ബെഞ്ച്മാർക്ക് സൂചികകൾ ജനുവരി 14 ന് 14,600 ന് മുകളിൽ ഉയർന്നു. സെൻസെക്സ് 91.84 പോയിൻറ് അഥവാ 0.19 ശതമാനം ഉയർന്ന് 49,584.16 ൽ എത്തി. നിഫ്റ്റി 30.70 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 14,595.60 ൽ എത്തി. ഏകദേശം 1467 ഓഹരികൾ ഇന്ന് മുന്നേറി, 1489 ഓഹരികൾ ഇടിഞ്ഞു, 166 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
യുപിഎൽ, ബിപിസിഎൽ, ടിസിഎസ്, ഇൻഡസ്ഇൻഡ്, ഐഒസി എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽ ഉൾപ്പെടുന്നു. എച്ച്സിഎൽ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
മേഖല സൂചികകളിൽ മെറ്റൽ സൂചികയ്ക്ക് ഒരു ശതമാനം നഷ്ടം നേരിട്ടു. എനർജി, ഓട്ടോ, എഫ്എംസിജി, ഫാർമ ഓഹരികൾ ഇന്ന് വാങ്ങലിന് സാക്ഷ്യം വഹിച്ചു. ആഭ്യന്തര ഇക്വിറ്റി വിപണിയിൽ അസ്ഥിരമായ വ്യാപാരം നടക്കുന്നതിനിടയിലാണ് ഇന്ത്യൻ രൂപ 11 പൈസ ഉയർന്ന് 73.04 എന്ന നിലയിലെത്തിയത്. ഇന്നലെ ക്ലോസ് ചെയ്ത 73.15 നെ അപേക്ഷിച്ച് ഡോളറിന് എതിരെ 73.19 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ഇൻഫോസിസിസും വിപ്രോയും പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടും ഐടി ഓഹരികൾ ഇന്നത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ നഷ്ടത്തിലായിരുന്നു. എന്നാൽ പിന്നീട് ഈ മേഖല ഉടൻ തന്നെ കുതിച്ചുയർന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, വേദാന്തയുടെ ഓഹരി വില കുതിച്ചുയർന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ യഥാക്രമം 26 ശതമാനവും 33 ശതമാനവും നേട്ടം കൈവരിച്ചു.