മുംബൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഇത് പൂര്‍ത്തിയാകുന്നതോടെ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ദൂരം വെറും രണ്ട് മണിക്കൂര്‍ യാത്രയുടേതാകും.
എന്തായാലും പദ്ധതിയെ കുറിച്ചുള്ള ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പദ്ധതിയുടെ ആദ്യത്തെ ഔദ്യോഗിക ചിത്രങ്ങള്‍ ജപ്പാന് എംബസി പുറത്ത് വിട്ടു എന്നതാണത്. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാം...
ഇ5 സീരീസ് ഷിന്‍കാന്‍സെന്‍
ഇ5 സീരീസ് ഷിന്‍കാന്‍സെന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒന്നും മനസ്സിലായിക്കോളണം എന്നില്ല. ജപ്പാന്റെ ബുള്ളറ്റ് ട്രെയിന്‍ അറിയപ്പെടുന്നത് അങ്ങനെയാണ്. ഇതിന്റെ ഔദ്യോഗിക ചിത്രമാണ് ജപ്പാന് എംബസി പുറത്ത് വിട്ടിട്ടുള്ളത്. ഇതായിരിക്കും മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പ്രൊജക്ടിന്റെ 'റോളിങ് സ്റ്റോക്ക്' ആയി പരിവര്‍ത്തനം ചെയ്യുക.
കാത്തിരിക്കണം
ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം. 2023 ല്‍ പദ്ധതി പൂര്‍ത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 508 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
മണിക്കൂറില്‍ 320 കിലോമീറ്റര്‍
മണിക്കൂറില്‍ 320 കിലോമീറ്റര്‍ ആയിരിക്കും ബുള്ളറ്റ് ട്രെയിനിന്റെ ശരാശരി വേഗം. പരമാവധി വേഗം മണിക്കൂറില്‍ 350 കിലോമീറ്ററും. എന്തായാലും പദ്ധതി പൂര്‍ത്തിയായാല്‍ രണ്ട് മണിക്കൂറുകൊണ്ട് മുംബൈയില്‍ നിന്ന് അഹമ്മദാബാദില്‍ എത്താന്‍ പറ്റും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജപ്പാന് സഹായം
മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പ്രൊജക്ട് പ്രാവര്‍ത്തികമാക്കാന്‍ ഒരു എസ്പിവി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) തന്നെ രൂപീകരിച്ചിട്ടുണ്ട്- നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ്. ജപ്പാന് സര്‍ക്കാരിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒരു ലക്ഷം കോടിയില്‍ അധികം
വമ്പന്‍ പദ്ധതിയാകുമ്പോള്‍ വന്‍ പണച്ചെലവും സ്വാഭാവികമാണല്ലോ. മൊത്തെ ഒരുലക്ഷത്തി എണ്ണായിരം കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയെ സംബന്ധിച്ച് ഉയര്‍ന്നതുപോലെയുള്ള ചില ചോദ്യങ്ങള്‍ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ കുറിച്ചും ഉയര്‍ന്നിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കല്‍
ബുള്ളറ്റ് ട്രെയിനിന് വേണ്ടി പ്രത്യേക പാത തന്നെയാണ് ഒരുക്കുന്നത്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ ഇതുവരെ പദ്ധതിയ്ക്കാവശ്യമായ ഭൂമിയുടെ 82 ശതമാനവും ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ മഹാരാഷ്ട്രയില്‍ വെറും 23 ശതമാനമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
മൂന്നിടങ്ങളില്‍
ഗുജറാത്തില്‍ 1,380 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മഹാരാഷ്ട്രയില്‍ 431.2 ഹെക്ടറും. കേന്ദ്രഭരണ പ്രദേശമായ ദാദര്‍ ആന്റ് ഹവേലിയില്‍ 8.7 ഹെക്ടര്‍ സ്ഥലവും പദ്ധതിയ്ക്കായി ഏറ്റെടുക്കണം.
എൽ ആന്റ് ടി യ്ക്ക് കരാർ
ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സി-6 പാക്കേജിന്റെ നിർമാണ കരാർ അടുത്തിടെ ആയിരുന്നു എൽ ആന്റ് ടിയ്ക്ക് നൽകിയത്. ഏഴായിരം കോടിയുടേതായിരുന്നു നിർമാണ കരാർ. 87.57 കിലോമീറ്റര്‍ സ്ട്രച്ചിന്റെ നിര്‍മാണക്കരാര്‍ ആണിത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications