കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നിക്ഷേപകരെ നിരാശപ്പെടുത്തിയില്ല. മാർച്ച് പാദത്തിലെ മുത്തൂറ്റിന്റെ അറ്റാദായം ബ്ലൂംബെർഗ് കണക്കാക്കിയതിനേക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 59% നേട്ടമാണ് ഇത്തവണ മുത്തൂറ്റിനുള്ളത്. നിക്ഷേപകരെ സന്തോഷിപ്പിച്ചതും കമ്പനിയുടെ അറ്റാദായത്തിലുള്ള വർദ്ധനവാണ്. മുത്തൂറ്റിന്റെ ആസ്തി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22% വളർച്ച നേടി.
കമ്പനിയുടെ വായ്പകൾ രണ്ടാം പാദത്തിൽ കുറയുകയും മൊത്തം വായ്പകളുടെ 2.16% മാത്രമാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തിരിച്ചുപിടിച്ചു. മഹാമാരിയിൽ നിന്നുണ്ടാകുന്ന അപകടസാധ്യതകൾ പരിഹരിക്കുന്നതിന് നിലവിലെ വ്യവസ്ഥകൾ മതിയെന്ന് മുത്തൂറ്റ് വ്യക്തമാക്കി. സ്വർണ്ണ വായ്പകൾക്കുള്ള പ്രാരംഭ ആവശ്യം ഇപ്പോൾ സാധാരണ നിലയിലാണെന്നും മുത്തൂറ്റ് വ്യക്തമാക്കി. സ്വർണ്ണ വായ്പ കമ്പനികൾ പ്രതിസന്ധി ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

മികച്ച അസറ്റ് ക്ലാസായി കണക്കാക്കുന്ന സ്വർണം പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച നേട്ടം കൈവരിക്കുകയും വായ്പ എടുക്കുന്നത് കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു. ഇത് മുത്തൂറ്റ് പോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്തു. മാർച്ച് പാദത്തിൽ 87% ഉപഭോക്താക്കളിൽ നിന്ന് തിരിച്ചടവ് ശേഖരിക്കാൻ മുത്തൂറ്റിന് കഴിഞ്ഞുവെന്നതാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. ഇത് മുൻ പാദത്തേക്കാൾ വളരെ കൂടുതലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരാഴ്ചത്തെ കർശനമായ ലോക്ക്ഡൌൺ ഉണ്ടായിരുന്നിട്ടും തിരിച്ചടവ് ശേഖരണത്തിൽ മുത്തൂട്ട് ഫിനാൻസ് മെച്ചപ്പെട്ടു.
മുത്തൂട്ട് ഫിനാൻസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും, സ്വർണ്ണേതര വായ്പകൾ നൽകുന്ന അനുബന്ധ സ്ഥാപനങ്ങളെ കൊറോണ പ്രതിസന്ധി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും പാദങ്ങളിൽ ഗ്രൂപ്പ് തലത്തിലുള്ള അറ്റാദായത്തിന് ഇത് സമ്മർദ്ദം ചെലുത്തുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാർച്ച് പാദത്തിൽ വായ്പ വിതരണത്തിൽ 40% ഇടിവ് രേഖപ്പെടുത്തി. എന്നാൽ അടുത്ത 12 മാസത്തിനുള്ളിൽ, സ്വർണ്ണ വില കുത്തനെ വർധിക്കുന്നതിലൂടെയും ഉപഭോക്താക്കളെ ലോക്ക്ഡൌൺ ചെയ്തതിന്റെ ഫലമായി സ്വർണ്ണ വായ്പ ഡിമാൻഡ് ഉയർന്നതും കമ്പനിക്ക് നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്.
മുത്തൂറ്റ് ഫിനാൻസ് ഉടൻ അടച്ചു പൂട്ടും; ജീവനക്കാരുടെ സമരം തുടരുന്നു


Click it and Unblock the Notifications