ദില്ലി: ആദായനികുതി നിരക്കുകളില്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട. വ്യക്തികള്‍ക്കുള്ള ആദായനികുതി നിരക്കുകള്‍ കേന്ദ്രം കുറയ്ക്കില്ലെന്ന് അടുത്ത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലും ആദായനികുതി നിരക്കുകളില്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കില്ല. ചൈന, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ന്ന ആദായനികുതിയാണ് വ്യക്തികളോട് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ ആദായനികുതി നിരക്കുകള്‍ കുറയ്ക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
നേരത്തെ, സെപ്തംബറില്‍ പുതിയ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 15 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ് ആദായനികുതി നിരക്കുകളിലും സമാനമായ ഇളവുണ്ടാകുമെന്ന അഭ്യൂഹം ഉയര്‍ന്നത്.
കഴിഞ്ഞ ബജറ്റില്‍ അതിസമ്പന്നര്‍ക്കുള്ള ആദായനികുതി നിരക്ക് 42 ശതമാനത്തിലേറെയായി ധനമന്ത്രാലയം കൂട്ടിയിരുന്നു. പിന്നാലെ പ്രതിഷേധവും ശക്തമായി. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ വിവിധ തട്ടുകളിലെ നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ ആദായനികുതി കമ്മിറ്റി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.
എന്നാല്‍ നികുതി നിരക്ക് കുറയ്ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം. ഉയര്‍ന്ന നികുതി നിരക്കുകള്‍ പൗരന്മാരുടെ സാമൂഹ്യസുരക്ഷ മെച്ചപ്പെടുത്തും. സുസ്ഥിരതയോടെ സാമൂഹ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം താഴ്ന്ന വരുമാനമാനക്കാരുടെ ആദായനികുതിയുടെ ഭാരം പരമാവധി കുറയ്ക്കാനും സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇതേസമയം ഉയര്‍ന്ന നികുതി നിരക്കുകള്‍ ഈടാക്കുന്ന മറ്റു രാജ്യങ്ങളിലെ സ്ഥിതിവിശേഷമല്ല ഇന്ത്യയിലെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. അമേരിക്ക, ചൈന, യുകെ പോലുള്ള രാജ്യങ്ങളില്‍ പെന്ഷന്, തൊഴില്ലില്ലായ്മ അലവന്‍സുകള്‍ക്ക് പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ പൗരന്മാര്ക്ക് ലഭിക്കുന്നുണ്ട്.
അമേരിക്കയിലെയും യുകെയിലെയും 90 ശതമാനം പ്രൈമറി, സെക്കണ്ടറി വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഫണ്ടു ചെയ്യുന്ന സ്കൂളുകളിലാണ് പഠനം നടത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ ചിത്രമിതല്ല. ആരോഗ്യമേഖലയിലും കാണാം ഈ വ്യത്യാസം. ഇന്ത്യന്‍ ജനത സ്വന്തമായാണ് 65 ശതമാനം ആരോഗ്യചിലവുകളും വഹിക്കുന്നത്. എന്നാല്‍ 15 ശതമാനം ആരോഗ്യചിലവുകള്‍ മാത്രമേ യുകെയിലെ ജനങ്ങള്‍ക്ക് സ്വയം വഹിക്കേണ്ടതുള്ളൂ; അമേരിക്കന്‍ ജനതയ്ക്ക് 11 ശതമാനവും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷവും നടപ്പു സാമ്പത്തിക വര്‍ഷവും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയെന്ന വസ്തുതയും ആദായനികുതി ഇളവുകള്‍ നല്‍കേണ്ടെന്ന തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്. 2018-19 സാമ്പത്തിക വര്‍ഷം മാത്രം ഒരുലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചെന്നതാണ് സര്‍ക്കാരിന്റെ കണക്ക്. ഇതിന് പുറമെ അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രഖ്യാപിച്ച നികുതിയിളവും സര്‍ക്കാര്‍ ഇവിടെ പരിഗണിക്കുന്നു.
Source: TOI
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications