14 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചത്. 2024 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 26277 എന്ന നിലവാരം മറികടക്കാൻ നിഫ്റ്റിക്ക് വേണ്ടി വന്നത് 289 വ്യാപാര ദിനങ്ങളാണ്. വാല്യുവേഷനും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ബൗമരാഷ്ട്ര സംഘർഷങ്ങളും, യുഎസ് ട്രേഡ് ഡീൽ പ്രതിസന്ധിയും വളർച്ചയും അടക്കം നിരവധി ഘടകങ്ങൾ സെപ്റ്റംബറിന് ശേഷമുള്ള തിരുത്തലിന് കാരണമായി.

വ്യാഴാഴ്ച നിഫ്റ്റി 26310 നിലവാരത്തിലെത്തിയതോടെ പുതിയ സർവകാല ഉയരം തൊട്ടു. പക്ഷേ പലരുടെയും പോർട്ട്‌ഫോളിയോ ഇന്നും നഷ്ടത്തിലാണ്. നിഫ്റ്റിയിലെ നേട്ടത്തിന്റെ പങ്ക് എന്തുകൊണ്ട് പോർട്ട്‌ഫോളിയോയിലെത്തിയില്ല എന്ന ആശങ്കയിലാണ് നിക്ഷേപകർ.
കാരണമെന്ത്?
നിഫ്റ്റിയിലെ ചില മുൻനിര ഓഹരികളിൽ മാത്രമുള്ള മുന്നേറ്റാണ് സൂചികയെ റെക്കോർഡ് ഉയരത്തിലെത്തുന്നത് എന്നാണ് ഉത്തരം. നിലവിൽ നിഫ്റ്റി 50 യിലെ 23 ഓഹരികൾ സർവകാല ഉയരത്തിൽ നിന്നും 10 ശതമാനം ഇടിവിലാണെന്ന് കാണാം. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ മുന്നിലുള്ള 750 ഓഹരികളിൽ 252 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 464 എണ്ണം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവയുടെ ശരാശരി റിട്ടേൺ -5.24 ശതമാനമാണ്. 268 ഓഹരികൾ 20 ശതമാനത്തിൽ കൂടുതൽ ഇഠിഞ്ഞു. 117 ഓഹരികൾ മാത്രമാണ് 20 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കിയത്.
കയ്യിലുള്ള ഓഹരികൾ ഏതെല്ലാം?
നിഫ്റ്റി 50 സൂചികയിലെ പ്രധാന ഓഹരികൾ പോർട്ട്‌ഫോളിയോയിൽ ഇല്ലാത്തവർക്ക് നഷ്ടം കാണാം. കാരണം. നിഫ്റ്റി മിഡ്കാപ് സൂചിക നേരത്തെ രേഖപ്പെടുത്തിയ ഉയരത്തേക്കാൾ 10 ശതമാനം ഇടിവിലാണ്. സ്‌മോൾ കാപ് സൂചിക ഒൻപത് ശതമാനം ഇടിഞ്ഞു. സാധാരണയായി റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം കൂടുതൽ ഈ മേഖലകളിലാണ്. അതിനാലാണ് നിഫ്റ്റി ഉയർന്നിട്ടും ഓഹരികൾ ചുവപ്പിൽ തന്നെ തുടരുന്നത്.
മോശം വളർച്ച, ഉയർന്ന വാല്യുവേഷൻ
മിഡ്കാപ്, സ്മോൾ കാപ് ഓഹരികളിലെ മോശം വരുമാന വളർച്ചയും ഉയർന്ന വാല്യുവേഷൻ ഓഹരികൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഈ ഓഹരികൾ ഹ്രസ്വകാലത്തേക്ക് മോശം പ്രകടനം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിക്ഷേപകർ ലാർജ് ക്യാപ് ഓഹരികളിലേക്ക് തിരിയുകയും ശക്തമായ വളർച്ചാ സാധ്യതയുള്ള മിഡ്-ക്യാപ് ഓഹരികൾ തിരഞ്ഞെടുക്കുകയും ചെയ്തില്ലെങ്കിൽ പോർട്ട്ഫോളിയോയിൽ ഇടിവ് തുടരുമെന്ന് സാരം.
ഇന്നത്തെ പ്രകടനം
രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ പുറത്തുവരുന്നതിന് മുന്നോടിയായുള്ള വ്യാപാര ദിനത്തിൽ വിപണിയിൽ കാര്യമായ ലാഭനഷ്ടം രേഖപ്പെടുത്തിയില്ല. ലാഭബുക്കിങും സൂചികകൾക്ക് തിരിച്ചടിയായി. സെൻസെക്സ് 14 പോയിന്റ് ഉയർന്ന് 85706.67 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13 പോയിന്റ് ഉയർന്ന് 26202.95 ലെത്തി. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.04 ശതമാനവും 0.13 ശതമാനവും ഇടിഞ്ഞു. സെൻസെക്സിൽ എച്ച്ഡിഎഫ്സി ബാങ്ക് , എയ്ർടെൽ, ഇൻഫോസിസ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. എസ്ബിഐ, എം ആൻഡ് എം, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടത്തിലാണ്.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications