A Oneindia Venture

വില 50 രൂപ, കുതിപ്പിന് തയ്യാറെടുത്ത് മൾട്ടിബാഗർ എനർജി സ്റ്റോക്ക്, ഇപ്പോൾ വാങ്ങിയാൽ നേട്ടം 17% വരെ

2050 ആകുമ്പോഴേക്കും ആഗോള ഊർജ ആവശ്യം 50 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ്‌ പോലുള്ള വാതകങ്ങൾ‌ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നതിനാൽ ഹരിത ഊർജ‌സാധ്യതകൾ രാജ്യങ്ങൾ കൂടുതൽ കണ്ടെത്തേണ്ടതായി‌വരും. അതുകൊണ്ടു തന്നെ ഇന്ത്യയിലെ പുനരുപയോഗ ഊർജ‌മേഖലയിലെ കമ്പനികൾ കൂടുതൽ നേട്ടമുണ്ടാക്കാനാണ് സാധ്യത.

കഴിഞ്ഞ ദിവസം ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ എനർജി സ്റ്റോക്കുകളിലൊന്ന് സുസ്ലോൺ എനർജിയാണ്. ഏകദേശം 5 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. എന്താണ് മുന്നേറ്റത്തിന്‍റെ കാരണമെന്നും ഓഹരിയുടെ നിലവിലെ സ്ഥിതി എന്താണെന്നും നമുക്ക് പരിശോധിക്കാം.

1 വർഷത്തെ വളർച്ച 338 ശതമാനം

എൻഎസ്ഇയിൽ 4.93 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 50 രൂപയാണ് സുസ്ലോൺ എനർജിയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.36 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്. ഒരു മാസത്തിനിടെ 22.55 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 30 ശതമാനത്തോളം വളർച്ച കൈവരിക്കാനും എനർജി സ്റ്റോക്കിന് സാധിച്ചിട്ടുണ്ട്.

ഈ വർഷം ജനുവരിയിൽ 20 ശതമാനത്തിലധികം വളർച്ചയാണ് ഓഹരി കൈവരിച്ചത്. എന്നാൽ ഫെബ്രുവരിയിൽ 1.5 ശതമാനവും മാർച്ചിൽ 10.7 ശതമാനവും ഓഹരി ഇടിഞ്ഞിരുന്നു. അതിന് ശേഷം ഏപ്രിലിൽ 3 ശതമാനവും മേയിൽ 14.5 ശതമാനം ഉയർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 338.60 ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്.

ഈ മൾട്ടിബാഗർ എനർജി സ്റ്റോക്ക് കുതിക്കും

ബുള്ളിഷ് ഓഹരിയെന്ന് ബ്രോക്കറേജ്

വരും ദിവസങ്ങളിൽ സുസ്ലോൺ എനർജി ഓഹരി മുന്നേറുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ. ആഗോള ബ്രോക്കറേജ് ഹൗസ് മോർഗൻ സ്റ്റാൻലി 'ഓവർ വെയ്റ്റ്' റേറ്റിംഗും ടാർഗെറ്റ് വിലയായ 58.5 രൂപയുമായി സ്റ്റോക്കിൻ്റെ കവറേജ് ആരംഭിച്ചിട്ടുണ്ട്. അതേ സമയം 53 രൂപയാണ് ബ്രോക്കറേജ് സ്ഥാപനമായ നുവാമയുടെ ടാർഗെറ്റ് വില. ആനന്ദ് രതിയാകട്ടെ 58 രൂപയാണ് ടാർഗെറ്റ് വില നിശ്ചയിച്ചിരുക്കുന്നത്.

മുന്നേറ്റത്തിന്‍റെ കാരണം നിരത്തി ബ്രോക്കറേജ്

സുസ്ലോൺ എനർജിക്ക് ഇന്ത്യയുടെ ഊർജ്ജ സംക്രമണത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് നല്ല സ്ഥാനമാണെന്ന് മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടു. സ്ഥിരമായ പ്രവർത്തനച്ചെലവുകൾ കുറച്ചുകൊണ്ട് ഡെലിവറേജിനും ശേഷം കമ്പനി കൂടുതൽ ശക്തമായി. ക്യുഐപിയും റൈറ്റ്സ് ഇഷ്യൂവും ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ഫണ്ട് സമാഹരിച്ചുകൊണ്ടാണ് സുസ്ലോൺ കടരഹിത പദവി നേടിയത്. മാർച്ച് പാദത്തിൻ്റെ അവസാനത്തോടെ, കമ്പനിയുടെ മൊത്തം കാഷ് ബാലൻസ് 1,100 കോടി രൂപയായിരുന്നു.

ഈ മൾട്ടിബാഗർ എനർജി സ്റ്റോക്ക് കുതിക്കും

അതേസമയം, 30 ശതമാനം ഓഹരിയുള്ള ഡബ്ല്യുടിജി വിപണിയിൽ സുസ്‌ലോൺ എനർജിയാണ് വിപണിയിലെ ലീഡർ എന്നും ഇന്ത്യയിലെ രണ്ട് വിൻഡ് ഇപിസി വിതരണക്കാരിൽ ഒരാളാണെന്നും നുവാമ അതിൻ്റെ കുറിപ്പിൽ പറഞ്ഞു. ഇന്ത്യയുടെ വിൻഡ് ടർബൈൻ മേഖലയിൽ കമ്പനിയുടെ ശ്രദ്ധേയമായ വിപണി സ്ഥാനവും 24 സാമ്പത്തിക വർഷത്തിൽ 11.4 ബില്യൺ അറ്റ ​​പണവുമായി കമ്പനിയുടെ നേട്ടവും ആനന്ദ് രതി ഊന്നിപ്പറയുന്നു.

സുസ്ലോൺ എനർജി

കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടര്‍ബൈനുകളാണ് രൂപകല്‍പ്പന ചെയ്യുന്നത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X