ധനകാര്യ സ്ഥാപനമായ പേടിഎം, രാജ്യത്തെ കമ്പനിയുടെ ദശലക്ഷക്കണക്കിന് വ്യാപാരികള്‍ക്ക് തങ്ങളുടെ ഓഫറുകള്‍ കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള പുതിയ നടപടികള്‍ ചൊവ്വാഴ്ച പുറത്തിറക്കി. ചെറുകിട ബിസിനസുകള്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിരാന സ്റ്റോറുകള്‍ക്കായി പേടിഎം പുതിയ ലോയല്‍റ്റി പ്രോഗ്രാം ആരംഭിച്ചു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓള്‍-ഇന്‍-വണ്‍ ക്യൂആര്‍ വഴി ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ കിരാന സ്റ്റോറുകളെ സഹായിക്കുന്നതിന് 100 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി നീക്കിവെച്ചിട്ടുണ്ട്.
റിലയന്‍സില്‍ ഫെയ്‌സ്ബുക്കിന്റെ ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനിയിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ നീക്കം. ജിയോമാര്‍ട്ടിന്റെ സമരാംഭം പേടിഎമ്മിന് ഏറ്റവും വലിയ ഭീഷണിയായാണ് കണക്കാക്കപ്പെടുന്നത്. പേടിഎമ്മിന്റെ പുതിയ ലോയല്‍റ്റി പ്രോഗ്രാമിന് കീഴില്‍, എല്ലാ വ്യാപാര പങ്കാളികള്‍ക്കും പേടിഎം വാലറ്റ്, റുപേ കാര്‍ഡുകള്‍, യുപിഐ എന്നിവ അടിസ്ഥാനമാക്കിയുള്ള എല്ലാ പേയ്‌മെന്റ് ആപ്ലിക്കേഷനുകളില്‍ നിന്നും പേയ്‌മെന്റ് സ്വീകരിക്കുന്നതിന് റിവാര്‍ഡ് പോയിന്റുകള്‍ നേടാന്‍ കഴിയും.
ശേഖരിച്ച പോയിന്റുകള്‍ തല്‍ക്ഷണം ഒരു വൗച്ചറിനായി റെഡീം ചെയ്യാം. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരുന്ന കിരാന സ്‌റ്റോറുകള്‍ ഡിജിറ്റൈസ് ചെയ്യുന്നത് ഒരു ലാഭകരമായ ബിസിനസ് അവസരമായാണ് കണക്കാക്കുന്നത്. പേടിഎമ്മിന്റെ നിലവിലെ നിക്ഷേപം ജിയോമാര്‍ട്ട് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ നിസാരമെന്ന് തോന്നുമെങ്കിലും, നോയിഡ ആസ്ഥാനമായുള്ള കമ്പനിയ്ക്ക് ഇതിനകം തന്നെ കിരാന സ്റ്റോറുകളില്‍ കാര്യമായ സാന്നിധ്യമുണ്ട്.
യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രണ്ട് പ്രത്യേക വിമാനങ്ങള്‍
കൂടാതെ, വ്യാപാരികളുടെ ശക്തമായ അക്വിസിഷന്‍ ചാനലുമുണ്ട്. ജിയോമാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം ഇവ ഇപ്പോഴും ഫോര്‍മേറ്റിവ് ദിനങ്ങളാണ്, മാത്രമല്ല അവ മറികടക്കാന്‍ കമ്പനിക്ക് കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. 'ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നത് കിരാന സ്റ്റോറുകള്‍ക്ക് പ്രതിഫലദായകമായ അനുഭവമാണെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വാലറ്റ് ലോഡ് ചെയ്യുന്നതിന് ബാങ്കുകള്‍ ഞങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കുന്നു.
പിപിഎഫ് നിക്ഷേപ സൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി ഇപ്പോള്‍ കൂടുതല്‍ പോസ്റ്റ് ഓഫീസുകള്‍
ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ അവര്‍ ഉപയോഗിക്കുന്ന വിവിധ സാമ്പത്തിക, ബിസിനസ് സേവനങ്ങള്‍ ഉള്‍പ്പെടുന്ന അവരുടെ ബിസിനസ് ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കി ഞങ്ങള്‍ ഈ ഒരു ശതമാനം എംഡിആര്‍ തിരികെ നല്‍കും,' പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് സൗരഭ് ശര്‍മ വ്യക്തമാക്കി. ഇതിനിടയില്‍, രാജ്യത്ത് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് വഴി ഓര്‍ഡറുകള്‍ സ്വീകരിച്ച് ജിയോമാര്‍ട്ട് വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
മദ്യത്തിന് 'സ്പെഷ്യൽ കൊറോണ വൈറസ് നികുതി'; 100 രൂപ വിലയുള്ള മദ്യത്തിന് ഇനി 170 രൂപ
ഓണ്‍ലൈന്‍ വഴിയുള്ള പലചരക്ക് വില്‍പ്പന ജിയോമാര്‍ട്ട് ശക്തമാക്കിയതിനാല്‍, ഇതിന്റെ അനന്തരഫലം ഏറ്റവും കൂടുതല്‍ നേരിടാന്‍ സാധ്യതുയുള്ള പേടിഎം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫേസ്ബുക്ക് നിക്ഷേപത്തിന് തൊട്ടുപുറകെ, പിഇ കമ്പനിയായ സില്‍വര്‍ ലേക്കും ജിയോ പ്ലാറ്റ്‌ഫോമിലെ ഒരു ശതമാനം ഓഹരി വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, സോഫ്റ്റ് ബാങ്ക്, ആലിബാബ പിന്തുണയുള്ള പേടിഎം എന്നിവ ലാഭകരമല്ലെന്നും 2019 മാര്‍ച്ചില്‍ അതിന്റെ മാതൃ കമ്പനിയ്ക്ക് 500 മില്യണ്‍ നഷ്ടം സംഭവിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.