ആറ് മാസത്തെ തിരിച്ചടവ് മൊറട്ടോറിയം കാലയളവിൽ 2 കോടി രൂപ വരെ വായ്പയ്ക്ക് ഈടാക്കുന്ന പലിശയുടെ പലിശ നവംബർ 5 നകം വായ്പാദാതാക്കള്‍ അടയ്‌ക്കേണ്ടതാണെന്ന് സർക്കാർ വ്യക്തമാക്കി. സുപ്രിംകോടതി ഇത് പിൻവലിച്ച് 10 ദിവസത്തിന് ശേഷമാണ് സർക്കാർ അറിയിപ്പ്. ഉത്തരവ് നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾക്കൊപ്പം പിഴപ്പലിശയുടെ ഇളവും ധനമന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിക്കുകയുണ്ടായി.
വിശദമായി പറയുകയാണെങ്കില്‍ വായ്പയെടുത്തവര്‍ ഇപ്പോഴും അവരുടെ വായ്പകൾക്ക് സാധാരണ പലിശ നൽകേണ്ടിവരും. മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള ആറുമാസ കാലയളവിൽ എക്സ്ഗ്രേഷ്യ പേയ്മെന്റ് അനുവദിക്കുന്നതിനുള്ള പദ്ധതി ബാധകമാണ്. വായ്പ നൽകുന്ന സ്ഥാപനങ്ങളിലൂടെയാണ് പണം കൈമാറുകയെന്ന് ബാങ്കുകൾക്കും മറ്റ് വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കുമുള്ള സർക്കുലറിൽ മന്ത്രാലയം അറിയിച്ചു.
ദീപാവലിക്ക് മുന്നോടിയായി ഉപയോക്താക്കൾക്ക് ആശ്വാസം നൽകാനെന്നോണം സുപ്രികോടതി നിശ്ചിയിച്ചിരിക്കുന്ന സമയപരിധിയായ നവംബർ 5ന് മുമ്പ് വായ്പക്കാരന്റെ തുക അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടതുണ്ട്. അതിനുശേഷം ഡിസംബർ 15നകം വായ്പാദാതാക്കള്‍ ഈ തുക സർക്കാരിൽ നിന്ന് തിരികെ ലഭിക്കുന്നതിനായി ക്ലെയിം ചെയ്യുകയും വേണം.
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), വിദ്യാഭ്യാസം, പാർപ്പിടം, ഉപഭോക്തൃ ഡ്യൂറബിൾസ്, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, ഓട്ടോമൊബൈൽ, വ്യക്തിഗത, പ്രൊഫഷണൽ, ഉപഭോഗം എന്നീ എട്ട് വിഭാഗങ്ങൾക്കുള്ള വായ്പകൾക്ക് ഈ ആനുകൂല്യം ബാധകമാണ്. കുടിശ്ശികയുള്ള തുക 2 കോടി രൂപയില്‍ കവിയാൻ പാടില്ല, മാത്രമല്ല ഫെബ്രുവരി 29 ലെ നിഷ്ക്രിയ ആസ്തി (എൻപിഎ) ആയിരിക്കരുത്.
മൊറട്ടോറിയം പൂർണ്ണമായോ ഭാഗികമായോ അല്ലാതെയോ നേടിയ വായ്പക്കാർക്ക് ഈ പദ്ധതി സാധുവായിരിക്കും. "വായ്പ നൽകുന്ന സ്ഥാപനങ്ങളുമൊത്തുള്ള എല്ലാ സൗകര്യങ്ങളും 2 കോടിയിലധികം (അനുവദനീയമായ പരിധികൾ അല്ലെങ്കിൽ കുടിശ്ശിക തുക) ഉള്ള ഏതൊരു വായ്പക്കാരനും എക്സ് ഗ്രേഷ്യ പേയ്മെന്റിന് അർഹതയില്ല," സർക്കുലര്‍ വ്യക്തമാക്കുന്നു. സ്വകാര്യ വായ്പ, പൊതുമേഖലാ ബാങ്ക്, സഹകരണ ബാങ്ക്, പ്രാദേശിക ഗ്രാമീണ ബാങ്ക്, ഒരു അഖിലേന്ത്യാ ധനകാര്യ സ്ഥാപനം, ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം, ഭവന ധനകാര്യ കമ്പനി, മൈക്രോ ഫിനാൻസ് സ്ഥാപനം എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
വിദ്യാഭ്യാസം, പാർപ്പിടം, ഓട്ടോമൊബൈൽ, വ്യക്തിഗത, ഉപഭോഗ വായ്പകൾ എന്നിവയുടെ കാര്യത്തിൽ വായ്പ കരാറിൽ സൂചിപ്പിച്ചിരിക്കുന്ന നിരക്കാണ് പലിശ നിരക്ക്. ക്രെഡിറ്റ് കാർഡ് കുടിശ്ശികയുടെ കാര്യത്തിൽ, പലിശ നിരക്ക് ഒരു ഇഎംഐ അടിസ്ഥാനത്തിൽ ധനസഹായം ചെയ്യുന്ന ഇടപാടുകൾക്കായി കാർഡ് നൽകുന്നയാൾ ഈടാക്കുന്ന ശരാശരി വായ്പാ നിരക്കാണ്. മൊറട്ടോറിയത്തിന്റെ കാലാവധിക്കുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ആഗ്രയിൽ നിന്നുള്ള ഗജേന്ദ്ര ശർമ നൽകിയ അപേക്ഷയെ തുടർന്നാണ് ഇളവ്.
തീരുമാനം നടപ്പാക്കാൻ ഒക്ടോബർ 14 ന് സുപ്രീം കോടതി സർക്കാരിന് ഒരു മാസത്തെ സമയം അനുവദിക്കാൻ വിസമ്മതിച്ചു, നവംബർ 2നകം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. "സാധാരണക്കാരന്റെ ദീപാവലി ഇപ്പോൾ സർക്കാരിന്റെ കൈയിലാണ്," കോടതി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ പദ്ധതിക്ക് കീഴിലുള്ള നോഡൽ ഏജൻസിയാണെന്നും വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ ക്ലെയിമുകൾ പരിഹരിക്കുന്നതിന് സർക്കാരിൽ നിന്ന് ഫണ്ട് സ്വീകരിക്കുമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications