർജിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബെഞ്ചിനെ അറിയിച്ചു.

സെപ്റ്റംബർ ഒന്നിലേയ്ക്ക് നീട്ടി

സെപ്റ്റംബർ ഒന്നിലേയ്ക്ക് നീട്ടി

കൂടുതൽ വാദം കേൾക്കാൻ സുപ്രീംകോടതി സെപ്റ്റംബർ ഒന്നിലേയ്ക്ക് നീട്ടി. കൊവിഡ് -19 മഹാമാരിയെത്തുടർന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവിൽ മാറ്റിവച്ച വായ്പ തവണകൾക്ക് പലിശ ഈടാക്കുന്നതിൽ യാതൊരു യോഗ്യതയുമില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗ്ര സ്വദേശിയായ ഗജേന്ദ്ര ശർമ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X