നിർമ്മാണ തൊഴിലാളികളുടെ അക്കൌണ്ടിലേയ്ക്ക് 1000 രൂപ മുതൽ 6000 രൂപ വരെ എത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനയുടെ കീഴിൽ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് കോടി തൊഴിലാളികൾക്ക് 3,000 കോടി രൂപ ഫണ്ട് നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥ കഴിഞ്ഞ ദിവസം വ്യക്തമാക്കി. പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന പ്രകാരം 1.7 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് 19: ഇന്ത്യയിലുടനീളം ടോള്‍ പിരിവ് നിര്‍ത്തി വെച്ചുകോവിഡ് 19: ഇന്ത്യയിലുടനീളം ടോള്‍ പിരിവ് നിര്‍ത്തി വെച്ചു

സംസ്ഥാന തലത്തിൽ

സംസ്ഥാന തലത്തിൽ

ഇതിൽ കെട്ടിട നിർമാണത്തൊഴിലാളികൾക്കായി ഒരു വിഹിതമുണ്ട്. ഏകദേശം 3.5 കോടി തൊഴിലാളികളാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 31 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 1,000 മുതൽ 6,000 രൂപ വരെ നിർമാണത്തൊഴിലാളികൾക്ക് പണ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ) ജോയിന്റ് സെക്രട്ടറി പുന്യ സലീല ശ്രീവാസ്തവ പറഞ്ഞു.

3,000 കോടി രൂപയുടെ ഫണ്ട്

3,000 കോടി രൂപയുടെ ഫണ്ട്

രണ്ട് കോടി തൊഴിലാളികൾക്ക് ഏകദേശം 3,000 കോടി രൂപ ഫണ്ട് നൽകിയിട്ടുണ്ട്. 29 ലക്ഷത്തോളം തൊഴിലാളികൾക്ക് ഭക്ഷ്യ വസ്തുക്കൾ നൽകിയിട്ടുണ്ട്. കോവിഡ് -19 നെ നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും രാജ്യത്തെ ലോക്ക്ഡൌണിനെക്കുറിച്ചുമുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ പറഞ്ഞു. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ടെന്നും പോലീസ് തീവ്രമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ഇവർ പറഞ്ഞു.

200 കോടിയുടെ ധനസഹായ പാക്കേജ്

200 കോടിയുടെ ധനസഹായ പാക്കേജ്

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിർമ്മാണ തൊഴിലാളികളെ സഹായിക്കുന്നതിനായി 200 കോടിയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചതായി കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ വി.ശശികുമാർ അറിയിച്ചു. ബോർഡിൽ രജിസ്റ്റർ ചെയ്ത് രണ്ടുവർഷം പൂർത്തിയാക്കിയവരും 2018ലെ രജിസ്ട്രേഷൻ പുതുക്കൽ നടത്തിയിട്ടുള്ളവരും ബോർഡിൽ ബാങ്ക് അക്കൗണ്ട് ലഭ്യമായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും അപേക്ഷ കൂടാതെ ആയിരം രൂപ വീതം ധനസഹായം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും. 15 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

മത്സ്യത്തൊഴിലാളികൾക്ക്

മത്സ്യത്തൊഴിലാളികൾക്ക്

എല്ലാ മത്സ്യ തൊഴിലാളികൾക്കും വെള്ളിയാഴ്ച്ച മുതൽ 2000 രൂപ അക്കൗണ്ടിലെത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 2000 രൂപ നൽകാനാണ് മന്ത്രിസഭ തീരുമാനം. തീരമേഖലയിലെ 1,60,000 കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന തീരുമാനമാണിത്. ഇതിന് മാത്രം സർക്കാരിന് 35 കോടി രൂപ വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു. കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികൾക്കും ആയിരം രൂപ വീതം നൽകും. പെൻഷനോ ക്ഷേമനിധിയോ ഇല്ലാത്തവരെയും ധനസഹായത്തിനായി സർക്കാർ പരിഗണിക്കും.

Read more about: employee government
English summary

Over 2 Crore Construction Workers Provided With Rs 3,000-Crore Funds | നിർമ്മാണ തൊഴിലാളികളുടെ അക്കൌണ്ടിലേയ്ക്ക് 1000 രൂപ മുതൽ 6000 രൂപ വരെ എത്തും

About 3.5 crore workers are registered in this sector. 31 states and Union Territories have announced monetary incentives for construction workers of between Rs 1,000 and Rs 6,000, said Punya Salila Srivastava, Joint Secretary, Ministry of Home Affairs (MHA).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X