ആവേശകുതിപ്പാണ് കവിഞ്ഞ ദിവസങ്ങളിൽ നിഫ്റ്റിയിൽ കണ്ടത്. രണ്ടു ദിവസം കൊണ്ട് 282 പോയിന്റ് ഉയർന്ന് നിഫ്റ്റി 26,000 എന്ന നിലവാരത്തിന് മുകളിലെത്തി. വ്യാഴാഴ്ച 26246.55 ലെത്തിയ നിഫ്റ്റി സർവകാല ഉയരത്തിന് അടുത്തെത്തി. 2024 സെപ്റ്റംബർ 27 ന് രേഖപ്പെടുത്തിയ 26,277 നിലവാരമാണ് നിഫ്റ്റിയുടെ സർവകാല ഉയരം. 52 ആഴ്ച ഉയരം കുറിച്ച ശേഷം വെള്ളിയാഴ്ചയിലെ വിപണി വികാരം നിഫ്റ്റിയെ വീണ്ടും താഴേക്ക് എത്തിച്ചു. അതേസമയം, ഈ മുന്നേറ്റം തിരഞ്ഞെടുക്കപ്പെട്ട ചില ഓഹരികളിൽ മാത്രമായി ഒതുങ്ങുകയാണ്.

മറ്റു ബുൾ റണ്ണുകളിൽ നിന്ന് വ്യത്യസ്തമായി ഈ മുന്നേറ്റം എല്ലാ മേഖലയിലേക്കും വ്യാപിച്ചിട്ടില്ല. മിഡ്- സ്മോൾ കാപ് ഓഹരികളിൽ സമ്മർദ്ദമുണ്ട്. ബിഎസ്ഇ മിഡ്കാപ് സൂചിക നിലവിൽ സർവകാല ഉയരത്തിൽ നിന്നും അഞ്ച് ശതമാനത്തിൽ താഴെയാണ്. സ്മോൾ കാപ് സൂചിക ഈ നിലവാരത്തിൽ നിന്ന് ഒൻപത് ശതമാനത്തോളം പിന്നിലാണ്. നിഫ്റ്റിയിലാണെങ്കിൽ തിരഞ്ഞെടുത്ത ചില മുൻനിര ഓഹരികളിൽ ഈ മുന്നേറ്റം ഒതുങ്ങി പോവുകയാണ്.
നിലവിലെ ബുൾ റൺ ആരംഭിച്ച ഒക്ടോബർ മുതൽ ഇതുവരെ കുതിച്ചത് 1,550 പോയിന്റ്, ഏകദേശം ആറു ശതമാനത്തിന്റെ വർധനവ്. എന്നാൽ ഈ നേട്ടം ഉണ്ടാക്കിയത് ഒരുകൂട്ടം ഓഹരികൾ മാത്രമാണ്. ആറു ഓഹരികൾ ഈ നേട്ടത്തിന്റെ 60 ശതമാനവും സ്വന്തമാക്കി. റിലയൻസ് ഇൻഡ്സ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ലാർസൻ ആൻഡ് ടുർബോ, ആക്സിസ് ബാങ്ക് എന്നിവ 930 ലധികം പോയിന്റ് കൂട്ടിച്ചേർത്തു. ഇൻഫോസിസ്, ശ്രീറാം ഫിനാൻസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ് എന്നിവ 27 ശതമാനം കൂട്ടിച്ചേർത്തു, അഥവാ 420 ലധികം പോയിന്റ്.
ടൈറ്റാൻ, സൺ ഫാർമ, എസ്ബിഐ ലൈഫ്, നെസ്#ലെ, ബജാജ് ഫിനാൻസ് എന്നിങ്ങനെ 26 ഓഹരികൾ ചേർന്ന് 250 പോയിന്റ് കൂട്ടിച്ചേർത്തു. സൊമാറ്റോ, ടാറ്റ മോട്ടോഴ്‌സ് പിവി, എച്ച#യുഎൽ. എൻടിപിസി, ട്രെൻഡ് എന്നിങ്ങനെ 11 ഓഹരികളുടെ ഇടിവ് വഴി 125 പോയിന്റ് നഷടം നിഫ്റ്റിക്കുണ്ടായി.
ഓഹരി വിപണിയുടെ പ്രകടനം
രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷമാണ് വിപണി നഷ്ടത്തിലേക്ക് വീണത്. സെൻസെക്‌സ് 400 പോയിന്റ് താഴ്ന്ന് 85231 ലും നിഫ്റ്റി 124 പോയിന്റ് നഷ്ടത്തിൽ 26,068 പോയിന്റിലും ക്ലോസ് ചെയ്തു. രൂപയുടെ ഇടിവും രാജ്യാന്തര വിപണിയിലെ ട്രെൻഡും ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടിയായി. രൂപ ചരിത്രത്തിലാദ്യമായി 89 നിലവാരത്തിന് താഴെയെത്തി. 93 പൈസ താഴ്ന്ന് 89.61 നിലവാരത്തിലാണ് രൂപയുടെ ക്ലോസിങ്. ഫെഡ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത മങ്ങിയതും ഐടി ഓഹരികളിലുണ്ടായ വിൽപ്പന സമ്മർദ്ദവുമാണ് ഇടിവിന്റെ കാരണങ്ങൾ.
ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, അദാനി പോർട്സ് എന്നിവയാണ് നഷ്ടമുണ്ടാക്കിയവരിൽ പ്രധാനി. രണ്ടു ശതമാനം വരെ ഇടിഞ്ഞു. എം ആൻഡ് എം, ഐഷയർ മോട്ടോഴ്സ് എന്നിവ ഒരു ശതമാനത്തോളം മുന്നേറി നേട്ടമുണ്ടാക്കി.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications