ഉടനെയൊന്നും നിഫ്റ്റി 18,400 മറികടക്കില്ല; ഐടി വീണ്ടും തകരും

വമ്പന്‍ തകര്‍ച്ചയോടെയാണ് ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ വ്യാപാരം പുനഃരാരംഭിച്ചത്. പ്രധാന സൂചികകളായ സെന്‍സെക്‌സില്‍ 1,000-ലധികവും നിഫ്റ്റിയില്‍ 300-ലേറെയും പോയിന്റ് ഇടിവോടെയാണ് തുടക്കം. ഇതിലൂടെ മാത്രം നിക്ഷേപകരുടെ ആസ്തിമൂല്യത്തില്‍ 4 ലക്ഷം കോടിയാണ് നഷ്ടമായത്. പ്രധാനപ്പെട്ട എല്ലാ വിഭാഗം ഓഹരികളും നഷ്ടത്തിലേക്ക് വഴുതി വീണു.

അമേരിക്ക

അതേസമയം അമേരിക്കയില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും ഇതിനെ വരുതിയിലാക്കാന്‍ ഇനിയും പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവുമാണ് ആഗോള വിപണികളെ പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും തിരിച്ചടി നേരിട്ടത്. ജൂണില്‍ രേഖപ്പെടുത്തിയ ഒരു വര്‍ഷ കാലയളവിലെ താഴ്ചയില്‍ നിന്നും ആഭ്യന്തര വിപണികള്‍ അതിശക്തമായി കരകയറിയിരുന്നു. ഇതിനിടെയിലാണ് ആഗോള ഘടകങ്ങള്‍ വീണ്ടും പ്രതികൂലമായത്.

ബെയര്‍ മാര്‍ക്കറ്റ്

എന്നാല്‍ ആഭ്യന്തര വിപണിയില്‍ അടുത്തിടെ സാക്ഷ്യംവഹിച്ചത് 'ബെയര്‍ മാര്‍ക്കറ്റ്' റാലിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ടെക്‌നിക്കല്‍ അനലിസ്റ്റ് ദിനേശ് നാഗ്പാല്‍ രംഗത്തെത്തി. ഇച്ചിമോക്കു ഇന്‍ഡിക്കേറ്ററുകളും ഹാര്‍മോണിക് പാറ്റേണ്‍സും അടിസ്ഥാനമാക്കി നിക്ഷേപശൈലി രൂപപ്പെടുത്തിയ പ്രമുഖനാണ് അദ്ദേഹം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഫ്റ്റി സൂചികയ്ക്ക് സമീപ ഭാവിയില്‍ 18,400 നിലവാരം മറികടക്കാനാകില്ലെന്നും ഐടി വിഭാഗം ഓഹരികള്‍ ജൂണിലെ താഴ്ന്ന നിലവാരം വീണ്ടും തകര്‍ത്തു താഴേക്ക് പതിക്കാമെന്നും അഭിപ്രായപ്പെട്ടത്.

നിഫ്റ്റി സൂചിക

നിഫ്റ്റി സൂചികയ്ക്ക് 17,100 നിലവാരം കാത്തുസൂക്ഷിക്കാനായാല്‍ 18,400 നിലവാരം എത്താനായേക്കും. ഇതിനിടയില്‍ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം ഓഹരികള്‍ മുന്നേറാം. (ഇതിനകം ഭൂരിഭാഗം മിഡ്/ സ്‌മോള്‍ കാപ് ഓഹരികള്‍ ബ്രേക്കൗട്ട് നടത്തിയതിനാലാണ് ഈ നിഗമനം). എന്നാല്‍ സൂചികയുടെ 17,100 നിലവാരം തകര്‍ക്കപ്പെട്ടാല്‍ 17,950 'ലോവര്‍ ടോപ്' ആയി അടയാളപ്പെടുത്തി വീണ്ടും അവരോഹണ നീക്കമാരംഭിക്കും. ഈ വീഴ്ച കടുത്തതാകാനും സാധ്യതയുണ്ട്. അങ്ങനെയായാല്‍ നിഫ്റ്റി സൂചികയില്‍ 'സെല്‍ ഓണ്‍ റൈസ്' (Sell On Rise) തന്ത്രം പരീക്ഷിക്കാമെന്നും ദിനേശ് നാഗ്പാല്‍ വ്യക്തമാക്കി.

