കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ വാഹന വിപണിയ്ക്ക് കനത്ത തിരിച്ചടി. ഷോറൂമുകൾ അടച്ചിട്ടതിനാൽ ഏപ്രിലിൽ ഒരു കാർ പോലും വിൽക്കാനായില്ലെന്ന് എംജി മോട്ടോർ ഇന്ത്യ അറിയിച്ചു. ചില്ലറ വിൽപ്പന കണക്കുകളിൽ കമ്പനി 2020 ഏപ്രിൽ മാസത്തിൽ റീട്ടെയിൽ വിൽപ്പന പൂജ്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തേ മാരുതിയും വിൽപ്പന കണക്കുകൾ പുറത്തു വിട്ടിരുന്നു.
രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആയതിനാൽ ഷോറൂമുകൾ അടച്ചിട്ടതാണ് വിൽപ്പന കുറയാൻ കാരണമെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. 2020 ഏപ്രിൽ അവസാന വാരത്തിൽ ഹാലോളിൽ ചെറിയ തോതിൽ പ്രവർത്തനങ്ങളും നിർമ്മാണവും എംജി മോട്ടോഴ്സ് ആരംഭിച്ചിരുന്നു. മെയ് മാസത്തിൽ ഉൽപാദനം വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
കാർ ഇൻഷുറൻസ് വാങ്ങാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക
കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യും റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി എല്ലാ ഉൽപാദന വിതരണ പ്രവർത്തനങ്ങളും നിർത്തലാക്കിയതാണ് ഇതിന് കാരണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. തുറമുഖ പ്രവർത്തനം പുനരാരംഭിച്ചതിനെത്തുടർന്ന് മുന്ദ്ര തുറമുഖത്ത് നിന്ന് 632 യൂണിറ്റുകൾ മാരുതി കയറ്റുമതി ചെയ്തു. എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും ഉറപ്പുവരുത്തിയാണ് യൂണിറ്റുകൾ അയച്ചതെന്ന് കമ്പനി അറിയിച്ചു.
മാരുതിയ്ക്ക് കഴിഞ്ഞ മാസം ഗുരുഗ്രാം ജില്ലാ ഭരണകൂടത്തിന്റെ മനേസർ പ്ലാന്റ് ഒരു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പുനരാരംഭിക്കാൻ അനുമതി ലഭിച്ചിരുന്നു. പ്ലാന്റിലെ മൊത്തം ജീവനക്കാരുടെ എണ്ണം 4,696 ആയി നിശ്ചയിച്ചിരുന്നു. എന്നാൽ തുടർച്ചയായി ഉൽപാദനം നിലനിർത്താനും വാഹനങ്ങൾ വിൽക്കാനും കഴിയുമ്പോൾ പ്രവർത്തനം പുനരാരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായി ഉൽപാദനം നിലനിർത്താനും വിൽപന നടത്താനും കഴിയുമ്പോൾ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് മാരുതി ചെയർമാൻ ആർസി ഭാർഗവ വ്യക്തമാക്കി.
കൊവിഡ് 19: മാരുതി, മഹീന്ദ്ര, ഹ്യുണ്ടായി ഉള്‍പ്പടെ ഇന്ത്യയില്‍ വാഹന ഉത്പാദനം നിര്‍ത്തിവയ്ക്കുന്നു