ബജറ്റിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വായ്പാനയത്തിന് പരിമിതികളുണ്ടെന്നും വളർച്ച പുനരുജ്ജീവിപ്പിക്കാൻ ഘടനാപരമായ പരിഷ്കാരങ്ങളാണാവശ്യമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഘടനാപരമായ പരിഷ്കാരങ്ങളും ഉപഭോഗ ആവശ്യവും മൊത്തത്തിലുള്ള വളർച്ചയും പുനരുജ്ജീവിപ്പിക്കുന്നതിന് കൂടുതൽ ധനപരമായ നടപടികൾ ആവശ്യമാണെന്നും ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ധനനയത്തിന് അതിന്റേതായ പരിമിതികളുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജിഡിപി
സെപ്റ്റംബർ പാദത്തിൽ വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. നിലവിൽ ജിഡിപിയുടെ മുൻകൂർ എസ്റ്റിമേറ്റ് 48 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 7.5 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്ന ഘട്ടത്തിലാണ് നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ടേമിലെ ബജറ്റ് അടുത്ത ശനിയാഴ്ച അവതരിപ്പിക്കുന്നത്.
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്‌ഡ് കാർഡ് പുറത്തിറക്കും
രണ്ടാം ടേം
മോദി സർക്കാരിന്റെ രണ്ടാം ടേം മുതൽ തുടർച്ചയായി ജിഡിപിയിൽ ഇടിവ് നേരിടുന്നുണ്ട്. ഇതിനെ തുടർന്ന് 2019 ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള തുടർച്ചയായ നാല് നിരക്ക് കുറയ്ക്കലുകളിൽ വായ്പാ പലിശനിരക്ക് 135 ബിപിഎസ് കുറഞ്ഞ് ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.15 ശതമാനമായി റിസർവ് ബാങ്ക് കുറച്ചിരുന്നു.
ആർബിഐ വായ്പാനയം: പ്രതീക്ഷകൾ തെറ്റി, ഇത്തവണ റിപ്പോ നിരക്കിൽ മാറ്റമില്ല
പരിഷ്കാരങ്ങൾ ആവശ്യമുള്ള മേഖലകൾ
കഴിഞ്ഞ ഓഗസ്റ്റിൽ ചരിത്രപരമായി സർക്കാർ കോർപ്പറേറ്റ് നികുതി 25 ശതമാനമായി കുറച്ചെങ്കിലും സമ്പദ്‌വ്യവസ്ഥയെ കാര്യമായി പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല. ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യമുള്ള ചില മുൻഗണനാ മേഖലകളും ദാസ് വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, ടൂറിസം, ഇ-കൊമേഴ്‌സ്, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ആഗോള മൂല്യ ശൃംഖലയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെല്ലുവിളി
നിലവിലെ സാമ്പത്തിക സ്ഥിതി ശരിയായി വിലയിരുത്തി ആവശ്യമായ ധനനയം രൂപപ്പെടുത്തുന്നത് ഇപ്പോൾ ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം സമ്മതിച്ചു. ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജിഡിപി പ്രവചനം 290 ബിപിഎസ് കുറഞ്ഞ് 5 ശതമാനമായി കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമായി. നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തലാണ് സെൻട്രൽ ബാങ്കുകളുടെ പ്രധാന വെല്ലുവിളികളിൽ ഒന്നെന്നും അദ്ദേഹം പറഞ്ഞു.
എടിഎം തട്ടിപ്പുകൾ തടയാൻ റിസർവ്വ് ബാങ്ക് പുതിയ നടപടികൾക്ക് ഒരുങ്ങുന്നു