വിപണി

നമ്മുടെ ആഭ്യന്തര വിപണി അടിസ്ഥാനപരമായി ശക്തമാണ്. പക്ഷേ ആഗോള ഘടകങ്ങളാണ് പ്രതികൂലമാകുന്നത്. ആഗോള തലത്തില്‍ മറ്റുള്ള വിപണിയേക്കാള്‍ മികച്ച പ്രകടനവും ആഭ്യന്തര വിപണി പുറത്തെടുക്കാം. എന്നാല്‍ വലിയ വിദേശ വിപണികള്‍ തിരുത്തലിന്റെ പാതയിലേക്ക് പോകുമ്പോള്‍ നമ്മുടെ വിപണികള്‍ക്കും അധികം മാറിനില്‍ക്കാനാവില്ല. അമേരിക്കന്‍ സൂചികകള്‍ ഇപ്പോഴും ജൂണിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും അധികം കരകയറിയിട്ടില്ല. യുഎസ് സൂചികകള്‍ വീണ്ടും താഴേക്കിറങ്ങിയാല്‍ ഇന്ത്യന്‍ സൂചികകളും ഒപ്പം കൂടിയേക്കും.

രൂപ

ഇതിനോടൊപ്പം ഇന്ത്യന്‍ രൂപയ്‌ക്കെതിരെ അമേരിക്കന്‍ ഡോളര്‍ ശക്തമാകുന്നത് തിരിച്ചടിയാണ്. ഇതോടെ റിസര്‍വ് ബാങ്കിന് വീണ്ടും പലിശ നിരക്കുകള്‍ വൈകിയാണെങ്കിലും വീണ്ടും ഉയര്‍ത്തേണ്ടിവരും. അതുപോലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില 100 ഡോളര്‍ കടക്കുന്നതും പ്രതികൂല ഘടകമാണ്. ക്രൂഡ്ഓയില്‍ വില വീണ്ടും 115 കടന്നാല്‍ കാര്യങ്ങള്‍ കടുപ്പത്തിലാകും. ഇടക്കാലത്തേക്ക് 100 ഡോളറിന് മുകളില്‍ ക്രൂഡ്ഓയില്‍ വില തുടര്‍ന്നാലും വിപണിയില്‍ തിരിച്ചടി പ്രതീക്ഷിക്കാമെന്നും ദിനേശ് നാഗ്പാല്‍ ചൂണ്ടിക്കാട്ടി.

ഐടി

അതുപോലെ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിഫ്റ്റി ഐടി സൂചിക 32,000 നിലവാരം മറികടക്കാന്‍ സാധ്യതയില്ല. നാസ്ഡാക്ക് (Nasdaq), ഐടി, ക്രിപ്‌റ്റോ കറന്‍സി എന്നിവയുടെ നീക്കങ്ങള്‍ ഇപ്പോള്‍ ഒരേപോലെയാണ്. കയറുമ്പോഴായാലും ഇറങ്ങുമ്പോഴായാലും ആ സാദൃശ്യം വ്യക്തമാണ്. അതിനാല്‍ അമേരിക്കയിലെ വന്‍കിട ടെക് കമ്പനികള്‍ തിരുത്തലിന്റെ പാതയിലേക്ക് വീഴുകയാണെങ്കില്‍ ആഭ്യന്തര ഐടി ഓഹരികളേയും അത് ബാധിക്കാം. ഈ വീഴ്ചയില്‍ ജൂണിലെ ഐടി സൂചികയുടെ താഴ്ന്ന നിലവാരമായ 27,000 നിലവാരം തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ദിനേശ് നാഗ്പാല്‍ സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റിന്റെ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X