ഇന്ത്യാ ടുഡേയും കാർവി ഇൻസൈറ്റ്സും ചേർന്ന് നടത്തിയ 'മൂഡ് ഓഫ് ദി നേഷൻ' സർവേയിൽ ഉള്ളിയുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും വില കുതിച്ചുയർന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥയുടെ സൂചകങ്ങളാണെന്ന് 62 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. 28% പേർക്ക് മാത്രമേ മറ്റ് അഭിപ്രായങ്ങളുള്ളൂ. മൂഡ് ഓഫ് നേഷൻ എന്ന് വിളിക്കുന്ന ഈ സർവ്വേയിൽ ഇന്ത്യയിലുടനീളമുള്ള 12,141 പേർ പങ്കെടുത്തു.
പണപ്പെരുപ്പത്തിന് കാരണം
ചില്ലറ പണപ്പെരുപ്പവും (സിപിഐ) മൊത്ത നാണയപ്പെരുപ്പവും (ഡബ്ല്യുപിഐ) ഡിസംബർ (2019) മാസത്തിൽ, പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നു. സിപിഐ ആറുവർഷത്തെ ഉയർന്ന നിരക്കായ 7.35 ശതമാനവും ഡബ്ല്യുപിഐ ഡിസംബറിൽ 2.59 ശതമാനവുമായിരുന്നു (എട്ട് മാസത്തെ ഉയർന്നത്). ഉയർന്ന പണപ്പെരുപ്പ നിരക്കിന് പ്രധാന കാരണം ഡിസംബറിൽ 455 ശതമാനം ഉയർന്ന സവാള വിലയാണ്. മറ്റ് പച്ചക്കറികളുടെ വില 70 ശതമാനം (ഡിസംബറിൽ) ഉയർന്നു.
മല്ലികാർജ്ജുനയ്ക്ക് ഉള്ളി കൃഷി ബംബർ കൃഷി, കടക്കെണിയിൽ നിന്ന് കോടീശ്വരനിലേയ്ക്ക്
ഉള്ളി വില
അതേസമയം, ഉള്ളിയുടെ വില 2019 ഡിസംബറിൽ കിലോയ്ക്ക് 160 രൂപയായി ഉയർന്നെങ്കിലും ഇപ്പോൾ കിലോയ്ക്ക് 60 മുതൽ 70 രൂപ വരെയായി കുറഞ്ഞു. പുതിയ സവാള ജനുവരി മുതൽ മെയ് വരെ ലഭ്യമാണ്. പുതിയ ചരക്കിന്റെ വരവ് ആഭ്യന്തര വിപണിയിൽ വില കുറയ്ക്കാൻ തുടങ്ങിയതിനാൽ ഉള്ളി കയറ്റുമതിക്കുള്ള വിലക്ക് നീക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.
ഉള്ളിയ്ക്ക് കണ്ണെരിയും വില തന്നെ; ഏറ്റവും കൂടി വില കിലോയ്ക്ക് 165 രൂപ, പ്രധാന നഗരങ്ങളിലെ വില ഇങ്ങനെ
സർക്കാർ നിയന്ത്രണങ്ങൾ
ആഭ്യന്തര വിപണിയിൽ ഉള്ളുയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന വിലകൾ നിയന്ത്രിക്കുന്നതിനുമായി 2019 സെപ്റ്റംബറിൽ സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചിരുന്നു. കൂടാതെ വ്യാപാരികൾക്ക് സംഭരണ പരിധി ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളപ്പൊക്ക ദുരിതബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വിതരണ തടസ്സത്തെത്തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ചില്ലറ ഉള്ളി വില കുതിച്ചുയർന്നത്.
ഉള്ളി വിലയിൽ ഒറ്റയടിയ്ക്ക് ഇടിവ്, അടുത്ത ആഴ്ച്ച കൂടുതൽ വില കുറയും