ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ചില കമ്പനികള്‍ നിക്ഷേപകര്‍ക്കായി ലാഭവിഹിതം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രതിയോഹരി 490 രൂപ ലാഭവിഹിതം കൈമാറുമെന്നാണ് ഒരു മിഡ്കാപ് ഫാര്‍മ കമ്പനി അറിയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
സനോഫി ഇന്ത്യ
ആഗോള തലത്തില്‍ തന്നെ പ്രമുഖമായ ഫാര്‍മ കമ്പനിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. 1956-ലാണ് തുടക്കം. ഇവരുടെ വേദന സംഹാരികളും അലര്‍ജി മരുന്നുകളും പ്രശസ്തമാണ്. ഇന്ത്യയിലെ പകുതി കുട്ടികള്‍ക്കും പോളിയോ വാക്സിന് നല്‍കുന്നതും കമ്പനിയാണ്. 5000-ലധികം ജീവനക്കാരും 3 മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും ഒരു ഗവേഷണ വികസന കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. 60-ഓളം രാജ്യങ്ങളിലേക്ക് വിവിധ മരുന്നുകളും ഉത്പന്നങ്ങളും എത്തിക്കുന്നുണ്ട്. വിവധ വാക്സിനുകള്‍ക്ക് പുറമെ പ്രമേഹം, ഹൃദ്യോഗം, കാന്‍സര്‍, ത്രോബോസിസ്, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും സനോഫി നിര്‍മിക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 16,516 കോടി രൂപയാണ്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി സനോഫി ഇന്ത്യയുടെ (BSE: 500674, NSE: SANOFI) വരുമാനത്തില്‍ 1.5 ശതമാനവും അറ്റാദായത്തില്‍ 7.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 4.6 ശതമാനവും സംയോജിത വാര്‍ഷിക വളര്‍ച്ചയുണ്ട്. അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 687.90 കോടി രൂപയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 4.5 ശതമാനം വരുമാനത്തില്‍ ഇടിവാണ് കാണിക്കുന്നത്. മൂന്നാം പാദത്തിലെ അറ്റാദായം 90.40 കോടിയാണ്. ഇത്് മുന്‍ വര്‍ഷത്തേക്കാള്‍ 26.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഡിവിഡന്റ് 490 രൂപ
ഡിസംബര്‍ പാദത്തിലെ ലഭവിഹിതവും സ്പെഷ്യല്‍ ഡിവിഡന്റുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ പാദ്ത്തിലെ ലാഭവിഹിത ഇനത്തില്‍ 181 രൂപയും കമ്പനിയുടെ ഒരുവിഭാഗം ബിസിനസ് കൈമാറിയതിന്റെ വീതമായി 309 രൂപ സ്പെഷ്യല്‍ ഡിവിഡന്റുമാണ് കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിന് ശേഷം പ്രഖ്യാപിച്ചത്. ഏപ്രില്‍ 26-നാണ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം. ഇതില്‍ അംഗീകാരം കിട്ടിയാല്‍ മേയ് 4-ന് എക്സ്- ഡിവിഡന്റ് ഡേറ്റ് അടസ്ഥാനമാക്കി മേയ് 31-ന് ലാഭിവിഹിതം കൈമാറുമെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷം 365 രൂപയാണ് കമ്പനി ലാഭവിഹിത ഇനത്തില്‍ നിക്ഷേപകര്‍ക്ക് കൈമാറിയത്.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന സനോഫി ഇന്ത്യയുടെ ഡിവിഡന്റ് യീല്‍ഡ് 5.09 ശതമാനമാണ്. കമ്പനിയുടെ ഓഹരിയില്‍ 60.4 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 9.22 ശതമാനവും ആഭ്യന്തര ധനാകര്യ സ്ഥാപനങ്ങള്‍ക്ക് 19.05 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഫാര്‍മ മേഖലയിലെ ശരാശരി പിഇ റേഷ്യോ 35.01 ആയിരിക്കുമ്പോള്‍ ഓഹരിയുടെ കഴിഞ്ഞ 12 മാസത്തെ പിഇ 16.90 മാത്രമാണ്. പ്രതയോഹരി ബുക്ക് വാല്യു 920.09 രൂപയാണ്. വ്യാഴാഴ്ച രാവിലെ 7,200 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 9,285 രൂപയും കുറഞ്ഞ വില 6,945 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12 ശതമാനത്തോളം ഓഹരി വിലയില്‍ തിരുത്തല്‍ നേരിട്ടിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ അട്ടിമറികൾക്ക് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ



Click it and Unblock the Notifications