കൊച്ചി: മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തുന്ന സംഘം തൃശൂര്‍ ജില്ലയില്‍ വിലസുന്നതായി റിപ്പോര്‍ട്ട്. ചെറുതുരുത്തിയില്‍ മാത്രം 150ഓളം പേര് ഈ കെണിയില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗം പേരും കൗമാര പ്രായക്കാരാണ്. മാസം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം കാറും മറ്റും ആഡംബരമായുള്ള ജീവിതം എന്നിങ്ങനെ വ്യക്തമാക്കുന്ന വീഡിയോകള്‍ പങ്കുവച്ചാണ് തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്. ഇതില്‍ ചേര്‍ന്ന് 100 ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് വരുമാനവും സമ്മാനങ്ങളും ലഭിക്കുമെന്നാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്.
ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികളുടെ കയ്യില്‍ ഫോണുകളും മറ്റ് സൗകര്യങ്ങളും ഉണ്ടാവുന്നതിനാല്‍ ഇവരെ കുടുക്കാന്‍ തട്ടിപ്പ് സംഘത്തിനെ പെട്ടെന്ന് കഴിയുന്നുണ്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്, കോഴിക്കോടുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനെന്ന പേരിലാണ് 15 മുതല്‍ 22 വയസുള്ളവരെ കേന്ദ്രീകരിച്ച് കണ്ണികള്‍ വികസിപ്പിക്കുന്നത്.

ഇതിനായി ഇവര്‍ പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കും. മലപ്പുറം സ്വദേശികളാണ് ചെറുതുരുത്തിയിലെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. വലിയ ബിസ്നസ് സംരഭമാണെന്ന് ഇവര്‍ അവകാശപ്പെടുന്ന ഈ പദ്ധതിയില്‍ അംഗമാകാന്‍ ഒരാള്‍ 4000 മുതല്‍ 18000 രൂപ വരെ നല്കാവുന്ന പദ്ധതികളുണ്ട്.
കൗമാരപ്രായക്കാരുടെ മനസ് ഇളക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് ഇത്തരക്കാര്‍ നല്‍കുന്നത്. കാര്‍, ബൈക്ക്, വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് കമ്പനി നല്‍കുക. ഇവരുടെ വീഡിയോകള്‍ കണ്ടാല്‍ ആരയാലും വീണു പോകും. നൂറ് ദിവസത്തിനുള്ളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കും വിധത്തിലാണ് എല്ലാ വീഡിയോകളും. ഇതില്‍ മുമ്പ് ചേര്‍ന്നവര്‍ക്ക് മാസത്തില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചെന്നാണ് വിശ്വസിപ്പിക്കുന്നത്.
കൊവിഡ് കാലത്ത് വരുമാനം നിലച്ചവരെ തേടിപ്പിടിച്ചും തട്ടിപ്പിനിരയാക്കുന്നുണ്ട്. കൊവിഡ് കാലമായതിനാല്‍ വീട്ടിലിരുന്ന് പണമുണ്ടാക്കാന്‍ സാധിക്കുമെന്നും വിശ്വസിപ്പിച്ചാണ് വലയില്‍ വീഴുന്നത്. കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പലരും തട്ടിപ്പില്‍ വീഴുന്നത്. വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് വാങ്ങിക്കുന്ന പണം കണ്ണിചേര്‍ക്കാന്‍ എത്തിയവര്‍ക്ക് കൈമാറും. തുടര്‍ന്ന് വരുമാനം വരുമെവ്വ് വിശ്വസിപ്പിച്ച് അക്കൗണ്ട് നമ്പറുകളും മറ്റും രേഖകളും കൈമാറും. ഇതില്‍ വീഴുന്ന കൗമാരപ്രായക്കാര്‍ മറ്റുള്ളവരെ ചേര്‍ക്കാനുള്ള തിരക്കിലാകും. ഓട്ടേറെ വീട്ടമ്മമാരാണ് ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്.
പോലീസില്‍ പരാതി നല്കി കണ്ണിമുറിക്കാന്‍ പണം നഷ്ടപ്പെട്ടവര്‍ തയ്യാറായിട്ടില്ല. തൊട്ടുമുന്നിലുള്ള കണ്ണി സുഹൃത്തോ അടുത്തബന്ധുവോ ആയിരിക്കും. മാനക്കേടും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുമാണ് പലരെയും പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. കൂട്ടുകാര്‍ വഴി കുട്ടികളെ പ്രലോഭിപ്പിച്ചാണ് കണ്ണിചേര്‍ക്കുന്നതെന്ന് ചെറുതുരുത്തിയെ ഒരു വീട്ടമ്മ പറഞ്ഞു. മകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പണം നല്‍കിയത്. ഒരുരൂപപോലും തിരിച്ചുകിട്ടിയില്ല. സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, രേഖകളൊന്നും കാണിച്ചുതന്നില്ല. എന്‍ജിനീയറിങ് കഴിഞ്ഞ മകന് വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അപ്പോഴാണ് ഈ കുരുക്കില്‍പ്പെട്ടതെന്ന് വീട്ടമ്മ പറയുന്നു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി, പകരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം

33% ശതമാനം സബ്സിഡിയോടെ റെയില്‍വേയുടെ ഷിംല, കുളു, മണാലി പാക്കേജ്, വേനല്‍ അടിപൊളിയാക്കാം, ബുക്കിംഗ് തുടങ്ങി

ജനുവരിയില്‍ നടന്ന സിഎ ഇന്റര്‍, ഫൗണ്ടേഷന് പരീക്ഷാഫലം പുറത്ത്, പരിശോധിക്കേണ്ട വിധം, ലിങ്ക് ഇതാ

ഗള്‍ഫ് സംഘര്‍ഷം രൂക്ഷം; ക്രൂഡ് ഓയില്‍ 110 ഡോളര്‍ കടന്നു, കുടുംബ ബജറ്റിനെ എങ്ങിനെ ബാധിക്കും?

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications