ഓഹരി വിപണിയിലെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പെന്നി ഓഹരികളോട് പ്രത്യേക താൽപ്പര്യമുണ്ട്. കുറഞ്ഞ വില, മൾട്ടിബാഗർ റിട്ടേൺ നൽകാനുള്ള സാധ്യത തുടങ്ങിയവയാണ് ഈ താൽപ്പര്യത്തിന് പിന്നിൽ. ഇന്ത്യൻ ഓഹരി വിപണിയിൽ നിരവധി മൾട്ടിബാഗർ പെന്നി ഓഹരികളെ കാണാൻ സാധിക്കും. അവയിൽ ഒന്നാണ് റോയൽ ഇന്ത്യ കോർപ്പറേഷൻ ഓഹരി. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് മികച്ച വരുമാനമാണ് ഓഹരി നൽകിയത്. 2021 മെയ് മാസത്തിൽ റോയൽ ഇന്ത്യ കോർപ്പറേഷൻ ഓഹരിയുടെ വില വെറും 0.93 രൂപയായിരുന്നു. എന്നാൽ ഇന്ന് വില 23.95 രൂപയാണ്.
മൂന്ന് വർഷം, ലാഭം 2474 ശതമാനം
ബിഎസ്ഇയിൽ 1.96 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 23.95 രൂപ എന്നതാണ് റോയൽ ഇന്ത്യ കോർപ്പറേഷൻ ഓഹരിയുടെ വില. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയാണ് ഓഹരി ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.18 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ 47.93 ശതമാനവും ആറ് മാസത്തിനിടെ 636.92 ശതമാനവും ഓഹരി വളർന്നു.
2024 മാർച്ച് 14 മുതൽ സ്റ്റോക്ക് തുടർച്ചയായി 2 ശതമാനം അപ്പർ സർക്യൂട്ടിൽ എത്തി. ഈ വർഷം ഇതുവരെ, 12 സെഷനുകളിൽ സ്റ്റോക്ക് നെഗറ്റീവ് റിട്ടേൺ നൽകി. നിലവിലെ കലണ്ടർ വർഷത്തിലെ 5 മാസങ്ങളും റോയൽ ഇന്ത്യയ്ക്ക് പച്ചപ്പാണ്. ഏപ്രിലിൽ 47.5 ശതമാനവും മാർച്ചിൽ 39 ശതമാനവും ഫെബ്രുവരിയിൽ 49 ശതമാനവുമാണ് ഓഹരി നേടിയ വളർച്ച. ജനുവരിയിൽ 35.6 ശതമാനവും ഓഹരി മുന്നേറി. മെയ് മാസത്തിൽ ഇതുവരെ 45 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

552.59 ശതമാനം വളർച്ചയാണ് ഓഹരി 1 വർഷം കൊണ്ട് നേടിയത്. മൂന്ന് വർഷത്തിനുള്ളിൽ 2474 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ബ്രോക്കറേജ് വിലയിരുത്തൽ
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് അനുസരിച്ച്, റോയൽ ഇന്ത്യ കോർപ്പറേഷൻ അതിൻ്റെ സ്റ്റോക്ക് വില ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരികൾക്ക് മുകളിൽ സ്ഥിരമായി ശക്തമായ ആക്കം പ്രകടമാക്കുന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിലും ഓഹരി എത്തി. ലാഭം ഉണ്ടാക്കുന്നതിനായി കമ്പനി അതിൻ്റെ ആസ്തികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി മെച്ചപ്പെട്ട റിട്ടേൺ ഓൺ അസറ്റ് ഇതിന് തെളിവാണെന്നും ബ്രോക്കറേജ് വിലയിരുത്തി.

റോയൽ ഇന്ത്യ കോർപ്പറേഷൻ
ഇന്ത്യയിൽ സ്വർണ്ണക്കട്ടി, സാധാരണ സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ, മെഡലുകൾ എന്നിവയുടെ മൊത്തവ്യാപാരത്തിൽ ഏർപ്പെടിരിക്കുന്ന കമ്പനി. മുമ്പ് നടരാജ് ഫിനാൻഷ്യൽ & സർവീസസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി 2006 ഒക്ടോബറിൽ റോയൽ ഇന്ത്യ കോർപ്പറേഷൻ ലിമിറ്റഡ് എന്നാക്കി മാറ്റി. കമ്പനി 1984-ൽ സ്ഥാപിതമായി, ഇന്ത്യയിലെ മുംബൈയിലാണ് ഇത് പ്രവർത്തിക്കുന്നത്.
മൂന്നാം നാളും സൂചികകൾക്ക് അവസാനം ചുവപ്പിൽ
ആഭ്യന്തര സൂചികകൾ ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. സെൻസെക്സ് 220.05 പോയിൻ്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 75,170.45 ലും നിഫ്റ്റി 44.30 പോയിൻറ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 22,888.15 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പുള്ള അനിശ്ചിതത്വം വിപണിക്ക് വിനയായി. നിക്ഷേപകരുടെ അധികരിച്ചു വരുന്ന ലാഭമെടുപ്പും സൂചികകളെ വലച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications