ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. അടുത്ത മാസം കേന്ദ്ര ബജറ്റ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഓഹരി സൂചികകളുടെ ചാഞ്ചാട്ടം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപം നടത്തുപ്പോൾ ജാഗ്രത പുലർത്തുന്നത് നല്ലതാണ്. ഇപ്പോൾ ഓഹരി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നാഷണൽ മിനറൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ ഓഹരികൾ പരിഗണിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നുവമാ പറയുന്നു. ബ്രോക്കറേജ് സ്ഥാപനത്തിന്‍റെ വിലയിരുത്തൽ എന്താണെന്ന് നോക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 273 രൂപയാണ് എൻഎംഡിസിയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.35 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 29.11 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ മുന്നേറ്റം. ആറ് മാസം കൊണ്ട് 41 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 154 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്. 286.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 103.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനങ്ങൾ എൻഎംഡിസിയെ റഡാറിൽ സൂക്ഷിക്കുന്നു. ഒഡീഷ മൈനിംഗ് കോർപ്പറേഷൻ നടത്തിയ ലേലത്തിൽ ഇരുമ്പയിര് പിഴയ്ക്കുള്ള ലേലത്തിൽ കുറവുണ്ടായതായി നുവാമ റിപ്പോർട്ട് ചെയ്യുന്നു. മുൻ മാസത്തെ അപേക്ഷിച്ച് ബിഡ് വിലയിൽ ടണ്ണിന് 1000 രൂപ കുറഞ്ഞു. അടുത്ത റൗണ്ടിൽ എൻഎംഡിസി വില കുറയ്ക്കേണ്ടിവരുമെന്ന് നുവാമ കൂട്ടിച്ചേർക്കുന്നു. 2030 സാമ്പത്തിക വർഷത്തോടെ 100 എംഎൻടി ഇരുമ്പയിര് ഉൽപാദന ശേഷി കൈവരിക്കാനാണ് എൻഎംഡിസി ലക്ഷ്യമിടുന്നത്.
ബ്രോക്കറേജ് സ്ഥാപനമായ ഇൻക്രെഡ് 12 മാസത്തേക്ക് എൻഎംഡിസിയിൽ ഒരു ഷെയറൊന്നിന് 319 രൂപ എന്ന ലക്ഷ്യമാണ് നൽകിയിരിക്കുന്നത്.

നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ (എന്‍എംഡിസി)
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ചെമ്പ്, റോക്ക് ഫോസ്‌ഫേറ്റ്, ചുണ്ണാമ്പുകല്ല്, മാഗ്‌നസൈറ്റ്, ഡയമണ്ട്, ടങ്സ്റ്റണ്‍, കടല്‍ത്തീര മണല്‍ തുടങ്ങിയ ധാതുക്കളുടെ പര്യവേക്ഷണം നടത്തിവരുന്ന പൊതുമേഖലാ സ്ഥാപനമാണ് നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ അഥവാ എന്‍എംഡിസി. രാജ്യത്തെ ഏറ്റവും വലിയ ഇരമ്പയിര് ഉല്‍പ്പാദകരായ എന്‍എംഡിസി ചെമ്പ് മുതല്‍ വജ്രം വരെ ഖനനം ചെയ്യുന്നു.
ഛത്തീസ്ഗഡിലെ ബൈലാഡില സെക്ടറിൽ നിന്നും കർണാടകയിലെ ബെല്ലാരി-ഹോസ്പേട്ട് മേഖലയിലെ ഡോണിമലയിൽ നിന്നും കമ്പനിയുടെ പ്രധാന ഇരുമ്പ് ഉൽപ്പാദക യൂണിറ്റുകളിൽ നിന്ന് ഏകദേശം 40 MTPA ഇരുമ്പയിര് ഉത്പാദിപ്പിക്കുന്നുണ്ട്. 2030 സാമ്പത്തിക വർഷത്തോടെ 100 MNT ഇരുമ്പയിര് ഉൽപ്പാദന ശേഷിയാണ് എൻഎംഡിസി വിഭാവനം ചെയ്യുന്നത്.
ഉയരങ്ങൾ താണ്ടി നിഫ്റ്റി
ആഭ്യന്തര സൂചികകൾ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ഐടി ഓഹരികളുടെ കുതിപ്പിൽ നിഫ്റ്റി സർവ്വകാല ഉയരത്തിലെത്തി. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് താങ്ങായി. സെൻസെക്‌സ് 329.52 പോയിൻ്റ് ഉയർന്ന് 77,808.45 ലും നിഫ്റ്റി 100.1 പോയിൻ്റ് ഉയർന്ന് 23,667.10 ലുമാണ് വ്യാപാരം ആരംഭിച്ചത്.
എല്ലാ പ്രധാന ഐടി ഓഹരികളും പച്ചയിലാണ് വ്യാപാരം തുടരുന്നത്. എൽ ടി ഐമിൻഡ്‌ട്രീ, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിലെ മികച്ച പ്രകടനം കാഴ്ചവച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications