'ബെല്ലും ബ്രേക്കുമില്ലാതെ' ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുകയാണ്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് ഗംഭീരമായ കുതിപ്പ് സൂചികകള്‍ നടത്തിക്കഴിഞ്ഞു. ഇതേസമയം, ഇന്ത്യന്‍ വിപണിയുടെ കുതിപ്പില്‍ നല്ലൊരു 'ക്രെഡിറ്റ്' അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ക്ക് കൊടുക്കണം.
2023 മാര്‍ച്ച് 28 -ന് 39,567 പോയിന്റ് നിലയില്‍ തിരശ്ശീലയിട്ട ബാങ്ക് നിഫ്റ്റി സൂചിക ഒരാഴ്ച്ച കൊണ്ട് 1,474 പോയിന്റാണ് കയ്യടക്കിയത്. ഏപ്രില്‍ 6 -ന് അവസാന മണി മുഴങ്ങുമ്പോള്‍ നിഫ്റ്റി ബാങ്ക് 41,000 പോയിന്റ് നിലവാരം ആധികാരികമായി പിന്നിട്ടു. അഞ്ച് ദിവസം കൊണ്ട് 3.7 ശതമാനം ഉയര്‍ച്ച ബാങ്ക് നിഫ്റ്റി പറഞ്ഞുവെയ്ക്കുന്നുണ്ട്.

40,200 പോയിന്റ് തൊടാനായിരിക്കും സൂചികയുടെ അടുത്ത ശ്രമം. ഈ ലക്ഷ്യം ഭേദിച്ചാല്‍ ലോംഗ് പൊസിഷനുകള്‍ എടുത്തുവെച്ചിട്ടുള്ള ട്രേഡര്‍മാര്‍ ഗൗരവമായ ലാഭമായിരിക്കും കാണുക.
നിലവില്‍ ട്രെന്‍ഡ് പോസിറ്റീവാണ്. ട്രെന്‍ഡ് മാറ്റത്തിനുള്ള യാതൊരു സൂചനയും ഇതുവരെ രൂപംകൊണ്ടിട്ടില്ല. അതുകൊണ്ട് മുന്നോട്ടുള്ള ദിവസങ്ങളില്‍ പോസിറ്റീവ് ട്രെന്‍ഡ് പ്രതീക്ഷിക്കാം.
ഇതേസമയം, ഇപ്പോഴത്തെ മാര്‍ക്കറ്റ് നിലവാരം അടിസ്ഥാനമാക്കി പുതിയ ലോംഗ് പൊസിഷനുകള്‍ എടുക്കുന്നതില്‍ നിന്ന് ട്രേഡര്‍മാര്‍ വിട്ടുനില്‍ക്കുന്നതാണ് ബുദ്ധി. ട്രെന്‍ഡ് ബുള്ളിഷാണെന്നിരിക്കെ ലോംഗ് പൊസിഷന്‍ എടുക്കരുതെന്ന് പറയുന്നതിലെ ന്യായം എന്തെന്നല്ലേ? റിസ്ക് മാനേജ്മെന്റ് മുന്‍നിര്‍ത്തിയാണിത്.
പ്രതിദിന ചാര്‍ട്ടില്‍ അടുത്തെങ്ങും സൂചികയ്ക്ക് പിന്തുണയില്ല. മുകളിലേക്ക് പോയാല്‍ 40,200 -ലാണ് ബാങ്ക് നിഫ്റ്റി പുതിയ ഇടത്താവളം കണ്ടെത്താന്‍ ശ്രമിക്കുക. ഇപ്പോഴത്തെ ചിത്രം നോക്കുമ്പോള്‍ 800 പോയിന്റ് ദൂരം സൂചികയ്ക്ക് ഇനിയും താണ്ടാനുണ്ട്. അതുകൊണ്ട് ലോംഗ് പൊസിഷന്‍ എടുക്കാന്‍ ഒരുങ്ങുന്നവര്‍ തിരുത്തലിന് വേണ്ടി കാത്തിരിക്കാം.
മുന്നോട്ട് സൂചികയില്‍ ലാഭമെടുപ്പിനുള്ള സാധ്യത കൂടുതലാണ്. കാരണം തുടരെ അഞ്ച് ദിനം നിഫ്റ്റി ബാങ്ക് വലിയ നേട്ടത്തിലാണ് കാലുവെച്ചത്. വ്യാഴാഴ്ച്ച ലാഭമെടുപ്പ് നടക്കുകയുമുണ്ടായി. ദിവസ വ്യാപാരത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും 230 പോയിന്റ് ചോര്‍ന്നാണ് നിഫ്റ്റി ബാങ്ക് വ്യാഴാഴ്ച്ച ഇടപാടുകള്‍ അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും ലാഭമെടുപ്പ് പ്രതീക്ഷിക്കാം.
മാത്രമല്ല, 2023 മാര്‍ച്ച് 10 -ലെ ഗ്യാപ്പ് ഡൗണിന് ശേഷമുണ്ടായ തകര്‍ച്ച തിരിച്ചുപിടിക്കാന്‍ ബാങ്ക് നിഫ്റ്റിക്ക് കഴിഞ്ഞിട്ടുണ്ട്. 'ഗ്യാപ്പ് ക്ലോസ്' ചെയ്ത പശ്ചാത്തലവും ലാഭമെടുപ്പിനുള്ള സാധുത പറഞ്ഞുവെയ്ക്കുന്നു.

എന്തായാലും ട്രെന്‍ഡ് ശക്തമാണ്. 41,600-41,700 വരെ എത്താനുള്ള കരുത്ത് ബാങ്ക് നിഫ്റ്റിക്ക് ഇപ്പോഴുണ്ട്. ഈ മേഖലയില്‍ ഗൗരവമായ പ്രതിരോധം സൂചിക നേരിടും. ഷോര്‍ട്ട് പൊസിഷനുകള്‍ എടുക്കാനുള്ള അവസരവും ഈ മേഖലയിലാകും രൂപംകൊള്ളുക.
മറ്റൊരു കാര്യം കൂടി പ്രത്യേകം പരാമര്‍ശിക്കണം. സമീപകാലത്തെ റാലി തുടങ്ങിയതിന് ശേഷം മുന്‍ദിവസത്തെ താഴ്ന്ന നിലവാരം തകര്‍ക്കാന്‍ സൂചിക ഒരിക്കല്‍പ്പോലും ശ്രമിച്ചിട്ടില്ല. അതുകൊണ്ട് മുന്‍ദിവസത്തെ താഴ്ന്ന നിലവാരം തകരുന്ന സാഹചര്യമുണ്ടായാല്‍ ഹ്രസ്വകാല തിരുത്തല്‍ സൂചികയില്‍ പ്രതീക്ഷിക്കാം. ഈ അവസരത്തില്‍ വേണം ട്രേഡര്‍മാര്‍ ഷോര്‍ട്ട് പൊസിഷനുകള്‍ എടുക്കാന്‍. ഇപ്പോഴത്തെ റാലിയുടെ ഏറ്റവും ഉയര്‍ന്ന നിലവാരമായിരിക്കണം ഷോര്‍ട്ട് പൊസിഷനുകളുടെ സ്റ്റോപ്പ് ലോസ് (41,274 പോയിന്റ്).

Image Source: Investing.com
എന്തായാലും ബാങ്ക് നിഫ്റ്റി ശക്തമായ പോസിറ്റീവ് ട്രെന്‍ഡാണ് നിലവില്‍ അറിയിക്കുന്നത്. 41,600-41,700 നിലവാരം പിടിക്കാന്‍ സൂചിക കൊണ്ടുപിടിച്ച ശ്രമം നടത്തും. ഇതേസമയം, തുടരെ അഞ്ച് ദിവസം ഉയരുകയും 'ഗ്യാപ്പ് ക്ലോസ്' ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ പൊസിഷനുകള്‍ ഹോള്‍ഡ് ചെയ്യുന്നവര്‍ക്ക് ലാഭമെടുപ്പിനെ കുറിച്ച് ചിന്തിക്കാം.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications