കൊറോണ വൈറസിന്റെ ആഘാതത്തിനെതിരെ രാജ്യത്ത് ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് ഈ ആഴ്ച്ച തുടർച്ചയായ മൂന്നാം സെഷനിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. മാരകമായ വൈറസിനെതിരെ പോരാടുന്നതിന് യുഎസ് 2 ട്രില്യൺ ഡോളർ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതും ഇന്ന് വിപണിയ്ക്ക് ഗുണകരമായി. സെൻസെക്സ് 1,411 പോയിൻറ് ഉയർന്ന് 29,947 ലും നിഫ്റ്റി 336 പോയിൻറ് ഉയർന്ന് 8,653 ലും എത്തി.
സാമ്പത്തിക പാക്കേജ്
രാജ്യത്തൊട്ടാകെയുള്ള ലോക്ക്ഡൌൺ ബാധിച്ച ദശലക്ഷക്കണക്കിന് ദരിദ്രർക്ക് ആശ്വാസം പകരാൻ ലക്ഷ്യമിട്ട് നേരിട്ടുള്ള പണ കൈമാറ്റത്തിലൂടെയും ഭക്ഷ്യസുരക്ഷാ നടപടികളിലൂടെയും 1.7 ലക്ഷം കോടി രൂപയുടെ (22.6 ബില്യൺ ഡോളർ) സാമ്പത്തിക ഉത്തേജക പദ്ധതിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്. ദരിദ്രരുടെയും ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെയും അടിയന്തിര സഹായം ആവശ്യമുള്ളവരുടെയും ക്ഷേമകാര്യങ്ങൾ ഉടനടി പരിപാലിക്കുന്ന ഒരു പാക്കേജുമായാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെൻസെക്സ് 150 പോയിന്റ് ഇടിഞ്ഞു, 27,000 ൽ താഴെ
പ്രഖ്യാപനങ്ങൾ
ഇന്ത്യയുടെ 1.3 ബില്യൺ ജനങ്ങളെ അതിവേഗം പടരുന്ന കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കാൻ 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൌൺ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടതിന് ശേഷമാണ് ഈ നീക്കങ്ങൾ. നികുതി സമയപരിധി നീട്ടുക, സേവിംഗ്സ് അക്കൌണ്ടിന്റെ മിനിമം ബാലൻസ് മാനദണ്ഡങ്ങൾ ലഘൂകരിക്കുക, പാപ്പരത്ത ഫയലിംഗിന്റെ പരിധി വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ചില നടപടികൾ ധനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
സെൻസെക്സ് 693 പോയിൻറ് ഉയർന്നു, നിഫ്റ്റി 7,801.05ൽ ക്ലോസ് ചെയ്തു
ഇന്നത്തെ നേട്ടം
ബെഞ്ച്മാർക്കുകളിലെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത് എഫ്എംസിജിയും ധനകാര്യവുമാണ്. ഇൻഡസ് ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
മേഖലകളിൽ നിഫ്റ്റി റിയൽറ്റി 7.3 ശതമാനവും നിഫ്റ്റി ബാങ്ക് 6.4 ശതമാനവും ഉയർന്നു. നിഫ്റ്റി ഫിൻ സർവീസസും 5.7 ശതമാനമാണ്. നിഫ്റ്റി എഫ്എംസിജി 4.9 ശതമാനം കൂട്ടിച്ചേർത്തു. അതേസമയം നിഫ്റ്റി ഐടിയും നിഫ്റ്റി ഓട്ടോയും രണ്ട് ശതമാനം വീതം മുന്നേറി.