ഗ്യാസ് സബ്‌സിഡി ഇവർക്ക് കിട്ടില്ല, ഇന്ന് തന്നെ ഇക്കാര്യം ചെയ്യണം, എങ്ങനെ എന്ന് വിശദമായി അറിയാം
കേരളത്തിലെ വീടുകളിൽ ഇന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഗ്യാസ് സിലിണ്ടർ. എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിലുള്ളത് ഒരുകോടിയോളം എൽപിജി ഉപഭോക്താക്കൾ. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രം മൂന്നുലക്ഷത്തോളം പേരുണ്ട്. പഴയതിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഗ്യാസ് കണക്ഷൻ എടുക്കുന്നതും വാങ്ങുന്നതും വളരെ എളുപ്പമാണ്. എന്നാൽ ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട നിർണ്ണായക നിലപാടാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. എന്താണ് ആ തീരുമാനം എന്നാണോ..? നമുക്ക് വിശദമായി അറിയാം
എല്ലാ വർഷവും പുതുക്കണം
ഈ സാമ്പത്തിക വർഷം മുതൽ എല്ലാ സാമ്പത്തിക വർഷത്തിലും സബ്‌സിഡി ലഭിക്കുന്ന ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഇ-കെവൈസി നിർബന്ധമാക്കുമെന്ന് ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നീ മൂന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസികൾ) അറിയിച്ചു. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കി.
വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ, എട്ടാമത്തെയും ഒമ്പതാമത്തെയും സിലിണ്ടറുകൾക്കുള്ള സബ്സിഡി തടഞ്ഞുവയ്ക്കും. മാർച്ച് 31 ന് മുമ്പ് ചെയ്താൽ, സബ്സിഡി തിരികെ ലഭിക്കും. തീയതിക്കുള്ളിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, സബ്സിഡി റദ്ദാക്കപ്പെടും. നേരത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയവരും കെവൈസി അപ്‌ഡേഷന്‍ മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം സാമ്പത്തിക വര്‍ഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്‌സിഡിക്ക് യോഗ്യതയുണ്ടാവില്ല. അടുത്ത ഘട്ടത്തില്‍ സബ്‌സിഡി പൂര്‍ണമായും റദ്ദാകുമെന്നുമാണ് അറിച്ചിരിക്കുന്നത്.

ഇ-കെവൈസി എങ്ങനെ ചെയ്യാം..?
ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് അവരുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം. ഗ്യാസ് വിതരണക്കാരന്റെ ഓഫീസ് സന്ദർശിക്കുകയോ ഡെലിവറി ചെയ്യുന്ന വ്യക്തി നൽകുന്ന വെരിഫിക്കേഷൻ ആപ്പ് ഉപയോഗിക്കുകയോ ചെയ്യാം. ഈ സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ല.
കെവൈസി ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും..?
പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം കേന്ദ്ര സർക്കാർ എൽപിജി സിലിണ്ടറുകൾക്ക് സബ്സിഡി നൽകുന്നു. എല്ലാ വർഷവും പരമാവധി 9 സിലിണ്ടറുകൾക്ക് സബ്സിഡി ലഭിക്കും. നിങ്ങൾ കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ, എട്ടാമത്തെയും ഒമ്പതാമത്തെയും സിലിണ്ടറുകൾക്കുള്ള സബ്സിഡി തടഞ്ഞുവയ്ക്കപ്പെടും. മാർച്ച് 31 ന് മുമ്പ് നിങ്ങൾ e-KYC ചെയ്താൽ, നിങ്ങളുടെ സബ്സിഡി പണം തിരികെ ലഭിക്കും. എന്നാൽ ആ തീയതിക്കുള്ളിൽ നിങ്ങളുടെ KYC അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, സബ്സിഡി റദ്ദാക്കപ്പെടും. എന്നിരുന്നാലും, എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിൽ ഒരു പ്രശ്നവുമില്ല - സബ്സിഡി തുക മാത്രമേ നിർത്തലാക്കൂ.
നിലവിലെ വില
രാജ്യത്ത് നിലവിൽ 860 രൂപ മുതൽ 870 രൂപ വരെയാണ് ഗാർഹിക ഗ്യാസ് സിലിണ്ടറിന്‍റെ വില. കൊച്ചിയിൽ 860 രൂപ. കോഴിക്കോട്ട് 861.5 രൂപ, തിരുവനന്തപുരം 862 രൂപ എന്നിങ്ങനെയാണ് വില. എല്ലാ മാസവും രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വിലയിൽ മാറ്റമുണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ വില കുറച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. വനിതാദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പ്രഖ്യാപനം. തുടർന്ന്, ഇക്കഴിഞ്ഞ ഏപ്രിൽ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി.


Click it and Unblock the Notifications


