ഇന്ത്യൻ ഓഹരി വിപണിയുടെ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50 റെക്കോർഡ് ഉയരത്തിലെത്തിയ ദിവസമാണ് ബുധനാഴ്ച. 25,129.60 എന്ന പുതിയ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് നിഫ്റ്റി എത്തിയത്. എന്നാൽ പിന്നീട് നേരിയ തോതിൽ താഴ്ന്നു. വിപണി അവസാനിക്കുമ്പോൾ നിഫ്റ്റി 50 0.14 ശതമാനം ഉയർന്ന് 25,052.35 ലും സെൻസെക്സ് 0.09 ശതമാനം നേട്ടത്തിൽ 81,785.56 ലും ക്ലോസ് ചെയ്തു.
നേട്ടവും നഷ്ടവും
മേഖലകളിൽ, ഐടി, ഫാർമ, ഹെൽത്ത്‌കെയർ എന്നിവ 1 ശതമാനം വീതവും ടെലികോം സൂചിക 0.5 ശതമാനവും ഉയർന്നപ്പോൾ മീഡിയ സൂചിക 1.4 ശതമാനവും എഫ്എംസിജിയും പിഎസ്‌യു ബാങ്കും 0.4 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി 50 സൂചികയിൽ 29 ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. അതിൽ മാരുതി (1.34 ശതമാനം), ഏഷ്യൻ പെയിൻ്റ്സ് (1.33 ശതമാനം), അദാനി എൻ്റർപ്രൈസസ് (1.27 ശതമാനം) എന്നിവയുടെ ഓഹരികൾ ഏറ്റവും കൂടുതൽ നഷ്ടത്തിലായി. മറുവശത്ത്, എൽടിഐ മൈൻഡ്ട്രീ(6.31 ശതമാനം), വിപ്രോ (3.71 ശതമാനം), ദിവിസ് ലബോറട്ടറീസ് (2.71 ശതമാനം) എന്നിവയുടെ ഓഹരികൾ സൂചികയിലെ ഏറ്റവും ഉയർന്ന നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, സൺ ഫാർമ, ബജാജ് ഓട്ടോ, ദിവീസ് ലാബ്‌സ്, ഇൻഡിഗോ, ട്രെൻ്റ് എന്നിവയുൾപ്പെടെ 350-ലധികം ഓഹരികൾ ബിഎസ്ഇയിലെ ഇൻട്രാഡേ ട്രേഡിൽ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

കുതിപ്പിന് കാരണം
തുടർച്ചയായ 10 ദിവസമാണ് ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിക്കുന്നത്. കഴിഞ്ഞ 10 സെഷനിൽ നിഫ്റ്റി 50 3.8 ശതമാനം ഉയർന്നു. പ്രതിദിന ശരാശരി 0.40 ശതമാനം. വിദഗ്ധരുടെ അഭിപ്രായത്തിൽ വിപണി കുറഞ്ഞ ചാഞ്ചാട്ടത്തോടെയുള്ള ഏകീകരണ ഘട്ടത്തിലാണ്. ഇത് സമീപകാലത്ത് തുടരാം. അതേസമയം ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, എണ്ണവിലയിലെ ചാഞ്ചാട്ടം, ഉയർന്ന മൂല്യനിർണ്ണയം എന്നിവ വെല്ലുവിളികൾ ഉയർത്തുന്നു.
വിദഗ്ധരുടെ വിലയിരുത്തൽ
നിഫ്റ്റി ഉയർന്ന തലങ്ങളിൽ ആശയക്കുഴപ്പം പ്രകടമാക്കുന്നത് തുടരുന്നു എന്നാണ് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറയുന്നത്. സൂചിക മുകളിലും താഴെയുമുള്ള രണ്ട് വശങ്ങളിലും വിക്കുകൾ ഉപയോഗിച്ച് ഫ്ലാറ്റായാണ് അവസാനിച്ചത്. 25,100-ന് മുകളിലുള്ള നിർണായക നീക്കം, അല്ലെങ്കിൽ ഈ നിലവാരത്തിന് മുകളിലുള്ള ക്ലോസ് വിപണിയിൽ കൂടുതൽ റാലി സ്ഥിരീകരിക്കും. അല്ലെങ്കിൽ, സ്ഥിരമായ വാങ്ങലിൻ്റെ അഭാവം വിൽപ്പന സമ്മർദ്ദത്തിന് കാരണമായേക്കാമെന്നതിനാൽ നിഫ്റ്റി താഴേക്ക് വീഴാം. അടിയന്തര പിന്തുണ 24,800 ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഡിപി ഡാറ്റ നിർണ്ണായകം
യുഎസിലെ 10 വർഷത്തെ ബോണ്ട് യീൽഡിലെ ഏകീകരണവും എഫ്ഐഐകളുടെ ഒഴുക്കും ആഭ്യന്തര വിപണിയുടെ വികാരത്തെ ആശാവഹമായി നിലനിർത്തുന്നു എന്നാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ വിലയിരുത്തുന്നത്. എന്നിരുന്നാലും, മൂല്യനിർണ്ണയം ഒരു സമീപകാല തടസ്സമായി തുടരുന്നു. ഇത് ഈ ആഴ്ച വരാനിരിക്കുന്ന ഇന്ത്യയുടെ Q1 FY25 ജിഡിപി ഡാറ്റയെ അടിസ്ഥാനമാക്കി വിപണി കൂടുതൽ പരീക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications